താൾ:CiXIV136.pdf/159

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

PART III 149

പ്രതിക്കാരന്റെ വാദം സീവിൽ ബൊധിപ്പിച്ച നിവൃത്തി വ
രുത്തെണമെന്നും അന്ന്യായക്കാരുടെ വക ഏതാനും ഇല്ലികൊ
ണ്ടുപൊയ്തിലെക്ക നഷ്ടം വിചാരിക്കുന്നുണ്ടെങ്കിൽ പ്രതിക്കാര
ന്റെമെൽ സീവിൽ വ്യവഹാരപ്പെടെണ്ടതാണെന്നും കല്പിച്ചു.

അസിഷ്ടാണ്ട മജിസ്ത്രെട്ടില്ക്ക—

വള്ളുവനാട താലൂക്ക കൊടുര അംശത്തിൽ അഹന്മത ബൊധി
പ്പിക്കുന്ന അഫീൽ ഹരജി— മെപ്പടിഅംശം മങ്ങാട്ട പലം ദെശ
ത്ത കിഴക്കെ കുളം പകുതിയൊളം സ്ഥലം സെയ്തൂട്ടിയും— മുത്തുവും
നടന്നവരുന്നതെന്നും ആയ്തിൽ നിന്ന ഞാൻ അര ഉറുപ്പികക്ക
പൊരുന്ന ഇല്ലിയും ബലമായി വെട്ടി എടുത്തപ്രകാരം മെലെഴു
തിയവര എന്റെ മെൽ അസിഷ്ടാണ്ട മജിസ്ത്രെട്ടിൽ ബൊധി
പ്പിച്ച അന്ന്യായം വള്ളുവനാട താലൂക്കിൽ നിന്ന വിസ്തരിച്ച
സ്ഥലം ൧–ം ൨–ം അന്ന്യായക്കാര നടപ്പാനും— ഞാൻ സീവി
ൽ വ്യവഹാരം ചെയ്യണമെന്നും ൫൩– മാൎച്ചി ൧൦൹ കല്പിച്ച തീ
ൎപ്പ ഇനിക്ക സമ്മതമല്ലായ്കകൊണ്ട ആ തീൎപ്പ മാറ്റി തരുവാൻ
തീൎപ്പിന്റെ പകൎപ്പൊടുകൂട മതിയായ സംഗതികളെ കാണിച്ച
അഫീൽ ബൊധിപ്പിക്കുന്നു— ൧ാമത ൟ തീൎപ്പ നെരിന്നും— ക്രമ
ത്തിന്നും ശെരിയല്ലാ— അന്ന്യായക്കാര വാദിക്കാത്ത പടിഞ്ഞാ
റെ കാക്കക്കുളത്തിന്ന കൂടി തീൎപ്പ കല്പിച്ച കാണുന്നു—അത ക്രമമല്ലാ
അന്ന്യായക്കാരൻ മൂത്തു വാക്കാൽ അന്ന്യായപ്പെട്ടതിനെ പ്രമാ
ണിച്ച തീൎപ്പ കല്പിച്ച കാണുന്നു ആയവസ്തയും ക്രമമല്ലാ. ൨–ാമ
ത വാദിക്കുന്ന കിഴക്കെ കുളം— പകുതിയൊളം സ്ഥലം അന്ന്യായ
ക്കാരുടെ തൊട്ടത്തിന്റെ നെരെ ഉള്ളത അവൎക്കുള്ളതെന്ന അവ
രുടെ ആധാരത്തിൽ കാണുകയും അധികാരി ബൊധിപ്പിച്ച റി
ഫൊട്ടിലും ചിത്രം വരച്ചത നൊക്കിയ്തിലും കാണുന്നതിനാൽ അ
ന്ന്യായഭാഗം അധികമായ തെളിവുണ്ടെന്നും തീൎപ്പിൽ കാണു
ന്നതിന്ന അധികാരി എന്റെ പ്രതിഭാഗമാണെന്നും ആധികാരി
നൊക്കിയാൽ ഇനിക്ക ഗുണമായി ഒന്നും ബൊധിപ്പിക്കുന്നത
ല്ലെന്നും ഞാൻ ൟ സന്നിധാനത്തിങ്കലും താലൂക്കിലും ഹരജി
ബൊധിപ്പിച്ചിരിക്കുമ്പൊൾ അത പ്രമാണിക്കാതെ അധികാരി
യും— ഞാനുമായി അധികം സംബന്ധം ഉണ്ടാകകൊണ്ട അധി
കാരി നെരല്ലാതെ പറയുന്നതല്ലെന്നും മറ്റും തീൎപ്പിൽ കാണിച്ച
ത ശെരിയല്ലാ— അധികാരിയും ഞാനുമായി രണ്ട കൊല്ലമായി ത
മ്മിൽ വരെ തെറ്റാണ അധികാരിയുടെ എളബാപ്പ കൂഞ്ഞൊ
ലൻ എന്നവരും ഞാനും തമ്മിൽ മുനിസീപ്പ കൊടത്തിയിൽ വ്യ
വഹാരമുണ്ട— അധികാരിയും ഞാനും സംബന്ധികൾ എങ്കിലും
മെൽപ്രകാരം വ്യവഹാരം നടന്നവരുമ്പൊൾ തമ്മിൽ യൊജ

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/159&oldid=179731" എന്ന താളിൽനിന്ന് ശേഖരിച്ചത്