താൾ:CiXIV136.pdf/171

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

PART III. 161

ൽ ആയ്വരെ വളരെ പ്രബലന്മാരായ പ്രതികൾ സ്വാധീനമാ
ക്കി നെരിനെ പറയാതെ ആക്കുമെന്നും അവരെ ഞാൻ ഹാജ
രാക്കാമെന്നും ഞാൻ കയ്പീത്തിൽ പറഞ്ഞിട്ടുള്ളതല്ലാതെ ഒന്നാമ
ത ഒരു മാപ്പിളയും ഒര ചെകവനും മാത്രമെ ഇനിക്ക ൟ മെ
ൽ പറഞ്ഞ കാൎയ്യത്തിന്ന സാക്ഷികൾ ഉള്ളു എന്ന ഞാൻ ക
യ്പീത്തിൽ പറഞ്ഞിട്ടില്ലാ— എന്റെ വിസ്തരിച്ച സാക്ഷികളെ ര
ണ്ടാമത വരുത്തി അവരൊടും എന്നൊടും ൟ സന്നിധാനത്തി
ങ്കൽനിന്ന വിസ്തരിച്ചറിയുമ്പൊൾ തന്നെ ആ സാക്ഷികളെ പെ
ര എന്നൊട വാങ്ങിയ കയ്പീത്തിൽ ഞാൻ പറയാത്തതിനാൽ ആ
സാക്ഷികൾ സംശയത്തിൽനിന്ന വെർപെട്ടവരെല്ലന്ന തീൎപ്പി
ൽ പറയുന്നതുംന്ന്യായമല്ലെന്ന ൟ സന്നിധാനത്തിങ്കൽ ദൃഷ്ടാ
ന്തം വരുന്നതാകുന്നു. ൩ാമത– എന്നെയും അനുജൻ ഉണ്ണിരാരി
ച്ചനെയും പ്രതികൾ അധികമായി അടികലശൽ ചെയ്ത ഉന്തി
തള്ളി പുറത്താക്കീട്ടുണ്ടെന്നും അത ഉച്ചസമയത്താണെന്നും എ
ന്റെ കയ്പീത്തിൽ ഞാൻ പറഞ്ഞതിന്ന യൊജിപ്പായും എന്റെ
വിസ്തരിച്ച സാക്ഷികൾ പറഞ്ഞിരിക്കുന്നു— അതല്ലാതെ ഞാൻ
പറഞ്ഞ കയ്പീത്തിന്ന വിപരീതമായി അവര സാക്ഷിപറഞ്ഞി
ട്ടില്ലാ— പ്രതികൾ വളരെ ദ്രവ്യസ്തന്മാരും ജനസഹായ ബലമുള്ള
വരും ഇനിക്ക സൎക്കാരാശ്രയമല്ലാതെ വെറെ ഒരാശ്രയമില്ലാത്ത
സാധുവും ആകുന്നു— അങ്ങിനെ ഉള്ള എന്റെ നെരായ ൟ അ
ന്ന്യായം തെളിവില്ലെന്നവെച്ച നീക്കെണമെന്നുണ്ടായ ദുൎവ്വിചാ
രത്താൽ കയ്പീത്ത വാങ്ങിയ ഗുമസ്തൻ പ്രതികൾക്ക അനുകൂല
മായി മെൽപ്രകാരമുള്ള വിത്ത്യാസങ്ങൾ ഒക്കെയും എന്റെയും
സാക്ഷികളെയും കയ്പീത്തിൽ ഉണ്ടാക്കിതീൎത്തതും അതിനെ പ്രമാ
ണിച്ച എന്റെ നെരിനെ അറിയാതെ അന്ന്യായം നീക്കി തീ
ൎപ്പ കല്പിച്ചതും വലുതായ സങ്കടമാകുന്നു. ൪ാമത എന്റെ അ
ന്ന്യായം നൊക്കി അറിയുമ്പൊൾ തന്നെ തുപ്രന്റെയും മറ്റും
മെൽ ഉണ്ടെന്ന വെളിവാകുന്നതായിരിക്കുമ്പൊൾ അതില്ലെന്ന
തീൎപ്പിൽ പറയുന്നതന്ന്യായമല്ലെന്ന മാത്രമല്ലാ— മുഖ്യസ്തന്മാരായ
കുഞ്ഞിക്കൊയ മാപ്പിളമുതൽ ൨–ാളെയും വെറെ ഞാൻ വിസ്താര
ത്തിൽ ബൊധിപ്പിക്കുന്നവരെയും വരുത്തി വിസ്തരിച്ചാൽ മെ
പ്പടി തുപ്രൻ മുതൽ ൨–ാളെ കൊണ്ട പ്രതികൾ ബലമായി താലി
വെപ്പിപ്പാനും മറ്റും സങ്ങതി ഇല്ലെന്ന അധികമായിട്ടും തെളി
യുന്നതാകകൊണ്ട മെൽ പറഞ്ഞ എല്ലാ സങ്ങതികളെ നൊക്കിയും
പ്രതിക്കാരെ ഒക്കെയും എന്റെ സാക്ഷികളെയും മുഖ്യസ്തന്മാര
മുതലായ്വരെയും ൟ സന്നിധാനം മുമ്പാകെ വരുത്തി വിസ്തരി
ച്ചും കഴിഞ്ഞ വിസ്താരം വരുത്തി നൊക്കിയും താലൂക്ക തീൎപ്പ മാ
ററി പ്രതികൾക്ക തക്കതായ ശിക്ഷ ഉണ്ടായി സങ്കടം തീൎത്ത ര

Y

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/171&oldid=179743" എന്ന താളിൽനിന്ന് ശേഖരിച്ചത്