താൾ:CiXIV136.pdf/264

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

254. THE MALAYALAM READER

നവും പ്രബലതയും ഉള്ള ആളും അന്ന്യായക്കാരൻ എളിയവ
നും ആകയാൽ സാക്ഷി തെളിവ പ്രതിക്കാരന ഉണ്ടാക്കാൻ കൂ
ടുന്നതല്ലെന്ന തൊന്നീട്ടും ഇല്ലാ— അതു കൂടാതെ ൧ാം പ്രതിക്ക
അന്ന്യായത്തിൽ പറയുന്ന നിലത്തിന്മെലും മറ്റും ഉണ്ടായ
അവകാശ ആധാരങ്ങളിൽ അന്ന്യായക്കാരന കൂടി അവകാ
ശി എന്ന സന്മതിച്ച ഉൾപ്പെടുത്തിരിക്കുമ്പൊൾ നിലം നടപ്പിന്ന
അന്ന്യായക്കാരൻ സംബന്ധിച്ചീട്ടില്ലെന്ന ൧ാം പ്രതിയും ൮ാം
സാക്ഷിയും പറയുന്ന വാക്ക വളരെ അവിശ്വാസമാകുന്നു അ
തിന്റെ സ്ഥിതി അറിവാൻ ൭ാം സാക്ഷി മുതൽ ൨–ാൾ എഴുതി
കൊടുത്തു എന്ന ൮–ാം സാക്ഷി പറയുന്ന പാട്ടശീട്ട ചൊദി
ച്ചാറെ ആയ്ത കാൎയ്യം തീരുമ്പൊൾ മടക്കി കൊടുത്തപൊയി എ
ന്ന പറഞ്ഞതല്ലാതെ കാണിച്ചീട്ടില്ലാ അത്രയും അല്ലാ അന്ന്യാ
യത്തിൽ പറയുന്ന നിലം നടപ്പിന്റെ വാദം ൧ാം പ്രതി എ
ങ്കിലും ൮–ാം സാക്ഷി എങ്കിലും സത്യം ചെയ്താൽ വിടുകയും അ
ല്ലെങ്കിൽ താൻ സത്യം ചെയ്ത ബൊദ്ധ്യംവരുത്തി കൊടുക്കുക
യും ചെയ്യാമെന്ന ആഗസ്ത ൧൪൹ അന്ന്യായക്കാരൻ ഹരജി
ബൊധിപ്പിച്ചിരിക്കുന്നു— ആയ്ത ൧ാം പ്രതിയും ൮ാം സാക്ഷിയും
സന്മതിച്ചീട്ടില്ലാ ആ സന്മതക്കെട അന്ന്യായക്കാരന്റെ വാദം
നെരാകുന്നു എന്നുള്ള തെളിവിന്ന മുഖ്യമായ സാക്ഷിത്വമാകു
ന്നു അതിലും വിശെഷിച്ച ൟ കാൎയ്യം ഉണ്ടായ ഉടനെ അ
ന്ന്യായക്കാരനും അയാളുടെ പണിക്കാരായ ചെറുമക്കൾ മുതലാ
യ്വരും ബെപ്പൂര ജമാവന്തി കച്ചെരിയാക്കിയിരിക്കുമ്പൊൾ അ
വിടെ ഹാജരായി മജിസ്ത്രെട്ട സന്നിധാനത്തിങ്കൽ സങ്കടം
ബൊധിപ്പിച്ചതിന്റെ ശെഷം ആ സ്ഥലത്ത പൊയി നെര
അന്ന്യെഷിക്കെണമെന്ന മുകതാവിൽ കല്പിച്ചപ്രകാരം പി
ന്നെ ഞാൻ ആ സ്ഥലത്ത ൭ാം സാക്ഷിയുടെ വിട്ടിൽ ഒര കള
വുണ്ടായ പ്രകാരം അന്ന്യായപ്പെട്ട കാൎയ്യം അന്ന്യെഷണത്തീ
ന്ന ആ സ്ഥലത്ത പൊയ സമയം— ൟ കാൎയ്യം കൊണ്ടും സമി
പസ്ഥന്മാര മുതലായ്വരെ വരുത്തി ചൊദിക്കുകയും നിലം നൊ
ക്കുകയും അന്ന്യെഷിക്കുകയും ചെയ്തതിൽ അന്ന്യായത്തിൽ പ
റയുന്ന നിലത്ത നട്ടിരിക്കുന്നത നാട്ട മൎയ്യാദപൊലെ അല്ലാതെ
യും വിള ഉണ്ടാകെണമെന്നുള്ള താല്പൎയ്യം ഇല്ലാത്ത ഒര പ്രവൃത്തി
പൊലെയും കാണുകയും ആയ്ത ൧–ാം പ്രതിയുടെ ആൾ ചെയ്ത
തായിട്ടും ഞാറ അന്ന്യായക്കാരൻ വെറെ നിലത്ത ഉണ്ടാക്കി
രുന്നത പറിച്ച നട്ടതായും നിലം കൈവശമെന്ന വരുത്തുവാ
ൻ വെണ്ടി അങ്ങിനെ ചെയ്തപ്രകാരമല്ലാതെ അതിന മുമ്പെ
൧ാം പ്രതി കന്ന പൂട്ടിക്കുകയും ഞാറ ഉണ്ടാക്കുകയും ചെയ്തിട്ടി
ല്ലെന്നും ആ വക പ്രവൃത്തികൾ ഒക്കെയും അന്ന്യായക്കാരൻ

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/264&oldid=179863" എന്ന താളിൽനിന്ന് ശേഖരിച്ചത്