താൾ:CiXIV136.pdf/271

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

PART III. 261

എന്ന വിവരം ഇല്ലന്ന ൩ാം അന്ന്യായക്കാരനും പറഞ്ഞിരിക്കു
ന്നത കൂടാതെ പന്നിയെ വെട്ടുന്ന ഊൎപ്പള്ളി അവകാശം— തൊ
ണ്ടിയിൽ പുനത്തിലെക്കുള്ളതാണ— പ്രതിക്കാൎക്ക ആയവകാശമി
ല്ലന്നും— അന്ന്യായക്കാര ൩ാളും പറഞ്ഞിരിക്കുന്നു— തന്റെ അന
ന്തിരവൻ, ചാത്തു വെടി വെച്ച കിട്ടിയ പന്നിയെ മെപ്പടി വ
ക്കീൽ കണ്ണൻകിടാവ മുഴുവനും ചൊദിച്ചത കൊടുക്കാത്തതിനാ
ൽ ഇങ്ങിനെ അന്ന്യായം ചെയ്യിച്ചീട്ടുള്ളതാണ— ഞെഴുകാടും— കാ
രെക്കാടും— കുമുണ്ടനായൎക്കും തൊണ്ടിയിൽ കുറുപ്പിന്നും ഒരു പൊ
ലെ അവകാശം ഉള്ളതാണ— നായ പിടിച്ച കിട്ടിയാൽ തന്റെ
വിട്ടിൽ വെച്ച വെട്ടി വരുമാറുണ്ട— ഇപ്പൊൾ— ൪൦ കൊല്ലമായീ
ട്ട പന്നിയെ കിട്ടായ്കകൊണ്ട തന്റെ വീട്ടിൽ വെച്ച വെട്ടുമാറി
ല്ല— എന്ന ൧ാം പ്രതി പറയുന്നതല്ലാതെ ആ ൧ാം പ്രതിയും
ശെഷം പ്രതിക്കാരും കുറ്റം സമ്മതിച്ചീട്ടില്ല— പ്രതിക്കാര അന്ന്യാ
യക്കാരെ അടി കലശൽ ചെയ്ത— പന്നിയെയും മുതലും പിടിച്ച
പറ്റികൊണ്ട പൊകുന്നത കണ്ടു എന്ന അന്യായത്തിലെക്ക
അനുകൂലമായി സാക്ഷികൾ പറയുന്നുണ്ടങ്കിലും തമ്മിൽ അ
ന്ന്യൊന്ന്യ വിരൊധമുള്ളത കൂടാതെ അന്ന്യെഷിച്ചതിലും അധി
കാരിയുടെ റപ്പൊടത്ത നൊക്കിയ്തിലും അന്ന്യായക്കാര വെടി വെ
ച്ച കിട്ടിയ പന്നിയെ ആദിക്കൽ ഊൎപ്പള്ളിസ്ഥാനമായ തൊണ്ടി
യിൽ പുനത്തിലെക്ക കീഴുമൎയ്യാദ പ്രകാരം വെട്ടി അവൎക്കുള്ള അവ
കാശം വങ്ങെണ്ടുന്നതിനായി പന്നിയെ കൊണ്ടുപൊകുമ്പൊൾ
തൊണ്ടിയിൽ പുനത്തിൽ നടക്കുന്നത പൊലെ ഉള്ള അവകാശം
തനിക്കും നടക്കെണമെന്ന വെച്ച ഊൎപ്പള്ളി അവകാശമില്ലാത്ത
൧ാം പ്രതിയും മറ്റും കൂടി പന്നിയെ കൊണ്ടുപൊകയും— അതി
നാൽ തന്റെ തറവാട്ടിലെക്കുള്ള ഊൎപ്പള്ളി അവകാശത്തിന്ന
ഭംഗം വരുന്നത വിചാരിച്ച അവകാശിയായ തൊണ്ടിയിൽ പു
നത്തുന്നവലും തമ്മിൽ വാദിച്ച ഇങ്ങിനെ അന്ന്യായത്തിന്ന
എട വന്നതായും— കാണുന്നതിനാൽ സാക്ഷി വാക്കും അന്ന്യാ
യം മുഴുവനും വിശ്വാസയൊഗ്യമായി വിചരിച്ച പ്രതിക്കാരെ
ശിക്ഷക്കുൾപ്പെടുത്തുവാൻ സംഗതി പൊരെന്ന തൊന്നി ൟ
കാൎയ്യം നീക്കി പ്രതിക്കാരെ വിട്ടയപ്പാനും— പന്നി വെട്ടെണ്ടുന്ന
ഊൎപ്പള്ളി സ്ഥാനവകാശം തൊണ്ടിയിൽ പുന്നത്തിൽനിന്ന നട
ന്ന വരുന്നത എന്ന തെളിവ കണ്ടിരിക്കുന്നത കൂടാതെ ൪൦ കൊ
ല്ലമായീട്ട തന്റെ വീട്ടിൽ വെച്ച പന്നിയെ വെട്ടി വരുമാറില്ലെ
ന്ന ൧ാം പ്രതി തന്നെ വിസ്താരത്തിൽ ഒടുവിൽ സമ്മതിച്ച പ
റഞ്ഞും കാണുന്നതാകകൊണ്ട കീഴുമൎയ്യാദ പ്രകാരം ആ ഊൎപ്പ
ള്ളി സ്ഥാനവകാശം തൊണ്ടിയിൽ പുനത്തിൽനിന്ന തന്നെ
നടന്ന വരെണ്ടത എന്നും അതിന്ന പ്രതിക്കാര സങ്കടം വിച

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/271&oldid=179871" എന്ന താളിൽനിന്ന് ശേഖരിച്ചത്