താൾ:CiXIV137.pdf/109

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 101 —

നും, മറ്റും കീഴുദ്യൊഗസ്ഥന്മാൎക്ക പലപല കല്പനകൾ താരത്യം പൊ
ലെ കൊടുത്ത, സകലവും അവരെയും സെനാപതിമാരെയും ഭാരമെല്പിച്ച
യവനന്മാരും യുവരാജാവും നില്ക്കുന്നടത്തെക്ക ചെന്നു. ചുവന്നതാ
ടിക്കും വെടൎക്കരചനും ഒന്ന രണ്ട ചെറിയ മുറികൾ ഏറ്റിട്ടുണ്ടായിരു
ന്നത നല്ലവണ്ണം വെച്ച കെട്ടിച്ചശെഷം, അസ്തമനത്തിന നാലഞ്ചനാ
ഴികയുള്ളപ്പൊൾ, അവരെല്ലാവരും കൂടി ചന്ദനൊദ്യാനത്തിലെക്ക പൊ
കയും ചെയ്തു.

൧൭-ാം അദ്ധ്യായം,

അഭിജ്ഞാനം.

യുവരാജാവും, യവനന്മാരും, അഘൊരനാഥനും വെടൎക്കരചനും
കൂടി ചന്ദനൊദ്യാനത്തിലെത്തിയപ്പൊൾ അവിടെ വൃദ്ധനായ കലിംഗ
മഹാരാജാവും, സ്വൎണ്ണമയീദെവിയും ഉണ്ടായിരുന്നു. യവനന്മാർ രാവി
ലെ കലിംഗരാജാവിനെ ചന്ദനൊദ്യാനത്തിലാണ കൊണ്ടുചെന്നത.
അവിടുത്തെ പരിചാരകന്മാർ രാജാവിനെ കണ്ടറിഞ്ഞപ്പൊൾ അവൎക്ക
വളരെ അത്ഭുതവും സന്തൊഷവുമുണ്ടായി. സ്വൎണ്ണമയീദെവി യുദ്ധം തുട
ങ്ങുന്നതിന്ന രണ്ട ദിവസം മുമ്പായിട്ടതന്നെ ചന്ദനൊദ്യാനത്തിൽ വാ
സം തുടങ്ങിയിരുന്നു. പട ജയമായി കലാശിച്ചു, യുവരാജാവിന്ന തര
ക്കെട ഒന്നും വന്നിട്ടില്ല എന്ന വിവരം, ഒരു ഭൃത്യൻ ഓടിവന്ന സ്വൎണ്ണ
മയിയെ അറിയിച്ചിട്ടുണ്ടായിരുന്നു. അതുകൊണ്ട അവൾ ഭൎത്താവി
ന്റെയും ഇളയച്ശന്റെയും വരവ കാത്തകൊണ്ടിരിക്കുമ്പൊഴെക്ക അവർ
രണ്ടാളുകളും രണ്ട യവനന്മാരെയും വെടൎക്കരചനെയും കൂട്ടിക്കൊണ്ട
വന്നു തുടങ്ങി. ചുവന്ന താടിയെ ചന്ദനൊദ്യാനത്തിൽ എത്തിയപ്പൊ
ഴെക്ക കാണ്മാനില്ലാതായി. എവിടെയെന്ന യുവരാജാവ ചൊദിച്ച
പ്പൊൾ, താമസിയാതെ വരുമെന്ന വെള്ളത്താടി ഉത്തരം പറഞ്ഞു. ഉദ്യാ
നത്തിൽ എത്തിയ ഉടനെ, മാളികയുടെ മുകളിൽ വലിയ ഒഴിഞ്ഞ അക
ത്ത എല്ലാവരും കൂടി ഒരു വട്ടമെശയുടെ ചുറ്റും ഇരുന്ന ചില ഭൊജ്യപെ
യാദികളെകൊണ്ട ക്ഷീണം തീൎത്തുകൊണ്ടിരിക്കെ, യവനന്മാർ ചെയ്ത
ഉപകാരത്തെപറ്റി അഘൊരനാഥൻ ശ്ലാഘിച്ച പറയുന്നതിന്നിടയിൽ
വലിയ രാജാവിനെ മൊചിച്ചകൊണ്ടുവന്ന വിവരവും പറഞ്ഞു. അ
പ്പൊൾ യുവരാജാവിന്നുണ്ടായ വിസ്മയവും സന്തൊഷവും ഇത്ര എന്ന

13

"https://ml.wikisource.org/w/index.php?title=താൾ:CiXIV137.pdf/109&oldid=192899" എന്ന താളിൽനിന്ന് ശേഖരിച്ചത്