താൾ:CiXIV137.pdf/115

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 107 —

തമ്മിൽ ഉൗഢമായ സൌഹാൎദം സംഭവിക്കുകയാൽ, പ്രതാപചന്ദ്രന്നും,
കപിലനാഥന്നും വളരെ സന്തൊഷമാകയും ചെയ്തു.

അഘൊരനാഥൻ :– രണ്ടാളുകളെക്കൂടെ രജാവിന്റെ മുമ്പാകെ
കൊണ്ടുവന്ന നിൎത്തി, "യവനന്മാരുടെ വെഷം ധരിച്ചിരുന്ന മറ്റ
രണ്ടാളുകൾ ഇവരാണെ"ന്ന പറഞ്ഞു.

രാജാവ :- അവരുടെ മുഖത്തെക്ക സൂക്ഷിച്ച നൊക്കി, "ഇത താരാ
നാഥനല്ലെ?" എന്ന ചൊദിച്ചു.

അഘൊരനാഥൻ:- അതെ, താരാനാഥൻ തന്നെ. ഇവിടെ
നിന്ന പൊയിട്ട ഒരു സംവത്സരത്തൊളമായി. ദൈവാനുകൂലം കൊണ്ട
തരക്കെട ഒന്നും കൂടാതെ പല ദിക്കുകളിൽ സഞ്ചരിച്ച, ജ്യെഷ്ഠന്റെ
അടുക്കെത്തന്നെയാണ ചെന്നെത്തിയത.

രാജാവ :- അത്ഭുതം ! പ്രകൃത്യാ ദെഹികൾ തമ്മിലുള്ള സ്നെഹം
അവരുടെ അറിവ കൂടാതെയും, അവരെ അന്യൊന്യം ആകൎഷിക്കുമൊ!
എന്ന പറഞ്ഞു. മറ്റെ ആളെ രാജാവിന്ന മനസ്സിലായില്ല.

അഘൊരനാഥൻ:- ഇവൻ ജ്യെഷ്ഠന്റെ ഭൃത്യനാണ. മുപ്പത
സംവത്സരത്തിൽ പുറമായി ജ്യെഷ്ഠന്റെ കൂടെതന്നെ താമസിച്ചവരുന്നു.
വളരെ വിശ്വാസയൊഗ്യനാണ. ജ്യെഷ്ഠന്റെ ഗൂഢവാസത്തിലും
കൂടെയുണ്ടായിരുന്നു. രാമദാസൻ എന്നാണ പെര.

രാജാവ:- അവർ രണ്ടുപെരൊടും താരതമ്യം പൊലെ തന്റെ
സന്തൊഷം കാണിച്ചു. താരാനാഥൻ രാജാവിനൊട സംസാരിച്ച കഴി
ഞ്ഞപ്പൊഴെക്ക, ആയാളെ പ്രതാപചന്ദ്രൻ കയ്യ പിടിച്ച വെറൊരെട
ത്തെക്ക കൂട്ടിക്കൊണ്ടുപൊയി. അവിടെക്ക സ്വൎണ്ണമയിയും എത്തി. രണ്ടു
പെരും വളരെ സ്നെഹത്തൊടുകൂടി താരാനാഥനെ ആശ്ലെഷം ചെയ്തു.
താരാനാഥനും, അവരുടെ കല്യാണം കഴിഞ്ഞതിനെക്കുറിച്ചും മറ്റും
തന്റെ സന്തൊഷത്തെ പ്രദൎശിപ്പിച്ചു. കുന്ദത അടുക്കെ നിന്ന അതൊ
ക്കെയും കണ്ട സന്തൊഷത്തൊടുകൂടി താരാനാഥനെ കടാക്ഷിക്കുകയും
ചെയ്തു.

പ്രതാപചന്ദ്രൻ :- എന്റെ പരുഷ വാക്ക കൊണ്ട സുഖക്കെടായി
ട്ടാണ താരാനാഥൻ പൊയത, അല്ലെ? ഞാൻ തല്ക്കാലത്തെ കൊപം
കൊണ്ട വല്ലതും പറഞ്ഞപൊയിട്ടുണ്ടെങ്കിൽ അത ക്ഷമിക്കണെ.

താരാനാഥൻ:- "എന്റെ പ്രവൃത്തികൊണ്ട അങ്ങിനെ ശങ്കിപ്പാൻ
വഴിയുണ്ടായിരിക്കാം. എന്നാൽ വസ്തുത അങ്ങിനെയല്ലതാനും. അത
നിങ്ങളെ അറിയിക്കുന്നതിന്നും വിരൊധമില്ല. നിങ്ങൾ രണ്ടാളുകളും

14

"https://ml.wikisource.org/w/index.php?title=താൾ:CiXIV137.pdf/115&oldid=192905" എന്ന താളിൽനിന്ന് ശേഖരിച്ചത്