താൾ:CiXIV136.pdf/227

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

PART III. 217

രുകക്ഷിക്കാര വക്കലും ആധാരങ്ങൾ ഉണ്ടായും അതിൽ അരി
കത്തെ കണ്ടം ഒഴികെ ശെഷം വഹകൾ ൧ാം പ്രതിയാണ നട
പ്പ എന്നും അധികാരിയുടെ റപ്പൊൎട്ടാലും കാണുകകൊണ്ടും നട
പ്പ അവസ്ഥയുടെ സൂക്ഷ്മസ്ഥിതി അറിവാൻ ഞാൻ തന്നെ അ
ന്ന്യായത്തിൽ പറയുന്ന ഉഭയം പറമ്പുള്ള സ്ഥലത്ത പൊയി
സമീപസ്തന്മാരെയും അയൽകൃഷിക്കാരെയും വരുത്തി ചൊതിച്ച
തിൽ ഒരു ൟഴവത്തി— അന്ന്യായക്കാരനാണ ൟ വഹകൾ നട
ക്കുന്നത എന്ന പറഞ്ഞത ഒഴികെ ശെഷം അപ്പൊൾ ഉണ്ടായി
രുന്ന എല്ലാവരും അരിയത്തെ കണ്ടം ഒന്ന മാത്രം അന്ന്യായക്കാ
രൻ നടക്കുന്നപ്രകാരവും ശെഷം വഹകളും പറമ്പുകളും ൟ വി
സ്താരത്തിൽ തെളിവുള്ള പ്രകാരം ഒരു കൊല്ലമായിട്ട ഒന്നാം പ്ര
തി നടക്കുന്നപ്രകാരവും അതിന മുമ്പെ ഒറ്റ കണ്ടവും തറമൽ
കണ്ടം ൭–ം ൨–ാം പ്രതി കൊടുത്തിട്ട ൯–ാം സാക്ഷിയും— ശെഷം
നിലവും പറമ്പുകളും ൨–ാം പ്രതിയും നടന്ന വന്നതായിട്ടും പറ
ഞ്ഞിരിക്കുന്നു. ഒരു ൟഴവത്തി അന്ന്യായക്കാരനാണ നടക്കുന്ന
ത എന്ന പറഞ്ഞത അവൾ എത്തുന്നതിന്ന മുമ്പെ എത്തിയ്വര
കൊണ്ട ൟ ഉഭയത്തിൽ ൟ കൊല്ലത്തിലും കഴിഞ്ഞകൊല്ലത്തിലും
ഓരൊരുത്തര വിള എറിക്കയ്തിന്റെ അതിരുകൾ കാട്ടാൻ പറഞ്ഞ
അവരെ കൊണ്ട അതിരുന്മെൽ കൂടി നടത്തിരുന്നതിന്മെൽ എ
ന്റെ ദൃഷ്ടിയായിരുന്നതിനാൽ ആ സമയത്ത കൊൽക്കാര കൊ
ണ്ടുവന്ന ഇൟഴവത്തി അന്ന്യായക്കാരനും ൟഴവനാകയാൽ അ
വന്റെ സമീപം വന്ന നില്ക്കയും ആ സമയം ഞാൻ തിരിഞ്ഞ
നൊക്കുമ്പൊൾ അവര രണ്ടാളുമായി സംസാരിക്കുന്നതും കാണു
കയും പിന്നെ അവളൊട ചൊതിച്ചാറെ ഉഭയങ്ങൾ മുഴുവനും അ
ന്ന്യായക്കാരനാണ നടപ്പ എന്ന അവൾ പറകയും— ആ വാക്ക
അന്ന്യായക്കാരന്റെ ദുൎബ്ബൊധനയാൽ ഉണ്ടായ്ത എന്നും അതി
നാൽ അന്ന്യായക്കാരന്റെ നടപ്പില്ലന്നും അധികമായും തൊന്നു
വാൻ ഇടയായിരിക്കുന്നു.

അന്ന്വെഷണത്തിൽ അന്ന്യായക്കാരന കുറെ കച്ചൊടവും
കൊള്ളകൊടുക്കലും ഉണ്ടാകയാൽ ൟ കീഴാധാരങ്ങൾ ഒക്കെയും
പണയമായി അന്ന്യായക്കാരന്റെ കയ്വശം വരുവാൻ ഇടയാ
യ്ത എന്നും— ചിലരുടെ ദുൎബ്ബൊധനയാൽ ആ കാൎയ്യം എല്ലാം തീ
ൎത്ത വാങ്ങിയ പ്രകാരമുള്ള ആധാരങ്ങൾ ഉണ്ടായ്ത എന്നും ബ
ഹു വാക്കായി കെൾക്കുന്നു—അത ഒക്കെയും അവകാശ കാൎയ്യവും
സീവിൽ തിരെണ്ടതും ആകയാൽ ആ കാൎയ്യത്തെ കുറിച്ച ഒന്നും
ആക്ഷെപിക്കുന്നില്ലാ—ൟ കാൎയ്യം സത്യം മുഖെന തീരുന്നത സ
മ്മതമൊ എന്ന അന്ന്യായക്കാരനൊടും ൧ാം പ്രതിയൊടും ചൊ
തിച്ചതിൽ അവരവര സത്യം ചെയ്യാമെന്ന പറഞ്ഞതല്ലാതെ ഒ

F f

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/227&oldid=179805" എന്ന താളിൽനിന്ന് ശേഖരിച്ചത്