താൾ:CiXIV136.pdf/29

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

PART I. 19

ച്ചാൽ പണിനടക്കുമെന്നും അതിൽ ൩ാം നമ്പ്രകാരനാണ അധി
കം പ്രാപ്തി ഉള്ളത എന്നും അധികാരി ബൊധിപ്പിച്ചിരിക്കുന്നു.

ൟ അംശത്തിലെ കാനെഷുമാതിരി പ്രകാരം ൧൮൯൬ ഹിന്തു
വും ൮൫൬ മുസൽമാനും ഉണ്ട അത നൊക്കുമ്പൊൾ മൂന്നിൽ ഒ
ന്നൊളം മുസൽമാൻ ഉള്ള പ്രകാരം കാണുന്നു. അതിനാൽ മുസൽ
മാൻജാതിക്കാരായിട്ട ൟ അംശത്തിൽ നിശ്ചയിക്കെണമെന്നവി
ചാരിക്കുന്നുണ്ടെങ്കിൽ ൪ാം നമ്പ്രകാരന എഴുത്ത അറിഞ്ഞുകൂടായ്ക
കൊണ്ട അംശം പണിക്ക അവൻ മതിയാവുന്നതല്ല വെറെ ആ
ളുണ്ടാവുവൊ എന്ന അന്ന്യെഷിക്കെണ്ടതാണ അത അല്ല ഹിന്തു
ജാതിയായിട്ടാണ നിശ്ചയിക്കുന്നത എങ്കിൽ സന്നതകാരന്റെ
അവകാശിയായ ൧ാം നമ്പ്രകാരനെ നിശ്ചയിക്കെണ്ടതിന്നാണ
അധികം സംഗതി ഉള്ളത ഇവരെ ജമാവന്തിക്കായി എജമാനൻ
അവർകൾ ൟ ദിക്കിൽ വരുമ്പൊൾ ഹാജരാക്കിയാൽ മതി എങ്കി
ൽ അങ്ങിനെയും അതല്ലാ മലപ്രത്തെക്ക തന്നെ അയക്കെണമെ
ങ്കിൽ അങ്ങിനെയും വരുന്ന കല്പനപ്രകാരം നടക്കാം ഇപ്പൊൾ
നാലാം നമ്പ്രകാരനെകൊണ്ടാണ പണി നൊക്കിച്ച വരുന്നത
മെൽപ്രകാരത്തെകുടിയാന്മാരും ൧-ം–൨-ം നമ്പ്രകാരും സന്നിധാന
ത്തിങ്കൽ ബൊധിപ്പിച്ച വന്ന ഹരജികൾ ൩-ം ഇതൊട ഒന്നി
ച്ച അയച്ചിരിക്കകൊണ്ടു വസ്തുത ബൊധിപ്പിച്ചിരിക്കുന്നു. എ
ന്ന കൊല്ലം ൧൦൨൯മത മെടമാസം ൨൦൹ക്ക ൧൮൫൪മത മെയി
മാസം ൧൹ പെരുന്തൽ മണ്ണനിന്ന.

അസിഷ്ടാണ്ട കൽക്കട്ടൎക്ക

വള്ളുവനാട താലൂക്ക താസീൽദാര ബൊധിപ്പിക്കുന്ന ഹരജി.
ൟ താലൂക്കിൽ തച്ചമ്പാറ അംശം കൊൽക്കാരൻ ഇട്ടിരാരിച്ചൻ
നായര പനിയുടെയും കൊരയുടെയും ദീനത്താൽ ൟ മെടമാ
സം ൧൹ക്ക എപ്രെൽ മാസം ൧൨൹ ബുധനാഴ്ചയും

അര കുറിശ്ശി അംശം കൊൽക്കാരൻ ഗൊവിന്ദന മുമ്പെ ഉണ്ടാ
യിരുന്ന ക്ഷയരൊഗത്തിന്റെ പുറമെ ഛൎദ്ദിയും പൊക്കും തുടങ്ങി
മെടമാസം ൧൪൹ക്ക എപ്രെൽ ൨൫൹ം മരിച്ച പൊയിരിക്കുന്ന
പ്രകാരം മെപ്പടി അധികാരിമാരുടെ റിഫൊട്ടകൾ കിട്ടിരിക്കുന്നു.

ഇതിൽ അര കുറിശ്ശി അംശം കൊൽക്കാരൻ ഗൊവിന്ദന ക്ഷ
യരൊഗത്തിനാൽ ൫൩ സത്തെമ്പ്ര ൨൨൹ മുതൽക്ക ചന്തുക്കുട്ടി
നായരുടെ ബതലിന്മെൽ കല്പന വാങ്ങി ബതൽകാരൻ ചന്തുക്കു
ട്ടിനായര പണി നൊക്കി വരുമ്പൊഴാണ ഗൊവിന്ദൻ മരിച്ച
പൊയിരിക്കുന്നത ബതൽകാരൻ മെപ്പടി ചന്തൂകുട്ടി നായര എ
ട്ട മാസത്തൊളമായി പണി എടുത്ത വരുന്നത കൂടാതെ ശെഷി
യും പ്രാപ്തിയും ഉള്ളതിനാലും ൟ പണിക്ക ചന്തുകുകുട്ടി നായരെ
നിശ്ചയിക്കെണമെന്നാകുന്നു അധികം അഭിപ്രായം ബൊധി

D 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/29&oldid=179589" എന്ന താളിൽനിന്ന് ശേഖരിച്ചത്