താൾ:CiXIV136.pdf/43

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

PART II. 33

ത്തിൽ കയറി കല്പനക്ക വിരൊധമായും ബലമായും കൊണ്ട
പൊകയും സാക്ഷിക്കാരുടെ നെരെ കലശൽക്ക ഭാവിക്കയും ചെ
യ്തതായി കാണുന്ന കുറ്റം.

ൟ കാൎയ്യത്തിൽ സാക്ഷിക്കാരുടെ റപ്പൊടത്ത അക്ടൊബർ
൧൪൹ എത്തിയ ഉടനെ അവര ഹാജരാവാനായി കല്പനയയ
ച്ചവരുത്തി അക്ടൊബർ ൨൦൹ം ഒന്നാം പ്രതിയൊട ൨൧൹ം ൧ാം
പ്രതി ബൊധിപ്പിച്ച സാക്ഷി ൧ മന്മിക്കുട്ടി ൨ പ്രക്ര ഇവരൊട
൨൨൹ം വിസ്തരിച്ചു ൧ാം പ്രതി കുറ്റം സമ്മതിച്ചിട്ടില്ല തന്റെ
കളത്തിൽ ൨ാം പ്രതിയുടെ വക നെല്ല തന്നെ ഉണ്ടായിരുന്നി
ല്ലെന്നും താൻ ൧-ം ൨-ം സാക്ഷിക്കാരെ കാണുകയും അവര നെ
ല്ല തന്നെ എല്പിക്കയും ഉണ്ടായിട്ടില്ലെന്നും മറ്റും ൧ാം പ്രതി അ
ധികമായി ബൊധിപ്പിച്ചിരിക്കുന്നു.

ൟ കാൎയ്യത്തിന്നുണ്ടായ ദസ്താപെജകൾ നൊക്കുകയും അ
ന്ന്യെക്ഷിക്കയും ചെയ്തതിൽ ബന്തൊവസ്തിൽ നിൎത്തിരുന്ന നെ
ല്ല ബലമായി പ്രതിക്കാര കൊണ്ട പൊയ്തും കലശൽക്ക ഭാവി
ച്ചതും നെരാണെന്ന കണ്ടിരിക്കുന്നു.

൧ാം പ്രതി തന്റെ മെൽ ചുമത്തിട്ടുള്ള കറ്റ നിവാരണത്തി
ന്നായി രണ്ട സാക്ഷികളെ ബൊധിപ്പിച്ചവരൊട വിസ്തരിച്ച
തിൽ തമ്മിൽ അന്ന്യൊന്യം വിത്യാസമായി ബൊധിപ്പിച്ചിരിക്ക
കൊണ്ട ആ സാക്ഷി വാക്ക പ്രമാണിപ്പാൻ പാടില്ല.

ജപ്തിക്ക വെണ്ടി കന്നി ൨൪൹ സാക്ഷിക്കാര ൧ാം പ്രതിയുടെ
കളത്തിൽചെന്ന കളം പൂട്ട തുറക്കുവാനായി പറഞ്ഞത ൧ാം പ്രതി
അനുസരിക്കായ്കയാലും അന്ന നെരം അകാലമായി പൊകകൊ
ണ്ടും മുമ്പത്തെ പൂട്ടിന്ന പുറമെ വെറെ ഒരു ആമ പൂട്ടകൊണ്ട തങ്ങ
ൾ പൂട്ടി പൊകയും കളത്തിന്റെ മുറ്റത്ത കണ്ടതായ നെല്ലും കററ
യും ൧ാം പ്രതി വശം ഏല്പിക്കയും ചെയ്ത പ്രകാരവും പിന്നെ
൨൯൹ വരെ ൧ാം പ്രതിയെ കണ്ട കിട്ടായ്കയാൽ ജപ്തിക്ക സം
ഗതി വരാതിരുന്ന പ്രകാരവും പ്രതിക്കാര കളത്തിന്റെ വെലിക്ക
ഏണി ചാരി കടന്ന നെല്ല ബലമായി കൊണ്ടുപൊയപ്രകാര
വും ആകുന്നു അന്ന്യെഷണത്താലും സാക്ഷികളാലും അറിഞ്ഞി
രിക്കുന്നത.

ആദ്യമെ ൧ാം പ്രതി തകരാറ പറഞ്ഞിരിക്കുന്നതായി കാണ
പ്പെടുന്നവസ്തക്ക വെറെ മതിയായ ആളെ വശം രെഖാ മൂലം നെ
ല്ല ഏല്പിക്കെണ്ടതും അതിന്ന തൽകാലം സംഗതി വരാത്ത പക്ഷം
ബന്തൊവസ്തിന്ന കൊൽക്കാര മുതലായ്വരെ ആ സ്ഥലത്ത നി
ൎത്തെണ്ടതും ചെയ്യാതെ ഇരുന്നതും സാക്ഷിക്കാരുടെ പക്കൽ തെ
റ്റാകുന്നു. അതിന്ന അവര പറയുന്ന സമാധാനം മതിയായിട്ടുള്ള
തല്ല. എങ്കിലും ഒന്നാം പ്രതി ആ ദെശത്തെ മുഖ്യസ്ഥന്റെ അന
ന്തിരവനെന്നും മൎയ്യാദസ്തനെന്നും കണ്ട സാക്ഷിക്കാര മതിയാ
യ ഉറപ്പ വാങ്ങാൻ സംഗതി വരാതെ അവന്റെ വശം മെൽ

F

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/43&oldid=179606" എന്ന താളിൽനിന്ന് ശേഖരിച്ചത്