താൾ:CiXIV136.pdf/162

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

152 THE MALAYALAM RAEDER

പ്രതികൾക്ക നിലത്തിന്മെൽ നടപ്പില്ലെന്നും അധികമായി ബൊ
ധിപ്പിച്ചിരിക്കുന്നു അതിനാൽ ശെഷം പ്രതികളൊട വിസ്തരി
ക്കുന്നത ആനാവിശ്യമെന്ന തൊന്നി വിസ്തരിച്ചീട്ടില്ലാ— ആധാ
ര രൂപെണ നടക്കുന്ന ഒരു പാട്ടക്കാരനെ കൊണ്ട വാക്കാൽ ഒഴി
പ്പിച്ചു എന്നും പാട്ടാധാരം തിരിയെ വാങ്ങീട്ടില്ലെന്നും സമ്മതി
ക്കുന്നവസ്തക്ക പ്രതിക്കാരൻ കയ്പീത്തിൽ പറയും പ്രകാരം സാ
ക്ഷികളാൽ തെളിയിക്കാൻ പ്രയാസമില്ലാത്തതാണെങ്കിലും ലക്ഷ്യ
രൂപെണ അല്ലാത്ത ആ വക സാക്ഷി വാക്കുകൾ പ്രതിഭാഗമുള്ള
തെളിവിലെക്ക ബലമില്ലാത്തതും— വിശ്വസിച്ച കൂടുന്നതല്ലാത്തതും
ആകകൊണ്ട ആ തെളിവ എടുക്കാൻ പൊലീസ്സാമീന അഭിപ്രാ
യമില്ല— അന്ന്യായംവക ൩–സാക്ഷികളൊടും— ഊരാളൻ നാരാ
യണപൊതുവാളൊടും സമീപം കൃഷിക്കാരായ അപ്പു— ചന്തു— ഇ
വരൊടും വിസ്തരിക്കയും— മാവിലായി അംശം മെനവന്റെ— റി
പ്പൊട്ട കൂടി വിസ്താരത്തിൽ ചെൎത്ത വെക്കയും ചെയ്തു— നടത്തി
യെടത്തൊളമുള്ള എല്ലാ വിസ്താരങ്ങങ്ങളാലും അന്ന്യായക്കാരന്റെ
വാദം പൂൎണ്ണമായി തെളിഞ്ഞിരിക്കുന്നു— സൎക്കാര കാൎയ്യസ്തനായ
മെനവന്റെ റിപ്പൊട്ടും അന്ന്യായത്തിന്ന അനുകൂലമാകുന്നു— ആ
മെനവന്റെ റിപ്പൊട്ടിൽ ഒരു കണ്ടത്തിൽ പ്രതിക്കാരൻ വിത്തി
ട്ടിരിക്കുന്ന പ്രകാരം കാണുന്നത ന്യായമാൎഗ്ഗത്തിൽ ചെൎന്നത
ല്ലെന്ന മെൽ കാണിച്ച സാക്ഷിവാക്കുകളാൽ വ്യക്തമായി കാണു
ന്നതകൊണ്ട ആ പ്രവൃത്തി തന്നാലെ ദുൎബ്ബലപ്പെട്ടപൊകുന്നതും
ആകുന്നു— ൟ വ്യവഹാരമുണ്ടാവാനുള്ള കാരണം എന്തന്ന വി
ചാരിച്ചതിൽ മെപ്പടി സ്ത്രീകൾ ദായാതിക്കാരായ പ്രതികളെ ഉപെ
ക്ഷിച്ച ദെവസ്സത്തിൽനിന്ന നെരിട്ട കാണം വാങ്ങി പറ്റിയ്തി
നാൽ തങ്ങൾക്ക സംഭവിച്ച നഷ്ടത്തിന്റെ നിവൃത്തിക്കായി ഉ
പായെന നിലം കൈവശമാക്കിയാൽ കാണംവക ഏതാൻ പ
ണം— കിട്ടുമെന്നുള്ള ദുൎമ്മൊഹത്തിന്മെൽ പ്രതികൾ മെൽപ്രകാരം
പുറപ്പെട്ടതാണെന്ന കണ്ടിരിക്കുന്നു— പ്രതികൾ മരിച്ച ചാത്തുവി
ന്റെ അവകാശികൾ ആണെങ്കിലും കാണംവക പണത്തിന്ന
അവകാശമുണ്ടെങ്കിലും അതകളുടെ സാദ്ധ്യം വാരാൻ വെണ്ടി
നെരമാൎഗ്ഗമായ വഴിക്ക സീവിൽ അധികാര സ്ഥലത്ത പൊയി
പരൂക്ഷിക്കെണ്ടതല്ലാതെ പൊലീസ്സിന്ന ആരംഭിച്ചത പ്രതിക
ളെ മെൽ തെറ്റാകുന്നു— എങ്കിലും ആ തെറ്റിന്ന ഒരു ശിക്ഷക്കു
ൾപ്പെടുത്താൻ മാത്രം ഇതിൽ തെളിവ മതിയായിട്ടില്ലാ— ൟ സങ്ങ
തികളാൽ പ്രതികളെ മെൽനിന്ന പൊലീസ്സ കുറ്റം നീക്കി വാദിക്കു
ന്ന നിലം കീഴുക്കട പ്രകാരം അന്ന്യായക്കാരൻ നടക്കുന്നതിൽ യാ
തൊരു തകരാറും ചെയ്ത പൊകരുതെന്നും ൟ വിധിയാൽ സങ്കടം
വിചാരിക്കുന്നുണ്ടെങ്കിൽ ക്രമമായ അഫീലിനാൽ നിവൃത്തിവരു
ത്തുക അല്ലാതെ വിധിക്ക വിരൊധമായി ഏതങ്കിലും തകരാറചെയ്താ

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/162&oldid=179734" എന്ന താളിൽനിന്ന് ശേഖരിച്ചത്