താൾ:CiXIV136.pdf/250

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

240 TIE MALAYALAM READER

വിത്ത— തെങ്ങായ ൟ വക സാമാനങ്ങളും പ്രതിക്കാര കളവാ
യിട്ടെങ്കിലും ബലമായിട്ടെങ്കിലും തറവാട്ടിൽനിന്ന എടുത്ത കൊ
ണ്ടുപൊകയും ക്രയവിക്രയങ്ങൾ ചെയ്കയും ചെയ്തീട്ടില്ലാത്തത
കൂടാതെ പൊലീസ്സായി ഒരു അവസ്ഥയും ഉണ്ടായപ്രകാരവും
പ്രതിക്കാരെ ശിക്ഷയിൽ ഉൾപ്പെടുത്തുവാനും തെളിവും സംഗതി
യും കണ്ടീട്ടില്ല— അന്ന്യായക്കാരന്റെയും ൧–ം ൨–ം പ്രതികളുടെയും
കാരണവര കുഞ്ഞുണ്ണിനമ്പ്യാര ൧൦൦൮ ആമത കൊല്ലത്തിൽ മ
രിച്ചപൊകയും— അതിൽ പിന്നെ തറവാട്ടകാൎയ്യാദികൾ സകല
വും അന്ന്യായക്കാരൻ നൊക്കി നടന്ന ൧–ം ൨–ം പ്രതികളെയും
൪ മുതൽ ൭ സാക്ഷികളെയും വെറെ ഉള്ള കുഞ്ഞു കൂട്ടികളെയും
രക്ഷിച്ച വന്നിരുന്നു— അന്ന്യായക്കാരൻ ൟ കാൎയ്യങ്ങൾ അ
ന്ന്വെഷിച്ചതിൽ പിന്നെ തറവാട്ട മുതൽ ക്ഷയിച്ചിരിക്കുന്നു എ
ന്നും തറവാട്ടിലെക്ക ആവിശ്യം ഇല്ലാതെയും അന്ന്യായക്കാരന
സ്വന്തമായിട്ടും ചില മുതലുകൾ വിറ്റ നശിപ്പിക്കുന്നു എന്ന
ഒന്നാം പ്രതി മുതലായവൎക്ക തൊന്നി ൧–ം ൨–ം പ്രതികൾ അവരു
ടെയും അന്ന്യായക്കാരന്റെയും കാരണവരായി ൟ മുതലിന്ന
ഇപ്പൊൾ സംബന്ധം ഇല്ലാതെ വെറെ താവഴിൽ പാൎക്കുന്ന
കൊമശ്ശനമ്പ്യാരൊട പറഞ്ഞ കൊമശ്ശനമ്പ്യാര ൟ കാൎയ്യം കൊ
ണ്ട ഇരുകക്ഷിക്കാരെയും വരുത്തി പറഞ്ഞതിൽ തറവാട്ടകാൎയ്യം
മെലാൽ ൧ാം പ്രതി നൊക്കി വരെണമെന്നാകയാൽ ആയ്ത അ
ന്ന്യായക്കാരൻ സമ്മതിക്കാത്തതിനാൽ കൊമശ്ശനമ്പ്യാര ൧–ം ൨–ം
പ്രതികളുടെ ഭാഗമായിനിന്ന തറവാട്ട കാൎയ്യം നൊക്കിക്കുകയും—
ഓലപ്പെട്ടി ആധാരങ്ങൾ അവരുടെ കൈവശം വെക്കുകയും
അന്ന്യായക്കാരൻ ചൊതിച്ചീട്ട കൊടുക്കാതെയും അന്ന്യായക്കാ
രനെ ഒന്നിനും സംബന്ധിപ്പിക്കാതെയും ഇരിക്കുകയും അതി
ന ൪ മുതൽ ൭ വരെ സാക്ഷികളായ തറവാട്ടിലെ സ്ത്രീകളും
അനുകൂലിച്ച നിൽക്കുന്നതിനാൽ അന്ന്യായക്കാരൻ ൟ അന്ന്യാ
യത്തിന്ന പുറപ്പെട്ടത എന്നും കാണുന്നു— അന്ന്യായക്കാരൻ
കാരണവരും ൧–ം ൨–ം പ്രതികൾ അനന്തിരവരും തറവാട്ടമുതൽ
കൊണ്ടുള്ള അന്ന്യായമാകയാലും ഇരുകക്ഷിക്കാരും തമ്മിൽ യൊ
ജിച്ച കാൎയ്യം തീൎക്കുന്നത ഗുണമെന്ന കണ്ട അപ്രകാരം തീൎക്കു
ന്നത സമ്മതമൊ എന്ന ഇരുകക്ഷിക്കാരെയും വരുത്തി ചൊതി
ച്ചാറെ സമ്മതമെന്ന പറകയും മെൽ പറഞ്ഞ കൊമശ്ശനമ്പ്യാര
മുഖാന്തരം കാൎയ്യങ്ങൾ തമ്മിൽ തീൎപ്പാനായി എട കൊടുത്ത അ
യച്ചതിൽ പിന്നെ തമ്മിൽ സന്ധിപ്പാനുള്ള വഴി വിചാരിക്കാ
തെ അന്ന്യായക്കാരൻ കൂടക്കൂടെ സന്നിധാനത്തിങ്കലും ഒന്നാം
പ്രതി ഇവിടെയും ഹരജി ബൊധിപ്പിക്കുക അല്ലാതെ കാൎയ്യം
തിൎത്ത ബൊധിപ്പിക്കാത്തതിനാൽ ൧ാം പ്രതിയെയും അന്ന്യായ

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/250&oldid=179832" എന്ന താളിൽനിന്ന് ശേഖരിച്ചത്