താൾ:CiXIV137.pdf/101

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 93 —

പശ്ചിമഗൊപുരത്തിലൂടെ അകത്തെക്ക കടന്ന വിവരം ഒരുവൻ ഓടി
ചെന്ന അഘൊരനാഥനെ അറിയിച്ചത. ഇടി വെട്ടിയത പൊലെ
അദ്ദെഹം ഒന്ന നടുങ്ങി. അര വിനാഴിക നെരം, ആ നിലയിൽ
നിന്ന തന്നെ ആലൊചിച്ചു, ഉടനെ മനസ്സുറച്ച, അശ്വാരൂഢന്മാരായ
തിരഞ്ഞെടുത്ത അഞ്ഞൂറ ഭടന്മാരൊടു കൂടെ കിഴക്കെ ഗൊപുരത്തിൽ
കൂടി കടന്ന പശ്ചിമഗൊപുരത്തിന്ന നെരിട്ട പൊകയും ചെയ്തു.

(മൂന്ന യവനന്മാർ)

രാജധാനിയുടെ സമീപം യുദ്ധം ഇങ്ങിനെ ഭയങ്കരമായി നടന്ന
കൊണ്ടിരിക്കെ, അവിടെ നിന്ന നാല നാഴിക വഴി വടക്ക, ഒരു വഴി
യമ്പലത്തിന്ന സമീപം, സാമാന്യത്തിൽ അധികം വലിയ ഒരു അറ
ബിക്കുതിരയുടെ പുറത്ത കയറി ഒരു യവനൻ നിൽക്കുന്നത കാണായി.
ആയാളുടെ മുഖം, അതി ശൈത്യമുള്ള യവന രാജ്യങ്ങളിലെപ്പൊലെ
വെളുപ്പും മഞ്ഞയും കൂടി കലൎന്ന, മനൊഹരമായ ഒരു നിറമായിരുന്നു.
മുഖമൊഴികെ ശരീരം മുഴുവനും, കറുത്ത കുപ്പായവും കാലൊറയും കൊ
ണ്ട നല്ലവണ്ണം മൂടിയിരുന്നു. തലെക്കെട്ടും കറുത്തത തന്നെ. കറുത്ത
നീണ്ട അതി നിബിഡമായ താടി- നീണ്ട തടിച്ച വളരെ ബലമുള്ള
ശരീരം- തീപ്പൊരികൾ പറക്കുന്നൂ എന്ന തൊന്നിക്കത്തക്കവണ്ണം ഉജ്ജ്വ
ലത്തുകളായ നെത്ര യുഗളങ്ങൾ- ഇങ്ങിനെയാണ ആ യവനന്റെ സ്വ
രൂപം. കുതിരയുടെ ജീനിയിന്മെൽ ഒരു വലിയ കുന്തം തിരുകീട്ടുണ്ട.
അരയിൽനിന്ന അതി ദീൎഘമായ ഒരു വാൾ ഉറയൊടുകൂടി തൂങ്ങുന്നുണ്ട.
കയ്യിൽ ഒരു വലിയ വെണ്മഴുവും ഉണ്ട. എല്ലാം കൂടി കണ്ടാൽ ഒരു ന
ല്ല യൊദ്ധാവാണെന്ന തൊന്നും.

ആ യവനയൊദ്ധാവ ഒരു കൈകൊണ്ട തന്റെ നീണ്ട താടി ഉഴി
ഞ്ഞ, മറ്റെ കയ്യിൽ ആവലിയവെണ്മഴുഎടുത്തചുഴറ്റിക്കൊണ്ട, ഒരാൾക്ക
കാത്തുനിൽക്കുന്നതപൊലെ ഒരു ദിക്കിലെക്ക തന്നെ നൊക്കിക്കൊണ്ട
കുറച്ചനെരം നിന്നപ്പൊഴെക്ക, ആ ദിക്കിൽ നിന്ന വെറൊരു യവനയൊ
ദ്ധാവ കുതിരപ്പുറത്ത അതിവെഗത്തിൽ ഓടിച്ചകൊണ്ട വരുന്നത കാ
ണായി. ആയാളുടെ മുഖവും വെഷവും മറ്റും മെൽ വിവരിച്ച മാതി
രിതന്നെ. പക്ഷെ സകലവും ശുക്ലവൎണ്ണമാണ. താടിയും വെളത്തത
തന്നെ. വെണ്മഴു ഇല്ല. വാളാണ ആയുധം. മറ്റ വ്യത്യാസം ഒന്നും
ഇല്ല. ആ വെള്ളത്താടി വെഗത്തിൽ വന്ന, ബദ്ധപ്പാടൊടകൂടി ചിലത
കറത്ത താടിയുടെ ചെവിയിൽ മന്ത്രിച്ചപ്പൊൾ ആയാൾ തന്റെ പക്കൽ

12

"https://ml.wikisource.org/w/index.php?title=താൾ:CiXIV137.pdf/101&oldid=192891" എന്ന താളിൽനിന്ന് ശേഖരിച്ചത്