താൾ:CiXIV137.pdf/125

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 117 —

൧൯-ാം അദ്ധ്യായം.

വിമൊചനം.

കലിംഗരാജാവും കപിലനാഥൻ മുതലായവരും ചന്ദനൊദ്യാന
ത്തിൽനിന്ന പുറപ്പെട്ട രാജധാനിയിലെക്ക എത്തുമാറായപ്പൊഴെക്ക
പൌരന്മാർ അനവധി ജനങ്ങൾ സന്തൊഷത്തൊടു കൂടി എഴുന്നരുള
ത്തിനെ എതിരെറ്റു. തൊരണങ്ങളെ ക്കൊണ്ടും മറ്റും അലംകൃതയായി
രിക്കുന്ന രാജവീഥിയുടെ ഇരുഭാഗത്തും സൌധങ്ങളിലും, കുന്ദലതയെയും
കപിലനാഥനെയും കാണ്മാൻ ജനങ്ങൾ തിക്കിത്തിരക്കി നിന്നിരുന്നു.
പലെടങ്ങളിൽനിന്നും, ജനങ്ങൾ അവരെ പുഷ്പവൃഷ്ടി ചെയ്തകൊണ്ടും,
ജനങ്ങളുടെ കൊലാഹല ശബ്ദത്തൊടും വാദ്യഘൊഷത്തൊടും കൂടി
താമസിയാതെ എല്ലാവരും രാജധാനിയിൽ എത്തി. ആ രാജധാനി
യാകട്ടെ, യുദ്ധം കഴിഞ്ഞതിൽ പിന്നെ വളരെ ശുദ്ധി വരുത്തി, കെടു
തീൎത്ത, മനൊഹരമാകുംവണ്ണം അലങ്കരിച്ചിരുന്നു. എല്ലാവരും ചെന്നി
റങ്ങി, രാജധാനിയുടെ വിലാസമായ പൂമുഖത്ത അല്പം നെരം നിന്ന
ശെഷം, കപിലനാഥൻ കുന്ദലതയുടെ കയ്യുംപിടിച്ച രാജധാനിക്കുള്ളിൽ
ഓരൊ സ്ഥലങ്ങൾ പറഞ്ഞ കാണിച്ച കൊടുപ്പാൻ തുടങ്ങി. ആസ്ഥാന
മണ്ഡപത്തിന്റെ സമീപത്ത ചെന്നപ്പൊൾ പണ്ട വളരെക്കാലം കപി
ലനാഥന്റെ ആജ്ഞയിൻ കീഴിൽ ഉദ്യൊഗം ഭരിച്ചിരുന്ന പല ഉദ്യൊ
ഗസ്ഥന്മാരും, ഏറ്റവും പ്രീതിയൊടുകൂടി, അദ്ദെഹത്തിന്റെ കീഴിൽ
പണിയെടുത്തിരുന്ന നല്ല കാലങ്ങളെ സ്മരിച്ചകൊണ്ട, തങ്ങളുടെ മെധാ
വിയായ കപിലനാഥനെ വന്ന വണങ്ങി. അവരൊടൊക്കെയും
സന്തൊഷമാകും വണ്ണം അല്പം സംസാരിച്ച, പിന്നെക്കാണാമെന്ന
പറഞ്ഞ കുന്ദലതയെയും കൊണ്ട മറ്റ ദിക്കുകളിലെക്ക പൊയി, ഓരൊ
ന്നായി പ്രധാനപ്പെട്ട സ്ഥലങ്ങൾ ഒക്കെയും കാണിച്ച കൊടുക്കുകയും
ചെയ്തു.

കപിലനാഥൻ :- രാജധാനിയിൽ എത്തി രണ്ട ദിവസം കഴി
ഞ്ഞശെഷം, കുന്തളെശനെ ഒട്ടും താമസിയാതെ വിട്ടയക്കുകയാണ നല്ല
തെന്നും പ്രബലന്മാരുടെ വൈരം ആപൽക്കരമാണെന്നും, രാജാവിനെ
പറഞ്ഞ ബൊദ്ധ്യം വരുത്തി, അതിന്ന അനുജ്ഞ വാങ്ങി താരാനാഥ
നെയും കൂട്ടിക്കൊണ്ട ദിന്ദുഭീദുൎഗ്ഗത്തിലെക്ക പൊയി, രണ്ട പെർ കാണ്മാൻ

15

"https://ml.wikisource.org/w/index.php?title=താൾ:CiXIV137.pdf/125&oldid=192915" എന്ന താളിൽനിന്ന് ശേഖരിച്ചത്