താൾ:CiXIV137.pdf/117

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 109 —

ഒരെടുത്ത അവനെ അരികത്തിരുത്തി അവൻ പൊയതിൽ പിന്നെയു
ണ്ടായതൊക്കെയും ചൊദിച്ചറിഞ്ഞു. മറ്റൊരെടത്ത രണ്ടാളുകൾ
തങ്ങളുടെ ചെറിയമ്മയായ പാൎവ്വതിയൊട വൎത്തമാനങ്ങൾ ചൊദിച്ചു.
വെറെ പല ദിക്കുകളിലും രണ്ടും നാലും ആളുകളായി കൂടിയിരുന്നു;
യവനന്മാരുടെ പരാക്രമത്തെയും, കുന്തളെശന്റെ അപമാനത്തെയും,
വെടൎക്കരചന്റെ കൂറിനെയും മറ്റും പല സംഗതികളെക്കുറിച്ചും
പറഞ്ഞ രസിച്ചകൊണ്ടിരുന്നു. എന്നാൽ കപിലനാഥന്റെ യൊഗ്യത
യെയും കുന്ദലതയുടെ സൌഭാഗ്യാദി ഗുണങ്ങളെയും പിന്നെയും പിന്നെ
യും പറഞ്ഞ അതിശയപ്പെടാത്തവർ ആരും തന്നെയുണ്ടായിരുന്നതുമില്ല.

൧൮-ാം അദ്ധ്യായം.

വിവരണം.

പിറ്റെന്നാൾ എല്ലാവരുടയും സ്നാനഭൊജനാദികൾ കഴിഞ്ഞ,
രാജാവും കപിലനാഥനും കൂടി സംസാരിച്ച കൊണ്ടിരിക്കെ, മറ്റെല്ലാ
വരെയും വിളിക്കുവാനായി രാജാവ കല്പിച്ചു. അപ്പൊൾ സ്വൎണ്ണമയീ
ദെവിയും കുന്ദലതയും, പ്രതാപചന്ദ്രനും, താരാനാഥനും, രാജാവിന്റെ
മുമ്പാകെ വന്നിരുന്നു. രാമദാസനെയും വിളിക്കുവാൻ രാജാവ കല്പി
ക്കുകയാൽ അവന്നും വന്നു. അഘൊരനാഥൻ ചില രാജ്യകാൎയ്യങ്ങൾ
അന്വെഷിപ്പാൻ പുലൎച്ചെ രാജധാനിയിലെക്ക പൊയിരുന്നു. അദ്ദെ
ഹവും അപ്പൊഴെക്ക മടങ്ങി എത്തി. അങ്ങിനെ എല്ലാവരും എത്തികൂ
ടിയപ്പൊൾ, കപിലനാഥൻ പൊയതിൽ പിന്നെ ഉണ്ടായ ചരിതം
ഒക്കെയും വിവരമായി അറിയെണമെന്ന രാജാവ ആവശ്യപ്പെട്ടു. കപി
ലനാഥൻ താൻ നാടവിട്ട പൊയീ വില്വാദ്രിയുടെ മുകളിൽ ചെന്ന അ
വിടെ ഒരു ഭവനം ഉണ്ടാക്കിതാനും കുന്ദലതയും അവിടെ താമസിച്ച
പ്രകാരവും മറ്റും സംക്ഷെപമായി പറഞ്ഞു.

പ്രതാപചന്ദ്രൻ:- അങ്ങുന്നും എന്റെ സൊദരിയും മരിച്ചു എന്നാ
ണെല്ലൊ ഞങ്ങൾ എല്ലാവരും വിശ്വസിചിരുന്നത?

കപിലനാഥൻ:- ഞാൻ പൊകുന്നെടത്തെക്ക ആരുംതിരഞ്ഞ വരാതി
രിപ്പാൻ വെണ്ടി, ഞാൻ ഒരു ഉപായം പ്രവൃത്തിച്ചത കൊണ്ടായിരിക്കണം

14

"https://ml.wikisource.org/w/index.php?title=താൾ:CiXIV137.pdf/117&oldid=192907" എന്ന താളിൽനിന്ന് ശേഖരിച്ചത്