താൾ:CiXIV136.pdf/202

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

192 THE MALAYALAM READER

നയച്ചതിന്ന ബൊധിപ്പിച്ച റിപ്പൊട്ടും വിസ്തരിച്ച ക്രമപ്രകാ
രം നടപ്പാനായി മാൎച്ചി ൬൹ത്തെ ൫൭–ാം നമ്പ്ര കല്പനയൊടു
കൂടി അയച്ച എത്തുകയും അന്ന്യായം പ്രതികളെയും രണ്ട ഭാഗം
സാക്ഷികളെയും ഹാജരാക്കി വിസ്തരിക്കയും പ്രതിക്കാരന്റെ മ
കൾ തായുന്മക്ക മരിച്ചപൊയ കുഞ്ഞുണ്ണിയന്റെ മുതൽ ഭാഗം
ചെയ്യുമ്പൊൾ അവകാശം വഹക്ക പിരിഞ്ഞ കിട്ടിട്ടുള്ളതാണെ
ന്ന പറഞ്ഞ കാണിച്ചവരിയുടെയും ജന്മിയൊട കാണം ചാൎത്തി
വാങ്ങീട്ടുള്ള ആധാരത്തിന്റെയും പകൎപ്പകളും പ്രതിക്കാരൻ അ
സിഷ്ടാണ്ട മജിസ്ത്രെട്ടിൽ ബൊധിപ്പിച്ചവന്നഹരജിയും ൟ വി
സ്താരത്തിൽ ചെൎക്കയും ൟ വാദിക്കുന്ന പറമ്പത്ത ഞാൻ തന്നെ
പൊയി അന്ന്യെഷണങ്ങൾ ചെയ്കയും ചെയ്തിരിക്കുന്നു. വാദിക്കു
ന്ന പറമ്പ ഊഴപറമ്പായി കിടക്കുമ്പൊൾ മരിച്ചപൊയ കുഞ്ഞു
ണ്ണിയനൊട ചമയ പാട്ടത്തിന്ന എഴുതിവാങ്ങി ആ പറമ്പിൽ
ചെറുതായി ഒരു പുരയും കയറ്റി കിണറും കുഴിപ്പിച്ച തെങ്ങ കവു
ങ്ങ പുലാവ ഈൎമ്പന ബുന്ന കൊടി വാഴ ൟവക ചമയങ്ങൾ
ഉണ്ടാക്കി താൻ നടന്നവരുന്നതാണെന്നും കുഞ്ഞുണ്ണിയന്റെ മു
തൽ ഓഹരി ചെയ്യുമ്പൊൾ പ്രതിക്കാരന്റെ കടത്തിന്ന ൟ പറമ്പു
വെച്ച പ്രകാരം കെട്ടിരിക്കുന്നുഎന്നും തന്റെ ചമയങ്ങൾ തീൎത്ത
തന്നിട്ടില്ലെന്നും ൟ വിസ്താരത്തിന്നായി താലൂക്കിൽ വന്ന സമ
യം കുഞ്ഞന്മത മുതലായ്വര കുടിയിൽ കടന്ന കുഞ്ഞുണ്ണിയൻ എ
ഴുതികൊടുത്ത ചമയ പാട്ടാധാരം എടുത്ത കൊണ്ടപൊയിരിക്കു
ന്നു എന്നും അന്ന്യായക്കാരനും തന്റെ മകളെ കെട്ടിയിരുന്ന മ
രിച്ചപൊയ കുഞ്ഞുണ്ണിയന്റെ മുതൽ അവകാശം പിരിക്കുമ്പൊ
ൾ മക്കൾക്കുള്ള കാമ്പലവകാശംവഹക്കും മറ്റും തിരിച്ച വെച്ച വ
ഹകളിൽ ൟ പറമ്പ ചമയത്തൊടു കൂടി ൫൦൦ പണത്തിന്ന വില
കെട്ടിതന്ന ൧൦൨൨ മുതൽക്ക തന്റെ കൈവശം നടന്ന അനുഭവ
ങ്ങൾ എടുത്ത വരുന്നതാണെന്നും അന്ന്യായക്കാരനെ പറമ്പ
നൊക്കാൻ വെണ്ടി ആ പറമ്പിലെ പുരയിൽ പാൎപ്പിച്ചീട്ടുള്ളത
ല്ലാതെ അവന യാതൊര അവകാശവും അവൻ ചമയങ്ങൾ ഉ
ണ്ടാക്കുകയും ചെയ്തിട്ടുള്ളതല്ലെന്നും പ്രതിക്കാരനും അന്ന്യായത്തി
ൽ പറയുന്ന പറമ്പ മരിച്ചുപൊയ കുഞ്ഞുണ്ണിയൻ അന്ന്യായ
ക്കാരന ചമയപ്പാട്ടത്തിന്ന കൊടുത്ത അന്ന്യായക്കാരൻ അതിൽ
ഒര പുര കയറ്റുകയും കിണറ കുഴിപ്പിക്കുകയും ചെയ്ത ചമയ
ങ്ങളും ഉണ്ടാക്കി നടന്നവരുന്നതാണെന്നും കുഞ്ഞുണ്ണിയന്റെ
മുതൽ അവകാശം പിരിച്ചപ്പൊൾ പ്രതിക്കാരന്റെ കടത്തിന്ന
വെച്ച സമയം അന്ന്യായക്കാരന്റെ ചമയം പ്രതിക്കാരൻ കൊ
ടുപ്പാൻ വെച്ച പ്രകാരം ചമയം കൊടുത്തീട്ടില്ലെന്നും മറ്റും ൧ാം
സാക്ഷിയും അന്ന്യായക്കാരൻ ചമയപ്പാട്ടത്തിന്ന എഴുതി വാങ്ങി
ചമയങ്ങൾ ഉണ്ടാക്കി നടന്നുവരുന്നതാണെന്നും കുഞ്ഞുണ്ണിയ

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/202&oldid=179777" എന്ന താളിൽനിന്ന് ശേഖരിച്ചത്