താൾ:CiXIV136.pdf/214

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

204 THE MALAYALAM READER

വാക്കാക്കൊണ്ട ആയ്ത ഒട്ടും പ്രമാണിക്കെണ്ടതും അല്ലാ— അം
ശം അധികാരി ബൊധിപ്പിച്ച റപ്പൊട്ടിൽ പ്രതിഭാഗം തെളി
വിലെക്ക ഉപയൊഗിക്കുന്നത കൊണ്ടും— ജനവരി— പിപ്രവരി
മാസങ്ങളിൽ ൟ ദിക്കിൽ കച്ചെരിയാക്കി താസീൽദാര താമസി
ച്ച സമയങ്ങളിൽ അന്ന്വെഷിച്ചാറെ എന്റെ സമ്മതത്താൽ
൨ാം പ്രതിയാണ വിള എറക്കിയ്ത എന്നും ഉടനെ തമ്മിൽ തെ
റ്റി ൟ അന്ന്യായം ചെയ്വാൻ സംഗതി വന്നത എന്നും ആയ്ത
കൊണ്ട ൨ാം പ്രതിക്ക വിള കൊടുക്കെണ്ടത എന്നും താസീൽദാ
രുടെ തീൎപ്പിൽ പറയുന്നുണ്ട. ആ പറയുന്ന വാക്ക ൨ാം പ്രതിക്ക
വിള കൊടുപ്പാൻ വെണ്ടി ഒന്ന പറഞ്ഞിരിക്കുന്നു എന്നല്ലാതെ
വിസ്താരത്തിലും മറ്റും വിശ്വസിക്കതക്ക ഒറപ്പായ ലക്ഷ്യങ്ങൾ
ഒന്നും ഉണ്ടായീട്ട പറയുന്നതും അല്ലാ— എന്ന തന്നെ അല്ലാ— ഒ
ന്നാം പ്രതി ഗൊവിന്ദമെനവൻ—താലൂക്ക ൩ാം ഗുമാസ്തനും
ആയാളുടെ കാരണവൻ— ൟ താലൂക്കിൽ പെഷ്കാരും അനന്ത
വന്മാര രണ്ടാള രണ്ട അംശം അധികാരികളും ആകകൊണ്ടും
വളരെ ദ്രവ്യസ്തന്മാരും പ്രബലന്മാരും ആകകൊണ്ടും ആകുന്നു
ആമീന്റെ റപ്പൊടത്ത നെര മറച്ച പ്രതിപക്ഷമായി എഴുതുവാ
ൻ സംഗതിവന്നത— ആ വിവരങ്ങൾ മുമ്പെ തന്നെ ഞാൻ ഹര
ജികളാൽ ബൊധിപ്പിച്ചിട്ടും ഉണ്ട എന്ന മാത്രമല്ലാ ൟ ആമീൻ
താന്നിയൂരക്കാരൻ അസ്സനാലി എന്നവൻ എറക്കിരിക്കുന്ന വിളഅ
വനും ഒന്നാം പ്രതിയുമായീട്ടുണ്ടായിരുന്ന സിദ്ധാന്തത്തിനാൽ
൧ാം പ്രതി എറക്കിയ്താകുന്നു എന്ന മെപ്പടി അധികാരി ബൊധി
പ്പിച്ച റപ്പൊടത്ത പ്രമാണിച്ച വിള ൧ാം പ്രതിക്ക വിട്ടകൊടു
പ്പാൻ കല്പിച്ച നടത്തിയ തീൎപ്പിന്ന അസ്സനാലി സീവിൽ വ്യ
വഹാരപ്പെട്ട ൧ാം പ്രതി എടുത്ത വിള അസ്സനാലിക്ക തിരിച്ച
ങ്കൊടുപ്പാൻ അദാലത്ത കൊടത്തിയിൽനിന്ന വിധി ഉണ്ടായി
രിക്കുന്നു. അതുകൊണ്ടും മെപ്പടി ആമീന്റെ റപ്പൊൎട്ട പ്രതിപ
ക്ഷമായി ചെയ്തതാകകൊണ്ട ആയ്ത ൟ കാൎയ്യത്തിലെക്ക ഒട്ടും
വിശ്വസിക്കെണ്ടതും അല്ലാ— ജനവരി— പിപ്രപരി ൟ മാസ
ങ്ങളിൽ താസീൽദാര ചിലസമയം കച്ചെരിയാക്കി താമസിച്ചി
രുന്നത ൨ാം പ്രതിയുടെ വീട്ടിലാകകൊണ്ട വിള ൨ാം പ്രതി എറ
ക്കിയ്താകുന്നു എന്ന ൨ാം പ്രതിക്ക വെണ്ടി ലക്ഷ്യമില്ലാത്ത ഒരു
വാക്ക പറഞ്ഞു എന്നല്ലാതെ ആവാക്ക ഒട്ടും വിശ്വസിക്കെണ്ട
തും അല്ലാ—

അദാലത്ത അന്ന്യായത്തിൽ തന്നെ നിലം ഒഴിയാതെ കഴി
വാൻ ഏറിയ ദുൎവ്വ്യവഹാരങ്ങൾ ചെയ്ത പ്രതിക്കാരന ആരായ
ലും പിന്നെ ചാൎത്തി കൊടുക്കുന്നതും അല്ലാ.

നിലം വിധി നടത്തി കിട്ടിയ്തിന്റെ ശെഷം ഞാൻ തന്നെ
ആകുന്നു കന്നപൂട്ടിച്ച വിത്തിടുഞ്ചാല ഒഴിവാക്കി വിതപ്പിച്ചതഎ

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/214&oldid=179791" എന്ന താളിൽനിന്ന് ശേഖരിച്ചത്