താൾ:CiXIV136.pdf/252

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

242 THE MALAYALAM READER

ണ്ടീട്ടുള്ള മുദ്രൊല വെള്ളൊലആധാരങ്ങളും മറ്റും നിലം പറമ്പുക
ൾ ഓരൊരൊ കൂടിയാന്മാൎക്ക കൊടുത്ത ആവരെ കൊണ്ട എന്റെ
പെൎക്കഎഴുതി വാങ്ങീട്ടുള്ള വെറുമ്പാടം കടമായ്പ മുതലായ ശീട്ടുകളും
അദാലത്ത വകയായീട്ടുള്ള ഓരൊരൊ അന്ന്യായ പകൎപ്പുകളും വി
ധികളും മുമ്പെ ഓരൊരുത്തൎക്ക കാണം ചാൎത്തികൊടുത്തും മുൻപാട്ട
മായും കൊടുത്തിരുന്നത അവരെ കൊണ്ട ഒഴിപ്പിച്ച വാങ്ങീട്ടുള്ള ഒ
ഴിമുറി മുതലായ ആധാരങ്ങളും ഞാനും കുഞ്ചിഅമ്മയുമായിട്ടുള്ള എ
ടപാടുകൾ തീൎത്തതിൽ കിട്ടിയവക ൩൫ ഉറുപ്പികയും മുണ്ടപെട്ടി
യിൽ സൂക്ഷിച്ചിരുന്നതും ൧൦൨൫ാമത കൊല്ലത്തെ കന്നിവിള എ
റക്കുവാനുള്ള ൫൦ൽ ചില്ലുവാനം പറ വിത്തും ഒരുപറ കളിഅട
ക്കയും ഒരു തുലാം കുരുമുളകും ൧൫൦ൽ ചില്ലുവാനം തെങ്ങായയും
മറ്റും ചില സാമാനങ്ങളും ഞാൻ കിടക്കുന്ന പടിഞ്ഞാറ്റ മാളിക
യിൽ സൂക്ഷിച്ചിരുന്നത ൟ കഴിഞ്ഞ ധനുമാസം ൫൹ അസ്ത
മിച്ച ഞാൻ ൟശ്വരമങ്ങലത്തെക്ക വട്ടൊളിക്കാരുടെ വീട്ടിലെ
ക്ക പൊയ സമയം കാരണവരായ കൊമശ്ശനമ്പ്യാരുടെ ദുൎവ്വി
ചാരത്താൽ എന്റെ വീട്ടിൽ ഉള്ള അന്തിരവന്മാരിൽ കുഞ്ഞു
ണ്ണി കിട്ടുണ്ണി— ഇവര രണ്ടാളെ ദുൎബ്ബൊധം പറഞ്ഞ കൊടുത്ത
ഞാൻ സൂക്ഷിച്ചിരിക്കുന്ന മുതലുകൾ തനിക്ക അപഹരിച്ച കൊ
ള്ളാമെന്ന വിചാരിച്ച തന്റെ വക്കൽ ഉള്ള താക്കൊൽ കൂട്ടങ്ങളും
മറ്റും കൊടുത്തയച്ച തന്റെ മകനായ ഇട്ടിരാരിപ്പമെനൊനെ
യും മെൽ പറഞ്ഞവര ഒന്നിച്ച അയച്ച ഞാൻ പൂട്ടി സൂക്ഷി
ച്ചിരിക്കുന്ന മുതലുകൾ തുറപ്പിച്ച മെൽ പറഞ്ഞ മുതലുകൾ അ
ക്രമമായും കളവായും എടുത്ത കൊണ്ടുപൊയ കാൎയ്യത്തിന്ന കഴി
ഞ്ഞ ധനുമാസത്തിൽ ഞാൻ കൂറ്റനാട താലൂക്ക കച്ചെരിയിൽ
അന്ന്യായം ബൊധിപ്പിച്ച സാക്ഷി തെളിയിച്ച കാൎയ്യത്തിന്ന
തീൎച്ചയായി ഒരു കല്പന ഉണ്ടാവാത്തതിനാൽ സന്നിധാനത്തി
ങ്കൽ തഫാൽ വഴിക്ക മകരം ൧൦൹ ഹരജി ബൊധിപ്പിക്കയും—
അതിനും നിവൃത്തിയായ കല്പന ഉണ്ടാവാത്തതിനാൽ കുംഭം
൨൮൹ സന്നിധാനത്തിങ്കൽ ഹാജരായി സങ്കടം ബൊധിപ്പി
ക്കയും അതുകൊണ്ടും നിവൃത്തിവരാത്തതിനാൽ ൩ാമത തഫാൽ
വഴിക്ക മെടം ൩൹ ബൊധിപ്പിക്കയും അതിനിടയിൽ മെൽ പ
റഞ്ഞ ഹരജികളിൽ പറയുന്ന പ്രതിക്കാര എന്നെ എത്രയും ക
ഠിനമായ പൊല്ലീസ്സ ചെയ്ത കാൎയ്യത്തിന്ന താലൂക്കിൽ രണ്ടാമ
തും ബൊധിപ്പിച്ചീട്ടും ഒരു കല്പന ഉണ്ടായി സങ്കടം തിരാത്തതി
നാലും ൪ാമതും സന്നിധാനത്തിങ്കൽ ഹാജരായി ബൊധിപ്പിച്ച
തിന്ന താലൂക്കിലെക്ക കല്പന ഉണ്ടായ്തിനാൽ തറവാട്ട കാൎയ്യങ്ങൾ
മുമ്പെ നടന്ന വന്നിരുന്ന പ്രകാരം ഞാൻ തന്നെ നടന്ന കു
ഞ്ഞിട്ടികുകളെ രക്ഷചെയ്യെണമെന്നും അതിന്ന ഒന്നാം പ്രതി

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/252&oldid=179834" എന്ന താളിൽനിന്ന് ശേഖരിച്ചത്