താൾ:CiXIV137.pdf/26

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 18 —

ഭാഗം ആനയുടെ മുമ്പിലെക്കാക്കി ആനയുടെ അടുത്ത ചെന്ന നിന്നും ത
ല തിരിച്ച പിന്നൊക്കം ആനയെ നൊക്കിക്കൊണ്ടും ആനയെ വെറി ഇടു
പ്പിക്കുവാൻ ഒാരൊന്ന പറഞ്ഞകൊണ്ടും കുതിരയെ പതുക്കെ പതുക്കെ ഓ
രൊ അടിയായി പിന്നൊട്ട നടത്തി ആനയൊട അധികം അടുപ്പിച്ച
തുടങ്ങി. കണ്ട നിൽക്കുന്നവർ അത്ഭുതം കൊണ്ട നിശ്ശബ്ദന്മാരായി.
ആന കുറെ നെരത്തെക്ക ഒന്നും അനങ്ങാതെ നിന്നു. വെടനും കുതിരയും
ഹസ്തപ്രാപ്തമായി എന്ന തൊന്നിയപ്പൊൾ അവിടെ നിൽക്കുന്നവർ ഒക്കെ
യും പെടിക്കത്തക്കവണ്ണം ഒന്ന ചീറി, ചെവി എടുത്തപിടിച്ച, തുമ്പിക്കൈ
നീട്ടി, വാലുയൎത്തി, ഭൂമികുലുങ്ങത്തക്ക വിധത്തിൽ മുമ്പൊട്ടു പാഞ്ഞു കയ്യി
ൽ കിട്ടി എന്ന തന്നെയാണ ആന വിശ്വസിച്ചത; നൊക്കിയപ്പൊൾ
വെടൻ ആനയുടെ എടത്ത ഭാഗത്തായിട്ട കുറെ ദൂരെ നിൽക്കുന്നത ക
ണ്ടു. ആശാഭംഗം കൊണ്ട ആനക്കുണ്ടായ ദ്വെഷ്യം വിചാരിച്ചാൽ അ
റിയാവുന്നതാണ. ഒട്ടും താമസിയാതെ ആന പിന്നെയും അവനെ പി
ടിക്കുവാൻ പാഞ്ഞു. വെടൻ മുമ്പിലും ആന പിന്നിലുമായി നെരും കിട
യുമിട്ട പായുന്നതിന്നിടയിൽ, വെടൻ പിന്നൊക്കം തിരിഞ്ഞ ആനയെ
ചൊടിപ്പിക്കുവാൻ ഒരു വടി പിന്നൊക്കം കാണിച്ച കൊടുക്കുന്നു. കുതി
ര നില്ക്കാതെ പായുന്നു. ആന വെടനെ അടുക്കുംതൊറും അതി ധീരനാ
യ ആ വെടന്റെ ജീവനെ കുറിച്ച എല്ലാവൎക്കും പെടി തുടങ്ങി. ഇതി
ന്നിടയിൽ ആനയുടെ പിന്നാലെ വെട്ടകത്തി ഊരിപ്പിടിച്ചകൊണ്ട ര
ണ്ട വെടന്മാർ പാളീപ്പളുങ്ങിയടുത്ത കൂടുന്നത എല്ലാവൎക്കും കാണുമാറാ
യി. ആനമാത്രം അവരെ കണ്ടില്ല കഷ്ടം! വെടനെ പിടിച്ചു, പിടിച്ചു
എന്ന എല്ലാവൎക്കും തൊന്നിയപ്പൊഴെക്ക ആന പൊടുന്നനെ പിന്നൊ
ക്കം ഇരുത്തുന്നത കണ്ടു. നൊക്കിയപ്പൊൾ, പിന്നാലെ വന്നിരുന്ന വെട
ൻ മുഴങ്കാലിന്റെ പിൻ ഭാഗത്തുള്ള വലിയ പാഷ്ണിക സ്നായുവിനെ വെ
ട്ടി മുറിക്കുകയാൽ ആനക്കു പിന്നെ ഒരു അടി വെക്കുവാൻ നിവൃത്തി
യില്ലാതായി വീണതാണെന്ന പ്രത്യക്ഷമായി. രണ്ടു കാലിന്മെൽ നിന്നും
രക്തം ധാരാളമായി പ്രവഹിക്കുകയാൽ ആന മൊഹാലസ്യപ്പെട്ട കിട
ന്നു. വെടന്മാൎക്ക ജയം കൊണ്ട വളരെ സന്തൊഷം ആനക്ക അതി
കഠിനമായ മരണം.

ആന വീണ ഉടനെ, അതിന്റെ മുമ്പിൽ ഓടിച്ച വന്നിരുന്ന കു
മാരനെ കാത്ത നിന്നിരുന്ന രണ്ടാളുകളും സന്തൊഷത്തൊടകൂടി ആ
ലിംഗനം ചെയ്തു. പിന്നെ ഇത്തിരി നെരം ആനയുടെ വ്യസനകരമായ
അവസാനം കണ്ട ഖിന്നന്മാരായിനിന്ന, മൂന്നപെരും കൂടി തങ്ങളുടെ
ഭവനത്തിന്ന നെരിട്ട കുതിരകളെ നടത്തുകയും, അവരുടെ ആൾക്കാ
രായ പലരും അവരുടെ ഒരുമിച്ച തന്നെ പൊവുകയും ചെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV137.pdf/26&oldid=192782" എന്ന താളിൽനിന്ന് ശേഖരിച്ചത്