താൾ:CiXIV137.pdf/53

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 45 —

അതിന്റെ വഴിയെ, തിരക്കൊഴിപ്പിപ്പാനായി അശ്വാാരൂഢന്മാരായ ഭട
ന്മാർ പലരും അങ്ങുംമിങ്ങും നടന്ന എഴുന്നരുളത്ത പൊവാൻ വഴിയു
ണ്ടാക്കുന്നു. അവരുടെ പിമ്പിൽ പല വിധ വാദ്യക്കാരെയും നാലഞ്ചവ
രിയായി വിലങ്ങനെ നിൎത്തീട്ടുണ്ട. വാദ്യക്കാരുടെ പിന്നാലെ പൊന്ന
ണിഞ്ഞ നൂറ കൊമ്പനാനകളെ രണ്ട വരിയായി വിലങ്ങനെ നിൎത്തീട്ടു
ള്ളവയുടെ പുറത്ത വെൺകൊറ്റക്കുടകൾ, വെൺചാമരങ്ങൾ, ആലവ
ട്ടങ്ങൾ എന്നീ രാജചിഹ്നങ്ങളെ ഉയൎത്തിപ്പിടിച്ചിട്ടുണ്ട. അവയുടെ
പിമ്പിൽ പല അത്ഭുതമായ അടവുകളും വിരുതുകളും. കാണിച്ചകൊണ്ട
ഒരു കൂട്ടം മല്ലന്മാർ നിൽക്കുന്നുണ്ട. വഴിയെ, കടയും തലയും സ്വൎണ്ണം
കൊണ്ട കെട്ടിച്ച രാജചിഹ്നങ്ങളായ വടികളെ പിടി ച്ചകൊണ്ട വലിയ
വെള്ളത്തലെക്കെട്ടുള്ള അയിമ്പത ഹരിക്കാരന്മാർ, നില്ക്കന്നുണ്ട. അവരുടെ
വഴിയെ ഞെറിഞ്ഞുടുത്ത വിശെഷമായ ആഭരണാലെപാദികളെ ധരി
ച്ച ഏഴ സ്ത്രീകൾ മുമ്പിൽ തളിക്കുവാൻ വെള്ളിക്കിണ്ണങ്ങളിൽ വെള്ളം എ
ടുത്ത കൊണ്ട നിൽക്കുന്നു. അവരുടെയും പിന്നിലാണ യുവരാജാവും
രാജ്ഞിയും കയറിയ പല്ലക്ക. മണിമയമായ ആ പല്ലക്ക പൂമാലകളെ
ക്കൊണ്ട അതിവിശെഷമാകുംവണ്ണം അലങ്കരിച്ചിരുന്നു. പല്ലക്കിന്റെ
വഴിയെ പ്രഭുക്കന്മാർ സചിവന്മാർ സെനാ നായകന്മാർ, സ്തുതിപാഠക
ന്മാർ മുതലായവരും, മറ്റും അനവധി പുരുഷാരവും കൂട്ടമായി നിൽക്കു
ന്നു. മെൽ പറഞ്ഞവയുടെ എല്ലാറ്റിന്റെയും ഇരുഭാഗത്തും വെലികെ
ട്ടിയ പൊലെ ആയുധപാണികളായ ഭടന്മാരെ അണിയായി നിൎത്തിയി
രിക്കുന്നു. പല ദിക്കുകളിലും ദീപട്ടികളും ഇടയിൽ മത്താപ്പുകളും ഉ
ണ്ടായിരുന്നതിനാൽ ആ പ്രദെശത്ത ഇരുട്ട ലെശം പൊലും ഇല്ലെന്നത
ന്നെയല്ലാ, ജനങ്ങളുടെ മുഖത്തിന്ന പ്രസന്നതയും, എല്ലാ വസ്തുക്കളുടെ
യും രമ്യതയും സ്വതെയുള്ളതിൽ തുലൊം അധികമായി തൊന്നി. പല്ല
ക്കിന്റെ ഇരുഭാഗത്തും അല്പം അകലെ മത്താപ്പുകൾ ഇടവിടാതെ കത്തി
ക്കുകയാൽ, നഗരവാസികൾക്കും മറ്റു കാണികൾക്കും, യുവരാജാവി
ന്റെയും രാജ്ഞിയുടെയും, ആഹ്ലാദകരങ്ങളായ മുഖയുഗളങ്ങൾ ഒന്നിച്ചു
ദിച്ചിരിക്കുന്ന രണ്ട ചന്ദ്രബിംബങ്ങളെപ്പൊലെ വൎദ്ധിച്ച കാന്തിയൊടും
കൂടി കാണുമാറായി. ഇങ്ങിനെ ആഘൊഷത്തെടു കൂടിയ ആ എഴുന്ന
രുളത്ത സാവധാനത്തിൽ നടന്ന ഒാരൊ ഗൃഹങ്ങളുടെ മുമ്പാകെ എത്തു
മ്പൊൾ പ്രജകൾ താംബൂലമാല്യാദികൾ തട്ടുകളിലാക്കി ഉപചാരം ചെയ്യു
ന്നതിനെ പ്രീതിപൂൎവ്വം യുവരാജാവ സ്വീകരിക്കുകയും പ്രധാനികളായ
പ്രജകളൊടൊക്കെയും പ്രീതിസൂചകമായി തല കുമ്പിടുകയും, അപൂൎവ്വം

6

"https://ml.wikisource.org/w/index.php?title=താൾ:CiXIV137.pdf/53&oldid=192823" എന്ന താളിൽനിന്ന് ശേഖരിച്ചത്