താൾ:CiXIV136.pdf/155

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

PART III. 145

ടുത്തതു ആകുന്നു— ൟ വ്യാപ്തിയായ തെളിവ മാത്രം നൊക്കി ഒ
രു വിചാരണ കൂടാതെ ഹെഡ പൊലീസാപ്ലര അവർകൾ എ
ന്റെ ഭാഗമുള്ള മതിയായ ന്ന്യായവും തെളിവും നൊക്കാതെ പറ
മ്പ അന്ന്യായക്കാരൻ നടപ്പാൻ കല്പിച്ചത കൊണ്ട അവരുടെ ദു
ൎവ്വിചാരം സാദ്ധ്യമായിരിക്കുന്നു. ൪– ഏതപ്രകാരമായാലും പറ
മ്പ ചിങ്ങമാസത്തിൽ മാത്രമാകുന്നു താൻ കുഴിക്കാണത്തിന്ന വാ
ങ്ങിയ്ത എന്ന അന്ന്യായിക്കാരൻ തന്നെ സമ്മതിക്കുന്ന അവസ്ഥ
ക്ക കീഴുക്കട നടപ്പ അന്ന്യായക്കാരനില്ലെന്ന വ്യക്തമാകുന്നു— ചി
ങ്ങമാസം ആദ്യം മുതൽക്ക തന്നെ തൎക്കമായി അന്ന്യായവും ചെ
യ്തിരിക്കുമ്പൊൾ അന്ന്യായക്കാരന പറമ്പിന്മെൽ എന്തൊരു നട
പ്പാകുന്നു ഉണ്ടാവുന്നത— അതിലും വിശെഷിച്ച പറമ്പിൽ അ
ന്ന്യായക്കാരൻ എന്തങ്കിലും പ്രവൃത്തിക്ക ആരംഭിക്കുമ്പൊൾ ത
ന്നെ സമീപം ഇരിക്കുന്ന ഞാൻ അറിവാൻ സങ്ങതി ഉള്ളതും
അപ്പൊൾ എന്റെ ജന്മം നടപ്പായ പറമ്പിൽ മറ്റൊരാൾക്ക യാ
തൊരു പ്രവൃത്തിയും ചെയ്യിപ്പാനായി ഒരു കാലത്തും സമ്മതിപ്പാ
നും ഞാൻ സ്വസ്ഥമായിരിപ്പാന്നും സങ്ങതി വരുന്നതല്ലാത്തതും
വിചാരിച്ചാൽ തന്നെ അന്ന്യായക്കാരന പറമ്പ നടപ്പില്ലെന്നു
ള്ളത ദൃഷ്ടാന്തമായി ബൊധിക്കുന്നതാകുന്നു. ൫– ദസ്തെപെജക
ളാൽ എന്റെ ഭാഗം മതിയായ തെളിവുള്ളത സന്നിധാനത്തിങ്ക
ൽനിന്ന നൊക്കിയാൽ തന്നെ വെണ്ടുംവണ്ണം ബൊദ്ധ്യം വരു
ന്നതാകുന്നു— എങ്കിലും പ്രമാണിയും ദ്രവ്യസ്തനും ആയ അന്ന്യായ
ക്കാരനൊട വ്യവഹരിച്ച അവരുടെ ചതിപ്രവൃത്തിയെ വെളിവി
ലാക്കെണ്ടതിലെക്ക എന്നാൽ ശക്തി ഇല്ലാത്തതും സത്യത്തെ അ
റിവാനായിട്ട ഹെഡ പൊലീസാപ്സര അവർകളാൽ കഴിയാത്ത
തും വിചാരിച്ച പറമ്പ നടപ്പ തൎക്കം ഒരു പരമാൎത്ഥത്തിന്മെൽ
അവസാനിപ്പിക്കുവാനായിട്ടും എനിക്ക അന്നും ഇന്നും സമ്മതമാ
കുന്നു— അന്ന്യായപ്പെട്ട പറമ്പ എന്റെ തറവാട്ട ജന്മമായി ഞാൻ
അനുഭവിച്ച നടന്ന വരുന്നതാണെന്നും ൟ കഴിഞ്ഞ ചിങ്ങമാസ
ത്തിൽ ഞാൻ തയ്യ വെച്ചതാണെന്നും അന്ന്യായക്കാരനയാതൊരു
അവകാശവും നടപ്പും ഇല്ലെന്നും അന്ന്യായക്കാരന ബൊധി
ച്ച സ്ഥാനത്തനിന്ന സത്യം ചെയ്ത എടുപ്പാനും അതല്ലെങ്കിൽ
തന്റെ കുഴിക്കാണ കൎത്താവായ ചന്തുവിന്റെ ജന്മമാണെന്നും
എന്റെ തറവാട്ട ജന്മമല്ലെന്നും എനിക്ക ആ പറമ്പിന്മെൽ യാ
തൊരു അവകാശവും നടപ്പും ഇല്ലെന്നും ഞാൻ ആ പറമ്പിൽ
നിന്ന ഒരു അനുഭവങ്ങളും എടുക്കുക ഉണ്ടയീട്ടില്ലെന്നും അന്ന്യാ
യക്കാരൻ പുറത്തയിൽ പള്ളിയിൽ നിന്ന സത്യം ചെയ്താൽ എ
ന്റെ വാദം ഉപെക്ഷിപ്പാനും ഞാൻ ഹാജരാകുന്നു. ൬– ൟ വ
ക യാതൊരു ന്ന്യായങ്ങളും നൊക്കാതെ പറമ്പ അന്ന്യായക്കാര
ൻ നടപ്പാൻ താലൂക്കിൽ നിന്ന കല്പിച്ചത ആശ്ചൎയ്യമെന്ന സ

U

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/155&oldid=179727" എന്ന താളിൽനിന്ന് ശേഖരിച്ചത്