താൾ:CiXIV136.pdf/270

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

260 THE MALAYALAM READER

പ്രതിക്കാര കൊണ്ടുപൊയ്തായി പറയുന്ന മുതലുകൾ ശൊധന
ചെയ്ത കണ്ടുകിട്ടിയാൽ ആയ്തും അയപ്പാനും— ൟ സംഗതി അ
ന്വെഷിച്ച ബൊധിപ്പിപ്പാന്നും— അന്ന തന്നെ—അംശം അധികാ
രിക്ക കല്പനയൊടുകൂടി കൊൽക്കാരനെ അയച്ചതിന്റെ ശെഷം
൪–ം ൭–ം ൧൧–ം ഒഴികെ ശെഷം പ്രതിക്കാരെയും— സാക്ഷികളെ
യും— അധികാരി റപ്പൊടത്തൊടു കൂടി അയച്ച വിപ്രപരി ൨൦൹
എത്തി— സാക്ഷിക്കാരൊട അന്നും പിടി കിട്ടിയ പ്രതിക്കാരൊട
ഇന്ന വിപ്രപരി ൨൮൹ വിസ്തരിക്കയും, ൟ കാൎയ്യംവിസ്താരം ന
ടക്കുന്നതിനിടയിൽ തന്റെ ജന്മമായ കാരക്കാട്ടിൽനിന്ന വെടി
വെച്ച കിട്ടിയ പന്നിയെ കീഴുമൎയ്യാദ പ്രകാരം ഊൎപ്പള്ളിസ്ഥാനവ
കാശം ഉള്ള തന്റെ തറവാടായ തൊണ്ടിയിൽ പുനത്തിലെക്ക വെ
ട്ടെണ്ടതിനായി അന്ന്യയക്കാര കൊണ്ടുവരുമ്പൊൾ കീഴുനടപ്പി
ന്ന വിരൊധമായി ആ സ്ഥാനവകാശമില്ലാത്ത ൧ാം പ്രതിയും
മറ്റും കൂടി ആ പന്നിയെ ബലമായി പിടിച്ച കൊണ്ട പൊയി
രിക്കുന്നു എന്നും— ആ കാൎയ്യം വിസ്തരിക്കെണമെന്നും. ഊൎപ്പള്ളി
സ്ഥാനവകാശിയായ ഉക്കപ്പനെന്ന പെരായ പൊനത്തുന്ന വ
ല വക്കീൽ അനന്തിരവൻ കണ്ണൻകിടാവ മുഖാന്തരം വിപ്ര
വരി ൨൧൹ കാരെകുന്ദ— ഞെഴുകാട— ൟ ഊൎപ്പള്ളിക്ക താനും തൊ
ണ്ടിയിൽ പുന്നത്തുന്നുവലും സമാവകാശിയാണുന്നും പ്രതി രാ
രുനായൎക്കും— ശെഷം പ്രതിക്കാക്കും— ഊൎപ്പള്ളിസ്ഥാനമില്ലന്നും
മറ്റും— ചാത്തപ്പൻ നായര വക്കീൽ അനന്തിരവൻ കൊമപ്പ
ൻ മുഖാന്തരം— വിപ്രപരി ൨൩൹ം ഓരെ ഹരജികൾ ബൊധി
പ്പിക്കകൊണ്ട ആ രണ്ട ഹരജിയും— ൟ നമ്പ്രിൽ ചെൎത്ത ക
ണ്ണൻകിടാവിനൊട വിസ്തരിക്കയും ചെയ്തു— വിസ്താരത്തിൽ അന്ന്യാ
യത്തിൽ പറയുന്ന മകരം ൨൫൹ രാത്രികാരെകുന്നുന്മെൽനിന്ന
താൻ വെടി വെച്ച കിട്ടിയ പന്നിയെയും കൊണ്ട താനും ൨–ം ൩–ം
അന്ന്യായക്കാരും കൂടി പന്നി വെട്ടി വരുന്ന ഊൎപ്പള്ളിയായ
തൊണ്ടിയിൽ പുനത്തിലെക്ക കൊണ്ടപൊകുമ്പൊൾ ൧ാം പ്രതി
പന്നിയെ ചൊദിച്ചത കൊടുക്കാത്തതിനാൽ ൧൦–ം ൧൩–ം പ്രതി
കൾ മുണ്ട കൊണ്ട കൈ രണ്ടും പിടിച്ച കെട്ട ൧ാം പ്രതി തൊ
ക്ക പിടിച്ച പറ്റി വടി കൊണ്ടും— ൩ാം പ്രതി കൈകൊണ്ടും—
അടിച്ചിരിക്കുന്നു എന്നും— ശെഷം പ്രതിക്കാര എന്തെങ്കിലും ചെ
യ്തീട്ടുണ്ടൊ— എന്ന വിവരം ഇല്ലന്നും— ൧ാം അന്ന്യായക്കാരനും
മെൽ പ്രകാരം പൊവുമ്പൊൾ— ൧– ൧൧– ൧൩– പ്രതികൾ കൈ
കൊണ്ട തന്നെ അടിക്കയും— ൩–ാം പ്രതി അരയിൽ ഉണ്ടായിരു
ന്ന പിശ്ശാംകത്തി ഊരി കൊണ്ടപൊകയും ചെയ്തിരിക്കുന്നു എ
ന്ന ൨ാം അന്ന്യായക്കാരനും ൩– ൧൧– ൧൩ ം പ്രതികൾ കയ്യകൊ
ണ്ട തന്നെ അടിച്ചീട്ടുണ്ട— ശെഷം പ്രതിക്കാര അടിച്ചീട്ടുണ്ടൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/270&oldid=179870" എന്ന താളിൽനിന്ന് ശേഖരിച്ചത്