താൾ:CiXIV136.pdf/153

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

PART III. 143

൧൮൫൩ ആഗസ്ത ൨൭൹ പകൽ പ്രതിക്കാര തകരാറ ചെയ്ത പ്ര
വൃത്തി മുടക്കുകയും കിളകൊത്തി ഇടിക്കയും വാക്കെറ്റം പറകയും
ചെയ്തുഎന്ന അന്ന്യായം— ൟ കാൎയ്യത്തിൽ അന്ന്യായക്കാരനൊടും
൧–ം ൨–ം ൩–ം പ്രതികളൊടും അന്ന്യായക്കാരനും ൨–ാം പ്രതിയും ഹാ
ജരാക്കിയ സാക്ഷികളൊടും വിസ്തരിക്കുകയും അന്ന്യായത്തിൽ
പറയുന്ന പറമ്പ ൧൦൨൮ ചിങ്ങം ൨൹ ചന്തു എഴുതികൊടുത്തതാ
യ ഒരു കുഴിക്കാണാധാരം അന്ന്യായക്കാരനും ൧൦൧൨ൽ ജന്മം വാ
ങ്ങിയ്തായ ഒരു ജന്മാധാരം രണ്ടാം പ്രതിയും കാണിച്ച പകൎത്തബൊ
ധിപ്പിച്ചതും മെനവന്റെ റപ്പൊട്ടും ൟ വിസ്താരത്തിൽ ചെൎക്കു
കയും ചെയ്തു— ദസ്താപെജകൾ നൊക്കുകയും അന്യെഷിക്കുകയും
ചെയ്തതിൽ പൊലീസ്സായി ഒന്നും ഉണ്ടായിട്ടില്ലെന്ന കാണുകയാ
ൽ അന്ന്യായം നീക്കി പ്രതികളെവിട്ടു അന്ന്യായത്തിൽ പറയുന്ന
പറമ്പ കുഴിക്കാണത്തിന്ന വാങ്ങി ചിങ്ങമാസത്തിൽ തന്നെ ൧൭
തൈയ്യ വെച്ചിരിക്കുന്നു എന്നും പടിഞ്ഞാറഭാഗം തന്റെ ആൾ
ക്കാര കിളക്കുമ്പൊൾ പ്രതിക്കാര തകരാറ ചെയ്തു എന്നും പ്രതിക്കാ
ൎക്ക പറമ്പിന്ന അവകാശമില്ലന്നും മറ്റും അന്ന്യായക്കാരനും പ
റമ്പിന്ന അന്ന്യായത്തിൽ പറയുന്ന പ്രകാരമല്ല പെരഎന്നും ആ
ന്തൂര വളപ്പ പറമ്പാണെന്നും ആയ്ത തന്റെ തറവാട്ടജന്മവും ൟ
പറമ്പിൽ ഒരു പുലാവും ഒരു തെങ്ങും ജമക്ക ചെരാതെ അനുഭ
വമുള്ളത താൻ അടക്കിയും കാലത്താൽ പുര പുല്ല പറിച്ച എടുത്തും
നടന്നവരുന്നതാണെന്നും ഇപ്പൊൾ കിളച്ച തൈവെച്ചതും താ
നാണെന്നും അന്ന്യായക്കാരന അവകാശമില്ലെന്നും മറ്റും ൨–ാം
പ്രതിയും വാദിക്കുകയും അന്ന്യായക്കാരൻ അവന്റെ വാദപ്രകാ
രം സാക്ഷികളാൽ തെളിവ കൊടുക്കുകയും ചെയ്തിരിക്കുന്നു ൨–ാം
പ്രതിഭാഗം വിസ്തരിച്ച രണ്ട സാക്ഷികൾ അവന്റെ വാദത്തി
ലെക്ക അനുസരിച്ച പറഞ്ഞിരിക്കുന്നു എങ്കിലും ആ സാക്ഷിവാ
ക്ക വിശ്വാസയൊഗ്യമായി തൊന്നീട്ടില്ലാ പറമ്പ തന്റെ ജന്മ
മെന്ന ൨–ാം പ്രതിയും ചന്തുവിന്റെ ജന്മമെന്ന അന്ന്യായക്കാര
നും വാദിക്കുന്നതിൽ ജന്മത്തിന്റെ കാൎയ്യത്തെ കുറിച്ച പൊലീസ്സി
ൽനിന്ന ഒന്നും കല്പിക്കുന്നില്ലാ തരിശായി കിടന്നിരുന്ന ൟ പറ
മ്പിൽ മുമ്പെ ചില കൊല്ലങ്ങളിൽ കൂടിയാന്മാര ചന്തുവിന്റെ
കയ്യായി വെറ്റില കൊടി ഇട്ട നടന്ന വന്നിരുന്നു എന്നും മുമ്പെ
ഉള്ളതായ ഒരു പുലാവും ഒരു തെങ്ങും തയ്യും കാണുന്നത ആ വക
കൂടിയാന്മാരൊ മറ്റൊ വെച്ചതാണെന്നും അതിലെ അനുഭവം
എടുത്ത നടന്നവരുന്നത മെൽ പറഞ്ഞ ചന്തുവാണെന്നും ഇ
പ്പൊൾ പറമ്പ കിളച്ച തൈവെച്ചത അന്ന്യായക്കാരനാണെ
ന്നും മെനവന്റെ റപ്പൊട്ടാൽ കാണുന്നത കൂടാതെ അന്ന്യായ ഭാ
ഗം വിസ്തരിച്ച സാക്ഷി ആധാരങ്ങളാലും അന്യെഷണത്താ
ലും പറമ്പ നടപ്പ അന്ന്യായക്കാരനാണെന്ന വെടിപ്പായി തെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/153&oldid=179725" എന്ന താളിൽനിന്ന് ശേഖരിച്ചത്