താൾ:CiXIV137.pdf/27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 19 —

൪-ാം അദ്ധ്യായം.

ചന്ദനോദ്യാനം.

നായാട്ടുകാരിൽ പ്രധാനികളായവർ മൂന്നപെരും തമ്മിൽ തങ്ങളു
ടെ പരാക്രമങ്ങളെ പറഞ്ഞും കൊണ്ട രണ്ട നാഴിക വഴി ചെന്നപ്പൊ
ഴെക്ക അവരുടെ ഭവനം ദൂരത്ത കണ്ടു തുടങ്ങി. ഒരു വലിയ കുന്നിന്റെ
മുകളിൽ വിസ്തീൎണ്ണമായ ഒരു ഉദ്യാനമുള്ളതിന്റെ നടുവിലാണ ആ
ഭവനം. ആ ഉദ്യാനത്തിൽ ചന്ദന വൃക്ഷങ്ങൾ അധികം ഉണ്ടായിരുന്നതി
നാൽ അതിന്ന ചന്ദനൊദ്യാനമെന്നാണ പണ്ടെക്കപണ്ടെ പെര പറഞ്ഞ
പൊരുന്നത. കുന്ന പൊക്കം കുറഞ്ഞ പരന്ന മാതിരിയാണ. നാല പു
റത്തും ചുള്ളിക്കാടുകൾ ഉണ്ട. അധികം ചെരിവുള്ള ഒരു ഭാഗത്ത ആ
ചുള്ളിക്കാടുകൾ വെട്ടി, മുകളിലെക്ക പൊകുവാൻ ഒരു വഴിയുണ്ടാക്കീട്ടു
ണ്ട. അത സൎപ്പഗതി പൊലെയാകയാൽ കയറ്റത്തിന്റെ ഞെരുക്കും
അധികം തൊന്നുകയില്ല. വഴിയുടെ രണ്ട ഭാഗത്തും അടുപ്പിച്ച പുലാ
വവെച്ച പിടിപ്പിച്ചിട്ടുണ്ടായിരുന്നതിനാൽ വെയിലിന്റെ ഉഷ്ണം അ
ല്പം പൊലും തട്ടുകയുമില്ല. ആ വഴിയിൽ കൂടെ കയറി ചെന്നാൽ പ
ടിപ്പുരയിൽ എത്തും. പടിപ്പുരയല്ല, ഗൊപുരം എന്നു തന്നെ പറയാം,
അത്രവലിയതാണ. ആനവാതിലുകളും, ചങ്ങലകളും, വലിയതഴുതുകളും
മറ്റും ഉണ്ട. പടിവാതിൽ കടന്നാൽ ചെല്ലുന്നത ഒരു മനൊഹരമായ
തൊട്ടത്തിലെക്കാണ. അതിൽ വിവിധമായ ചെടികളും സുഗന്ധപുഷ്പങ്ങ
ളും ഭംഗിയിൽ നട്ടുണ്ടാക്കീട്ടുണ്ട. അതിലൂടെയാണ ഗൃഹത്തിലെക്ക ചെല്ലു
വാനുള്ള വഴി. വഴിയുടെ ഇരുഭാഗത്തും ഉള്ള വെലിയിന്മെൽ ഭംഗിയു
ള്ള ഓരൊലതകൾ പടന്നപുഷ്പിച്ച നിൽക്കുന്നുണ്ട. ആ വഴിയിൽകൂടെചെ
ന്ന കയറുന്നത ഒരു താഴ്വാരത്തിലെക്കാണ. അതിന്റെ മീതെ അല്പം എ
കൎന്ന ഒരു തറമെൽ തറയും ഉണ്ട. വളരെ ദീൎഘവിസ്താരവും തട്ടെകരവും
ഉള്ള വിലാസമായ പൂമുഖം. പൂമുഖത്തെക്ക കയറുന്നത, ഒരു വലിയ ക
മാനത്തിൻ കീഴിൽ കൂടിയാണ. താഴ്വാരത്തിന്റെ മൂന്ന ഭാഗത്തും ഉള്ള വ
ലിയ താലപ്രമാണങ്ങളായ തൂണുകൾ ഒക്കെയും. കരിങ്കല്ലുകൊണ്ടുണ്ടാക്കി മീ
തെ വെള്ളക്കുമ്മായമിട്ട മിനുക്കുകയാൽ വെണ്ണക്കല്ലുകൊണ്ടു കടഞ്ഞുണ്ടാക്കി
യതാണെന്ന തൊന്നും. തറമെൽ തറയുടെ മെലുള്ള കുറുംതുണുകൾ, പാലു
ത്തരങ്ങൾ, തട്ട, തുലാങ്ങൾ ഇതകളിന്മെൽ ശില്പിശാസ്ത്രത്തിന്റെ വൈഭ
വത്തെ അതിശയമാകും വണ്ണം കാണിച്ചിരിക്കുന്നു. തൂണുകളും തുലാങ്ങളും

3

"https://ml.wikisource.org/w/index.php?title=താൾ:CiXIV137.pdf/27&oldid=192783" എന്ന താളിൽനിന്ന് ശേഖരിച്ചത്