താൾ:CiXIV136.pdf/48

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

38 THE MALAYALAM READER

ണ്ട ആന പാപ്പാനായ ൨ാം പ്രതി ൪൬ ഉറുപ്പിക ൮൦ റെസ്സവി
ലക്കുള്ള ൨൩൧ നെന്ത്രവാഴയും ഏതാനും വെള്ളരി മുതലായ ത
സ്യാദികളും തീറ്റിച്ച നഷ്ടം വരുത്തിരിക്കുന്നു എന്നും ആനയെ
കെട്ടി സൂക്ഷിക്കാത്തതിനാൽ ആ പ്രദെശത്തെ വെറെ പലൎക്കും
ൟ വക നഷ്ടം സംഭവിച്ചിട്ടുണ്ടെന്നും മെൽ പ്രകാരം ഉള്ള ചെ
തം താൻ തന്നെ ആ സ്ഥലത്ത പൊയി നൊക്കി അറിഞ്ഞിട്ടു
ണ്ടെന്നും മറ്റും പുത്തൂര അംശം അധികാരിയുടെ റപ്പൊടത്തൊ
ട കൂടി ൟ കഴിഞ്ഞ മെയി ൮൹ അന്ന്യായക്കാര ഹാജരായി
അന്ന്യായപ്പെട്ടു.

൧-ം ൨-ം ൪-ം അന്ന്യായക്കാരൊടും ൧ാം പ്രതിയുടെ വക്കീൽനാ
മം ഹരജികളൊട കൂടി ഹാജരായ ആയാളുടെ അനന്തിരവൻ ക
ണ്ണനൊടും അന്ന്യായം വക ൩ സാക്ഷികളൊടും വിസ്തരിച്ചതകൂ
ടാതെ അധികമായ നഷ്ടം ഉണ്ടെന്നവെച്ച അധികാരിയുടെ ബ
ന്തൊവസ്തിൽ നിൎത്തിരിക്കുന്ന ആനയെ താലൂക്ക കച്ചെരി മുഖാ
ന്തരം വരുത്തി താമസിപ്പിച്ച ൟ താലൂക്ക സബാപ്സര അനന്ത
ന്മെനവനെ അന്ന്യായം പ്രതികളൊട കൂടി ആ പ്രദെശത്തയച്ച
ആന ചെതം നൊക്കി കണ്ട വിവരത്തിന്ന മെയി ൧൯൹ ബൊ
ധിപ്പിച്ച റപ്പൊടത്ത നൊക്കുകയും ഇവിടെനിന്ന പുറമെ അ
ന്ന്യെഷിക്കുകയും ചെയ്തതിൽ അന്ന്യായക്കാൎക്ക ൫ാൾക്ക കൂടി ഒട്ട
ക്ക ൭൨ വാഴയുടെ ൭ ഉറുപ്പിക ൮൦ റെസ്സ മാത്രം നഷ്ടം ഉള്ളതാ
യിട്ടല്ലാതെ വെറെ നഷ്ടം ഒന്നും വന്നിട്ടില്ലെന്നും ഇപ്പൊൾ അ
ധികാരിയുടെ മെൽ ഒന്നാം പ്രതി നടത്തുന്ന ൫൨ൽ അഫീൽ
൧൭൨ ആം നമ്പ്ര സീവിൽ വ്യവഹാരം നിമിത്തമായി ഉള്ള നീ
രസം കൊണ്ട അധികാരി നെരല്ലാതെ ൟ കാൎയ്യത്തിൽ അധിക
മായ നഷ്ടം ഉണ്ടെന്നും മറ്റും ബൊധിപ്പിച്ചതാകുന്നു എന്നും കാ
ണുകയും മെൽ പ്രകാരം അല്പമായ നഷ്ടം ഉള്ളത സബാപ്സര
മുഖാന്തരം കൊടുപ്പിച്ച അന്യായം പ്രതി തമ്മിൽ ഒത്ത രാജിയാ
യി തീരുകയും ചെയ്തിരിക്കുന്നു.

നെരല്ലാത്ത റപ്പൊടത്ത ബൊധിപ്പിച്ച സംഗതിയിൽ വി
സ്താരത്തിന്ന ഹാജരാവാൻ മെയി ൧൯൹ അധികാരിക്ക കല്പന
യയച്ചാറെ ഹാജരായി കൊള്ളാമെന്ന ൨൪൹ മറുപടി ബൊധി
പ്പിച്ചതല്ലാതെ ഇതുവരെ ഹാജരായിട്ടില്ലാ അതിന്റെ സംഗതി
യും ബൊധിപ്പിച്ചിട്ടില്ലാ ൟ അധികാരി ഇപ്രകാരം വ്യാപ്തിയാ
യി വെറെ ഒരു നമ്പ്ര കാൎയ്യത്തിൽ റപ്പൊടത്ത ചെയ്ത കുറ്റത്തി
ന്ന ൫൨ നവെമ്പ്ര ൨൭൹ ൨൯൦ാം നമ്പ്രായി സന്നിധാനത്തിങ്കൽ
നിന്ന കല്പന ഉണ്ടാകയും ആയാളൊട വിസ്തരിച്ച ബൊധിപ്പി
ച്ച അന്ന പ്രത്യെകം താക്കീത ചെയ്കയും ചെയ്തിട്ടുണ്ട യാതൊരു
കാൎയ്യവും സത്യമായി ബൊധിപ്പിക്കെണ്ടുന്ന അധികാരി ഇങ്ങി
നെ വ്യാപ്തികൾ ബൊധിപ്പിച്ച കാണുന്നതിനാൽ ആയാളുടെ
റപ്പൊടത്ത മുതലായ്തകളിന്മെൽ വിശ്വാസം വെച്ചു കൂടുന്നതല്ലാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/48&oldid=179611" എന്ന താളിൽനിന്ന് ശേഖരിച്ചത്