താൾ:CiXIV136.pdf/173

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

PART III. 163

ക്കുന്നു എന്നും മറ്റും പ്രതി സാക്ഷികളും അന്ന്യായത്തിൽപറയു
ന്ന നിലം ൧൦൨൪ൽ നാല കൊല്ലത്തെക്ക താൻ ജന്മിയൊട വെ
റുംകൊഴുവിന്ന വാങ്ങി പ്രതിക്കാരനെ താൻ കൂറിന്ന കൂട്ടി നടന്ന
വരികയും കാലം തികയുകകൊണ്ട നിലം ജന്മിക്ക ഒഴിവ മുറി
യൊടു കൂടി ഒഴിഞ്ഞ കൊടുക്കുകയും ചെയ്തിരിക്കുന്നു എന്നും അ
തിന്റെ ശെഷം നിലം ആനക്കാരൻ മുയ്തീൻ കുട്ടി കൊഴുവിന്ന
വാങ്ങി അവനാകുന്നു വെണ്ടുന്ന പ്രവൃത്തികൾ ഒക്കെയും ചെയ്ത
വന്നിരിക്കുന്നത എന്നും രയിരുവും ബൊധിപ്പിച്ചിരിക്കുന്നു— ൟ
എല്ലാ അവസ്ഥകളും നൊക്കുകയും അന്ന്യെഷിക്കുകയും ചെയ്തതി
ൽ അന്ന്യായത്തിൽ പറയുന്ന നിലം പാട്ടൊലക്കാരനും മുമ്പെ ന
ടന്ന വന്നിരുന്നവനുമായ മെൽ പറഞ്ഞ രയിരു പാട്ടൊല കാ
ലം തികയുകകൊണ്ട ജന്മിക്ക ഒഴിഞ്ഞ ഒഴിവമുറി കൊടുത്ത പ്ര
കാരവും ൟ കൊല്ലവും വെണ്ടുന്ന പ്രവൃത്തികൾ ഒക്കെയും ചെ
യ്ത പഞ്ചവിള ഉണ്ടാക്കിരിക്കുന്നത അന്ന്യായക്കാരനാണെന്നും
ആകുന്നു കാണുന്നത. പഞ്ചവിള ഉണ്ടാക്കിയ്തതാനാണെന്നും അ
തിലെക്ക വെണ്ടുന്ന പ്രവൃത്തികൾ ചെയ്തത താനും രയിരുവും കൂ
ടിയാണന്നും ആവിള തനിക്കും രയിരുവിനും ഒരു പൊലെ അ
വകാശം ഉള്ളതാണെന്നും പ്രതിക്കാരൻ വാദിക്കുന്ന മുഖ്യമായ
വാദം ആ രയിരുവിന്റെ വിസ്താരത്താൽ ദുൎബ്ബലപ്പെട്ട പൊയി
രിക്കുന്നത കൂടാതെ ജന്മിയൊട മൎയ്യാദപ്രകാരം എറ്റ വാങ്ങി ന
ടന്നവരുമ്പൊൾ യാതൊരു ലക്ഷ്യവും കൂടാതെ പ്രതിയെയും കൂ
ടി കൂറായി കൂട്ടി നടത്തിച്ച വന്നിരുന്നു എന്ന ആ രയിരു പറ
ഞ്ഞിട്ടുണ്ടെങ്കിലും പാട്ടൊല കാലം തികഞ്ഞ നിലം ജന്മിക്ക സ
മ്മതിച്ച രയിരു ഒഴിഞ്ഞ കൊടുത്ത പൊയിരിക്കുന്ന അവസ്ഥക്കും
പ്രതിക്കാൎക്ക വെറെ ന്യായമായ യാതൊരു അവകാശമില്ലാത്തതി
നാലും അവരുടെ വാദംപ്രമാണിക്കെണ്ടതല്ലെന്നും അധികമായും
കണ്ടിരിക്കുന്നു— അന്ന്യായക്കാരൻ ഉണ്ടെന്ന പറഞ്ഞ കൊഴുവൊ
ല കാണിച്ചിട്ടില്ലെങ്കിലും അന്ന്യായത്തിൽ പറയുന്ന നിലം അ
ന്ന്യായക്കാരന കൊഴുവിന്ന കൊടുത്തിരിക്കുന്നു എന്നും അതിന്മെ
ൽ വെറെ ആരും തൎക്കം തകരാറ ചെയ്യാതെ ഇരിപ്പാൻ കല്പന ഉ
ണ്ടാകെണമെന്നും ജന്മിയായ ഉസ്സൻ കൂട്ടി എളയാവ ൟ അ
ന്ന്യായത്തിന്ന മുമ്പെ തന്നെ ഹരജി ബൊധിപ്പിക്കുകയും അതി
ന്ന അധികാരിക്ക കല്പന കൊടുക്കുകയും ചെയ്തിരിക്കുന്നു— ൟ
നിലത്തിൽ കൂട്ട ൬൦൦ നെല്ല വാരത്തിന്റെ നിലം തന്റെ കയ്ക്ക
വെറെ കൂടിയാന്മാര നടക്കുന്നു എന്ന പ്രതിക്കാരൻ ബൊധി
പ്പിക്കയും ആ വകകുടിയാന്മാരൊട വാങ്ങിയ്തായ കച്ചീട്ടുകൾ പ
കൎത്ത ഹാജരാക്കുകയും ചെയ്തിരിക്കുന്നു അങ്ങിനെ കുടിയാന്മാ
രെ ഏല്പിപ്പാന്നും ഒരു കച്ചീട്ട വാങ്ങാനും ജന്മി കൊടുത്ത കൊഴു

Y2

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/173&oldid=179746" എന്ന താളിൽനിന്ന് ശേഖരിച്ചത്