താൾ:CiXIV136.pdf/246

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

236 THE MALAYALAM READER

ന്നപ്പുഴനമ്പൂതിരിയുടെ കൈവശം വന്നു എന്ന പറയുന്നത നെ
രല്ലന്നും ആ കാലത്ത ആയാൾ നികിതി കൊടുത്തീട്ടുണ്ടെങ്കിൽ
ആത്തെന്മാരുടെ കാൎയ്യസ്ഥനെ പൊലെ ആല്ലാതെ അവകാശി
എന്ന വരുന്നതല്ലന്നും അറിയാമെല്ലൊ— മെപ്പടി സാവിത്രിആ
ത്തെന്മാര എടവമാസത്തിൽ ആ ഇല്ലത്തനിന്ന പൊകുമ്പൊൾ—
ആ ഇല്ലവും പറമ്പും നൊക്കി രക്ഷിച്ച പാൎപ്പാൻ ഏല്പിച്ചവനാ
യും— മുമ്പെ തന്നെ ആത്തെന്മാരുടെ കാൎയ്യസ്ഥനായും ഉണ്ടാ
യിരുന്ന ൫ാം സാക്ഷി ഇട്ടിച്ചരപണിക്കരാകുന്നു ഞങ്ങൾ ചെ
ന്നപ്പൊൾ ഏല്പിച്ച തന്നീട്ടുള്ളത— ആ വിവരം ആയൽ താലൂക്കി
ൽ സാക്ഷി പറഞ്ഞിട്ടുണ്ട— ൟ സാക്ഷിക്കാരൻ മെൽപ്രകാരം
കാൎയ്യസ്ഥനായി ആ ഇല്ലത്ത പാൎത്തവന്നിരുന്നവനാണന്ന മ
രിച്ച സാവിത്രിആത്തെന്മാര തന്നെ ൪൮ ജനവരി ൨൮൹
ബൊധിപ്പിച്ചതായി തീൎപ്പിൽ പറയുന്ന പൊലീസ്സ അന്ന്യായ
ത്തിന്റെ വക്കീൽ നാമം നൊക്കിയാൽ അറിയാം. ൬ാമത സാ
വിത്രിആത്തെന്മാരുടെ ദായാദിഅവകാശമെങ്കിലും ഞങ്ങൾക്ക
ല്ലാതെ പുന്നപ്പുഴനമ്പൂതിരിക്ക ഇല്ലന്ന അന്ന്യായഭാഗം തന്നെ
സമ്മതിക്കയും ശെഷക്രിയാദികൾ ചെയ്ത ഇപ്പൊൾ പാൎത്തവരു
ന്നത ഞങ്ങളാണന്ന തെളിഞ്ഞിരിക്കയും ചെയ്യുമ്പൊൾ അവകാ
ശികളായ ഞങ്ങളെ സമ്മതം കൂടാതെ ഏകാകിയായും വൃദ്ധയാ
യി കാൎയ്യശീലമില്ലാത്തെയും ഉള്ള മെപ്പടി സാവിത്രിആത്തെന്മാ
രൊട പുന്നപ്പുഴനമ്പൂതിരി യാതൊരു ആധാരം എഴുതി വാങ്ങിരു
ന്നാലും ആയ്ത സാധുവല്ലന്ന ന്യായാധികാരസ്ഥലങ്ങളിൽനിന്ന
കല്പിപ്പാൻ സംഗതി വരുന്നതിന്ന ഇട വരുത്താതെ അന്ന്യാ
യക്കാരന്റെ കൈവശം ഏല്പിപ്പാൻ താസീൽദാർ കല്പിച്ചത വ
ളരെ സങ്കടമാകുന്നു. ൭ാമത അടുത്ത അവകാശികൾ ആയാൽ
കൂടി മത്സരം വരുമ്പോൾ— അദാലത്തും പൊലീസ്സും വ്യവഹാര
ങ്ങൾ തമ്മിൽ നടത്തി വരികയും അതിൽ അവകാശപ്രബലത
പൊലെ തീൎപ്പ കല്പിക്കയും ചെയ്യുമാറുണ്ടെങ്കിലും അങ്ങിനെ മത്സരി
ച്ചവരായാലും അതിൽ ഒരാൽ മരിച്ചാൽ മറ്റെ ആൾക്കുള്ള അവ
കാശത്തിന്ന മുമ്പെ നടന്ന വ്യവഹാരത്താൽ ദുബ്ബലമില്ലാത്ത
അവസ്ഥക്ക മെപ്പടി സാവിത്രിആത്തെന്മാര പുന്നപ്പുഴനമ്പൂതി
രിയെ പൊലെ ഉള്ള വിരൊധികളുടെ ദുൎബ്ബൊധനയിൽ ഉൾ
പ്പെട്ട മുമ്പെ ഞങ്ങളിൽ ൧ാം പ്രതിയുമായുണ്ടായ അദാലത്ത
പൊലീസ്സ വ്യവഹാരങ്ങളെകൊണ്ട തീൎപ്പിൽ പറയുന്നത ആ
യാത്തെന്മാര ജീവനൊടെ ഇരിക്കുന്നുണ്ടെങ്കിൽ മാത്രമല്ലാതെ മ
രിച്ചതിൽ പിന്നെ ഞങ്ങൾക്ക വന്നതായ അവകാശത്തിന്റെ ദു
ൎബലതക്ക മതിയാകഇല്ലന്നും ഞങ്ങൾ അവകാശി ആണെന്നും
ആയാത്തെന്മാരൊട അന്ന വിസ്തരിച്ച കയ്പീത്തിൽ തന്ന പറ

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/246&oldid=179826" എന്ന താളിൽനിന്ന് ശേഖരിച്ചത്