താൾ:CiXIV136.pdf/194

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

184 THE MALAYALAM READER

പ്രതിയെ കെട്ടിയവനും ആയ കുഞ്ഞി തറുവയി ജന്മിയുമായി നെ
രിട്ട എഴുതിച്ച വാങ്ങി അവന്റെ അവകാശം ൧൦൨൮ൽ ൨ാം പ്ര
തിക്ക ആധാരത്തൊടു കൂടി കൊടുത്ത ൨–ാം പ്രതിയും ജന്മിയുമാ
യി ആ ഉടനെ തന്നെ നെരിട്ട എഴുതി വാങ്ങി ൨–ാം പ്രതി നട
ന്ന നികുതിയും കൊടുത്ത പുരയിൽ പാൎത്ത അനുഭവിച്ച വരു
മ്പൊൾ ൨–ാം പ്രതിയുടെ അവകാശം ൪ാം പ്രതിയുടെ ജെഷ്ഠൻ
കുഞ്ഞുസ്സ വാങ്ങി അവനും ജന്മിയൊട പൊളിച്ച എഴുത ച്ചിരി
ക്കുന്നു എന്നും ഇപ്പൊൾ— ൨–ാം പ്രതി മുതലായ്വര പുരയും പറമ്പും
സമ്മതിച്ച കൊടുത്ത ൪ാം പ്രതിയുടെ ആൾക്കാരെ പുരയിൽ പാ
ൎപ്പിച്ചിരിക്കുന്നു എന്നും അതിനാൽ ൟ അന്ന്യായം ഉണ്ടായ്തായി
ട്ടും ആധാരസാക്ഷികളാൽ തെളിവ കാണുന്നത കൂടാതെ ഞാൻ
ഇയ്യടെ ആപ്രദെശത്ത പൊയിരുന്നപ്പൊൾ ൟ സംഗതിയെ
കുറിച്ച അന്ന്യെഷിച്ചതിലും തുപ്രങ്ങൊട്ടൂര അംശം അധികാരി
യുടെ റിഫൊട്ട കൊണ്ടും അറിഞ്ഞിരിക്കുന്നു—അന്ന്യായക്കാരൻ പ
റമ്പ നടക്കുന്നു എന്നും നികുതി അവൻ കൊടുത്ത വരുന്നു എ
ന്നും ബൊധിപ്പിക്കുന്നത നെരല്ലാ ൟ കാൎയ്യം സത്യത്തിന്മെൽ
തീരെണ്ടുന്ന സംഗതികൊണ്ട അന്ന്യായക്കാരനൊടും ൨–ാം പ്ര
തിയൊടും ചെയ്ത വിസ്താരത്തിൽ തന്റെ ജെഷ്ഠൻ ൧൦൨൪ ധ
നുമാസം ൧൦൹ കൊടുത്തതായി ൪ാം പ്രതി കാണിച്ച ഉണ്ടറുതി
ആധാര പ്രകാരമാകുന്നു ൨–ാം പ്രതി നടന്ന വരുന്നത എന്ന
സത്യം ചെയ്യെണമെന്നും മറ്റും അന്ന്യായക്കാരനും— താൻ വാ
ദിക്കുന്നെടത്തൊളം അവകാശത്തിന്നും നടപ്പിന്നും സത്യം ചെ
യ്യാമെന്നും എന്നാൽ അന്ന്യായക്കാരന്റെ എല്ലാ വാദവും വിടെ
ണമെന്നും ൨–ാം പ്രതിയും ബൊധിപ്പിച്ചിരിക്കുന്നു— അന്ന്യായ
ക്കാരൻ കാണിച്ച ൧ാം നമ്പ്ര കരാറ മുദ്രൊല ആധാരത്തിൽപ്പെ
ട്ട ൟ പറമ്പിന്ന തന്നെ അല്ലാ ആ ആധാരത്തിൽ പറയുന്ന
വെറെയും നിലം പറമ്പകൾ നിമിത്തമായി ൟ അന്ന്യായക്കാ
രനും ജന്മിയായ നമ്പ്യാരും പ്രതിക്കാരിൽ ചിലരും തന്മിൽ പൊ
ലീസ്സായും— സീവിൽ ആയും— വ്യവഹാരം നടന്നതിൽൟ നാ
ലാം പ്രതി വക്കീൽ ആയിട്ടും മറ്റും ൟ പറമ്പും മുമ്പെ തന്നെ ത
ൎക്ക സ്തിതിയിൽ നിൽക്കുന്നത ൪ാം പ്രതി നല്ലവണ്ണും അറിഞ്ഞും
കൊണ്ട അന്ന്യായക്കാരനെ തൊല്പിപ്പാൻ ജന്മിയായ നമ്പ്യാരു
മായി നെരിടിച്ച ഉണ്ടറതി ആധാരത്തിന്മെൽ ൨–ാം പ്രതി നട
ക്കുന്നത എന്നും മറ്റും ഇങ്ങിനെ വ്യവഹാരത്തിന്ന ഇട വരു
ത്തി ൧–ം ൨–ം പ്രതികളെ സ്വാധീനമാക്കി ൪ാം പ്രതി കൈവശം
വരുത്തുവാൻ നൊക്കുന്ന ൟ കായ്യം സീവിൽ വ്യവഹാരത്താൽ
തന്നെ നിവൃത്തി വരുത്തെണ്ടത എന്നും അതവരെ മുമ്പെത്തെ
പ്രകാരം ൧ാം പ്രതിയും അവളുടെ ശെഷക്കാരും കൂടി ഇരുന്ന
നടന്നവരെണ്ടത എന്നും കല്പിച്ച ൟ അന്ന്യായം നീക്കി.

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/194&oldid=179768" എന്ന താളിൽനിന്ന് ശേഖരിച്ചത്