താൾ:CiXIV137.pdf/37

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 29 —

മെൽ പറഞ്ഞപ്രകാരം, രാജകുമാരൻ പണ്ടുണ്ടാവാത്ത വിധം അല്പം
ദുൎമ്മുഖം ഭാവിക്കുക ഹെതുവാൽ, താരാനാഥന്ന തന്റെ സ്ഥിതി യഥാ
ൎത്ഥമായിട്ടുള്ളതിൽ തുലൊം അധികം, കഠിനമായി തൊന്നി. ഏറ്റ
വും അഭിമാനിയാകയാൽ, കുണ്ഠിതത്തിന്ന അല്പം വല്ലതും കാരണമു
ണ്ടായാൽ, അതിനെക്കുറിച്ച അധികമായി വിചാരിച്ച ക്ലെശിക്കുന്നത
താരാനാഥന്റെ സ്വഭാവമായിരുന്നു.

രാജകുമാരനും സ്വൎണ്ണമയിയും കൂടി അഘൊരനാഥന്റെ ഒരുമി
ച്ച അത്താഴത്തിന്ന ചെന്നിരുന്നു. താരാനാഥനെ കാണാഞ്ഞപ്പൊൾ
സ്വൎണ്ണമയി വളരെ അൎത്ഥത്തൊടുകൂടി രാജകുമാരന്റെ മുഖത്തെക്ക ഒ
ന്ന നൊക്കി. താരാനാഥന്റെ സ്വഭാവം നല്ലവണ്ണം പരിചയമുള്ളതാ
കയാൽ രാജകുമാരന്ന സ്വൎണ്ണമയിയുടെ നൊക്കിന്റെ താല്പൎയ്യം മന
സ്സിലായി, സുഖക്കെടകൊണ്ട തല താഴ്ത്തി. അത്താഴം കഴിഞ്ഞ അ
ഘൊരനാഥനും രാജകുമാരനും കൂടി അഘൊരനാഥന്റെ അകത്തെ
ക്കും, സ്വൎണ്ണമയിയും അഘൊരനാഥന്റെ ഭാൎയ്യയും കൂടി അവരുടെ
പതിവപൊലെയുള്ള സ്ഥലത്തെക്കും കിടക്കുവാൻ പൊയി. താരാനാ
ഥൻ നെരത്തെ അത്താഴം കഴിച്ച ഉറക്കമായി എന്ന അടുക്കളക്കാരൻ
പറകയാൽ ആയാളെക്കുറിച്ച അഘൊരനാഥൻ അധികമായി അന്വെ
ഷിക്കയും ഉണ്ടായില്ല.

൬-ാം അദ്ധ്യായം.

അതിഥി.

ധൎമ്മപുരിക്കസമീപം ഒരു ചന്തസ്ഥലമുണ്ടെന്ന മുമ്പെ ഒരെടത്തപ്ര
സ്താവിച്ചിട്ടുണ്ടെല്ലൊ. ആ ചന്തക്ക ഒരു ദിവസം ആ ദിക്കുകാരല്ലാത്ത
നാലഞ്ചപെർ വരികയുണ്ടായി. ക്രയവിക്രയാദികൾക്ക വരികയല്ല. വ
ഴിപൊക്കന്മാരാണ. അവിടെ നിന്ന ഭക്ഷണത്തിന്നും, മറ്റും തരമായ
സ്ഥലമെതെന്നഅന്വെഷിച്ചപ്പൊൾധൎമ്മപുരിയിൽ ബ്രാഹ്മണഗൃഹം ഉണ്ടെ
ന്നറിഞ്ഞ, ചക്കാലന്മാർ ഒരു കൊമ്പലായി വരുന്നവരുടെ കൂടെ അവ
രും വന്നു കയറി. ചക്കാലന്മാർ ചിലര അവരുടെ കൂടെ ചെന്ന ബ്രാഹ്മ
ണഗൃഹങ്ങൾ, കാണിച്ച കൊടുത്തു. ആ പാന്ഥന്മാരും ബ്രാഹ്മണരാണ
ത്രെ. ഏകദെശം ഏഴഎട്ട നാഴിക പകലുള്ളപ്പൊഴാണ ധൎമ്മപുരിയിൽ

4

"https://ml.wikisource.org/w/index.php?title=താൾ:CiXIV137.pdf/37&oldid=192796" എന്ന താളിൽനിന്ന് ശേഖരിച്ചത്