താൾ:CiXIV136.pdf/231

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

PART III. 221

ണ്ടാകുന്നു എന്ന ദൃഷ്ടാന്തമായിരിക്കുന്നു എന്നും തീൎപ്പിൽ പറയു
ന്നു. അങ്ങിനെ പറയുന്നത നെരല്ലാ— ഇ ൟഴവത്തിയെ വരുത്തി
യ്ത താസീൽദാര തമ്പുരാന്റെ മുമ്പാകെ ആകുന്നു. അവളെകൊ
ണ്ട വരുന്ന സമയം തന്നെ ഞാൻ നിൽക്കുന്നതിന്ന ഏറ്റവും
ദൂരെ നിൎത്തി ൟ നിലം പറമ്പുകൾ ആരാണ നടക്കുന്നത എന്ന
ചൊതിച്ചാറെ ഞാൻ നടക്കുന്നു എന്ന പറകയും ആ വാക്ക എ
ന്റെ ദുൎബ്ബൊധനകൊണ്ട പറഞ്ഞതാണെന്ന ആ സമയം പ്രതി
ഭാഗത്തെക്ക വെണ്ടി ദുൎബ്ബൊധനക്ക വന്ന ഹാജരായി നിൽക്കു
ന്ന ആളുകൾ താസീൽദാര തമ്പുരാന ദുൎബ്ബൊധന ഉണ്ടാക്കിയ്തി
നാൽ ആകുന്നു അങ്ങിനെ കല്പിച്ചത എന്നും ആ ദൃഷ്ടി ആ വി
സ്താരത്തിൽ ആദ്യാവസാനം നടന്നീട്ടില്ലന്നും സന്നിധാനത്തി
ങ്കൽ ബൊധിക്കും. ®൫ാമത അന്ന്യായക്കാരനായ ഇനിക്ക കുറെ
കൊള്ളകൊടുക്ക ഉണ്ടെന്നും അതിനാൽ ആധാരങ്ങൾ കൈവശം
വന്നത എന്നും ചിലരുടെ ദുൎബ്ബൊധനയാൽ ആ കാൎയ്യം തീര വാ
ങ്ങിയപ്രകാരം ആധാരം ഉണ്ടായ്ത എന്നും തീൎപ്പിൽ കല്പിച്ചിരിക്കു
ന്നു—അപ്രകാരം കല്പിച്ചതും ശരിയല്ലാ— അതഎന്തകൊണ്ടെന്നാൽ
ൟ കാൎയ്യം അന്ന്വെഷണത്തിന്നായി താസീൽദാര തമ്പുരാൻ പു
റപ്പെട്ട പ്രതിഭാഗം നിന്ന സഹായിക്കുന്ന—അംശം അധികാ
രിയുടെ വീട്ടിൽ പാൎക്കുകയും അവിടെനിന്ന എന്നൊട മത്സരം
വിചാരിച്ച ൟ കാൎയ്യത്തിൽ പുറപ്പെട്ട പെൻസൻ തഹശിൽദാർ
കൃഷ്ണമെനൊൻ തമ്പുരാന്റെ ദുൎബ്ബൊധന അന്ന മുഴുവനും കെട്ട
പിറ്റെ ദിവസം അവിടെനിന്ന പുറപ്പെട്ട പുല്ലാതെ എന്ന വീ
ട്ടിൽ പൊയി അവിടെ ഉണ്ടായിരുന്ന കൃഷ്ണമെനവൻ മുതൽ നാ
ല തമ്പുരാക്കന്മാരൊടു കൂടി വ്യവഹാരത്തിൽ പറയുന്ന വക സ്ഥ
ലത്ത ചെന്ന അന്ന്വെഷണം ചെയ്കയും അപ്പൊൾ ആ സ്ഥ
ലത്ത അവര ഹാജരാക്കിരുന്ന ൪ മുതൽ ൭ വരെ സാക്ഷിക്കാരെ
കണ്ട ചൊതിക്കയും അതുകൊണ്ട ഞാനാകുന്നു ദുൎബ്ബൊധന കെ
ട്ടത എന്ന കല്പിക്കയും ചെയ്തതകൊണ്ട ഇനിക്ക തൊന്നുന്നത അ
പ്രകാരം കല്പിച്ച കല്പനയാകുന്നു ദുൎബ്ബൊധനകൊണ്ട ഉണ്ടായ്ത
എന്നും— നെര അറിഞ്ഞീട്ടില്ലന്നും അതല്ലങ്കിൽ മിഥുനം ൨൩൹
ഞാൻ ൟ വസ്തു വഹകളെ കുറിച്ചുണ്ടാക്കിയ പ്രസ്ഥാപത്തിൽ
പ്രതിക്കാരാകട്ടെ അംശക്കാരാകട്ടെ ആരും പ്രസ്ഥാപിക്കാതെ മൂടി
വെച്ച എന്നൊട രാജി വാങ്ങി ഉപായമായി റപ്പൊടത്തചെയ്ക
യും— ആ സംഗതി ഇപ്പൊഴും ഞാൻ പ്രസ്ഥാപിച്ചതിന്ന ആ വ
ഴിക്ക യാതൊരു അന്ന്വെഷണ വിസ്താരവും ചെയ്യാതെ ഇരുന്ന
അവസ്ഥയും വിചാരിച്ചാൽ ഇനിക്ക തൊന്നുന്ന പ്രകാരം തന്നെ
ആണ ൟ കാൎയ്യത്തിന്റെ നെര എന്ന സന്നിധാനത്തിങ്കൽ
തൊന്നാനും സംഗതി ഉണ്ട എന്ന ഞാൻ വിചാരിച്ചിരിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/231&oldid=179810" എന്ന താളിൽനിന്ന് ശേഖരിച്ചത്