താൾ:CiXIV137.pdf/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 16 —

ത്തിയില്ലാതാക്കി, നാലപുറത്ത നിന്നും പലവിധ ആയുധങ്ങൾ അവയു
ടെ മെൽ പ്രയൊഗിക്കുമ്പൊൾ, പ്രാണഭയംകൊണ്ടുണ്ടാവുന്ന ആൎത്ത നി
സ്വനത്തൊട കലൎന്ന സ്വതെ ഭയങ്കരങ്ങളായ അവയുടെ ശബ്ദങ്ങളും,
നഖമുഖാദികളെക്കൊണ്ട കാണിക്കുന്ന ഭയാനകങ്ങളായ പല ചെഷ്ടക
ളും, നിഷ്കണ്ടകന്മാരായ ആ വെടൎക്ക ഉത്സാഹത്തെ വൎദ്ധിപ്പിക്കുന്നതല്ലാ
തെ അല്പം പൊലും ദയ തൊന്നിക്കുന്നില്ല, കഷ്ടം! എങ്കിലും ഈ വെടെക്കു
വലിയ ഒരു ഗുണമുണ്ടു. മാൻ, മുയൽ മുതലായ സാധുക്കളായ മൃഗങ്ങളെ
ആരും ഉപദ്രവിച്ച പൊകരുതെന്ന കല്പനയുണ്ടായിരുന്നു. അതിനാൽ
ദുഷ്ടമൃഗങ്ങൾ മാത്രമെ നശിക്കുന്നുള്ളൂ. മൃഗങ്ങളെ കൊന്ന കൊന്ന, ആ
വൃത്തത്തിന്നുള്ളിലുണ്ടായിരുന്ന മൃഗങ്ങൾ ഒക്കെയും ഒടുങ്ങിയപ്പൊഴെക്ക
ഭക്ഷിക്കത്തക്കതായ ചില മൃഗങ്ങളെ വെടർ തിരഞ്ഞെടുത്ത വെറെ വെ
ച്ചു കൊണ്ടിരിക്കെ നായാട്ടിന്ന വന്നിട്ടുള്ളവരിൽ പ്രധാനികളായ രണ്ടാ
ളുകൾ തങ്ങളുടെ ഭവനത്തിലെക്ക പൊകുവാൻ തെയ്യാറായി. കുതിരപ്പു
റത്ത കയറി. അവരുടെ വെഷം കൊണ്ടും, മറ്റുള്ളവർ അവൎക്ക കാണി
ക്കുന്ന വണക്കംകൊണ്ടും അവർ പ്രധാനികളാണെന്ന വെഗത്തിൽ അറി
യാം. കറുത്ത കുപ്പായവും ചുവന്നതൊപ്പിയും ഉള്ള ഒരാളെ നൊം പറ
ഞ്ഞുവെല്ലൊ. അയാൾക്ക ഒരു അമ്പത വയസ്സ പ്രായമായിരിക്കുന്നു. പല
പ്പൊഴും ഇങ്ങിനെ വെട്ടയാടീട്ടായിരിക്കുമെന്ന തൊന്നന്നു, ആയാളുടെ
അംഗങ്ങൾ വളരെ പീവരങ്ങളായി തീൎന്നിരിക്കുന്നു. മുഖത്തിന്ന സൌ
മ്യത കുറയുമെങ്കിലും പുരുഷലക്ഷണം തികച്ചും ഉണ്ട. നീണ്ട അല്പം വ
ളഞ്ഞ മൂക്കും, വിസ്തൃതമായ നെറ്റിയും, വളരെ തടിച്ച പുരികക്കൊടീക
ളും ഉണ്ടായിരുന്നതിനാൽ മറ്റ അനവധി മുഖങ്ങളുടെ ഇടയിൽനിന്ന
തിരിച്ചറിവാൻ പ്രയാസമുണ്ടായിരുന്നില്ല; ഒരിക്കൽ കണ്ടാൽ ആ മുഖം
മറക്കുവാനും എളുപ്പമല്ല. മറ്റെ ആൾ അതി സുഭഗനും സൌമ്യനുമായ
ഒരു ചെറപ്പുകാരനാണ. ഏകദെശം ഇരുപത്തഞ്ച വയസ്സ പ്രായമായി
രിക്കുന്നു. അധികം എകരമില്ല. വളരെ കൌതുകം തൊന്നുന്ന നീലവി
ല്ലീസ്സകൊണ്ട ഒരു കുപ്പായവും ചുവന്ന തൊപ്പിയും ഉണ്ട. വെട്ടെക്ക താ
ല്പൎയ്യമുണ്ടെങ്കിലും പരിചയം കുറയുമെന്ന കണ്ടാൽ തീൎച്ചയാവും ദുൎഘട
മായ ദിക്കുകളിൽകൂടി കുതിരയെ വെഗത്തിൽ ഓടിപ്പാനും മറ്റും സാമ
ൎത്ഥ്യം കുറയും. വെട്ടയുടെ അദ്ധ്വാനം കൊണ്ട രണ്ട പെൎക്കും നല്ലവണ്ണം
വിയൎത്തിരിക്കുന്നു. ക്ഷീണം തീൎക്കുവാനായിട്ട ഒരുവൻ കുറെ പാലും പല
ഹാരങ്ങളും കൊണ്ടുവന്നു. രണ്ടു പെരും കൂടി അത ഭക്ഷിച്ച ക്ഷീണം തീ
ൎത്ത ശെഷം, "നമ്മുടെ കുമാരനെവിടെ? എന്ന വലിയ ആൾ ഉച്ചത്തി
ൽ ചൊതിച്ചതിന്ന
സ്വാമി അല്പം തെക്കൊട്ട പൊയിരിക്കുന്നു. ഞങ്ങ

"https://ml.wikisource.org/w/index.php?title=താൾ:CiXIV137.pdf/24&oldid=192779" എന്ന താളിൽനിന്ന് ശേഖരിച്ചത്