താൾ:CiXIV137.pdf/43

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 35 —

അഘൊരനാഥൻ- ഞാനും അങ്ങിനെ തന്നെയാണ വിചാരിക്കുന്ന
ത. രാജാവിന്റെ റ സമ്മതംകൂടി കിട്ടിയാൽ താമസിയാതെ വിവാഹം
കഴിക്കാം.

സ്വൎണ്ണമയീ:- രാജാവിന്റെ സമ്മതം കിട്ടി. അവിടുത്തെക്ക വ
ളരെ സന്തൊഷമാണെന്നും, എന്നെ ഇപ്പൊൾതന്നെ അങ്ങൊട്ടകൂട്ടിക്കൊ
ണ്ട ചെല്ലണമെന്നും രാജകുമാരനെ അറിയിക്കുവാൻ ഒരു ആൾ വന്നി
ട്ടുണ്ട. ആ വിവരത്തിന്ന തന്നെയായിരിക്കുമെന്ന തൊന്നുന്നു, എളയച്ശ
ന്നും ഒരു എഴുത്തുണ്ട:

അഘൊരനാഥൻ:- ദെവിക്ക ഒരു മഹാരാജാവിന്റെ പട്ടമഹിഷി
യാവാൻ സംഗതിവരുമെന്ന വിചാരിച്ച എനിക്ക വളരെ സന്തൊഷ
മുണ്ട. ഭൎത്താവൊടുകൂടി വളരെക്കാലം ദീൎഘായുസ്സായി സുഖിച്ചിരിക്കു
വാൻ സംഗതി വരട്ടെ എന്ന ൟശ്വരനെ പ്രാൎത്ഥിക്കുന്നു. കഷ്ടം! എന്റെ
ജെഷ്ഠൻ ഇല്ലാതായല്ലൊ, ൟ സന്തൊഷം അനുഭവിപ്പാൻ" എന്ന പറ
ഞ്ഞ അവളെ മൂൎദ്ധാവിൽ അനുഗ്രഹിച്ച അയക്കുകയും ചെയ്തു.

അഘൊരനാഥന്ന എഴുത്ത വന്നിരുന്നത രാജധാനിയിലെക്ക പ്ര
താപചന്ദ്രനെയും സ്വൎണ്ണമയിയെയും വെഗത്തിൽകൂട്ടികൊണ്ട ചെന്ന അ
ടുത്ത മുഹൂൎത്തത്തിന്ന തന്നെ അവരുടെ വിവാഹം കഴിപ്പിക്കുവാൻ മഹാ
രാജാവിന്റെ കല്പനയായിരുന്നു. പല കാരണങ്ങളെക്കൊണ്ടും, അഘൊ
രനാഥന്ന രാജധാനിയിലെക്ക പൊകുവാൻ അത്ര സൌഖ്യം ഉണ്ടായി
രുന്നില്ല; എങ്കിലും സ്വൎണ്ണമയിയുടെ വിവാഹകാൎയ്യമാകയാൽ വെഗത്തിൽ
പൊയി ആ മംഗളകൎമ്മം വളരെ ആഘൊഷത്തൊടുകൂടി കഴിച്ചു.
രാജാവിന്നും പൌരന്മാക്കും ആനന്ദം വായ്ക്കുമാറ ആ ദമ്പതിമാരെ രാജ
ധാനിയിൽ തന്നെ താമസിപ്പിച്ച, താൻ ചന്ദനൊദ്യാനത്തിലെക്ക മടങ്ങു
കയും ചെയ്തു.

വിവാഹത്തിന്ന താരാനാഥൻ ഇല്ലാതിരുന്നതിനാൽ രാജകുമാര
ന്നും സ്വൎണ്ണമയിക്കും വളരെ സങ്കടമുണ്ടായി. കുറെ ദിവസം മുമ്പെ ച
ന്ദനൊദ്യാനത്തിൽ വെച്ച താരാനാഥൻ അല്പം സുഖക്കെടായിട്ട അവരൊ
ട പിരിഞ്ഞതിൽ പിന്നെ ആയാളെ എവിടെയും കാണുകഉണ്ടായിട്ടില്ല. ഒ
ടുക്കത്തെ ദിവസം തരാനാഥൻ കിടന്നിരുന്ന അകത്ത ഒരു എഴുത്ത കിട
ക്കുന്നതകണ്ടു. അത താരാനാഥൻ എഴുതിവെച്ച പൊയതാണ. "ഞാൻ ചു
രുക്കത്തിൽ ഒരുതീൎത്ഥയാത്രക്കപൊവാൻ തീൎച്ചയാക്കിയിരിക്കുന്നു. ഒരുമാസ
ത്തിൽ അകത്ത മടങ്ങിവരും. ഞാൻപൊകുന്നസ്ഥലം ആരെയും അറിയിക്കു
വാൻ വിചാരിക്കുന്നില്ല. ഞാൻ പൊകുന്നതകൊണ്ട ആൎക്കും വിഷാദവും
അരുത." എന്നാണ എഴുത്തിലെ വാചകം. ആ എഴുത്ത കണ്ട കിട്ടിയത

5

"https://ml.wikisource.org/w/index.php?title=താൾ:CiXIV137.pdf/43&oldid=192805" എന്ന താളിൽനിന്ന് ശേഖരിച്ചത്