താൾ:CiXIV136.pdf/141

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

PART III. 131

കയും പിന്നെ എന്നെ പിടിച്ച കെട്ടാൻ ഭാവിക്കയും ചെയ്തതി
നാൽ ഞാൻ ഭയപ്പെട്ട നിൽക്കുമ്പൊൾ മെപ്പടി തെങ്ങ എളന്നീ
ര പ്രതികൾ തന്നെ എടുത്തുകൊണ്ടപൊകയും മറ്റും ചെയ്തവി
വരം ഞാൻ കണ്ണൂര പൊലീസ്സാമീൻ കച്ചെരിയിൽ അന്ന്യായം
ബൊധിപ്പിക്കുകയും പിന്നെ ആയന്ന്യായ പ്രകാരം തെളിവ
കൊടുക്കെണ്ടതിലെക്ക ഒരു പനിയുടെ രൊഗം ഹെതുവാൽ ക
ച്ചെരിക്ക ഹാജരാവാൻ പാടില്ലാത്തതിനാൽ മെപ്പടിതാലൂക്കപള്ളി
കുന്ദദെശത്ത കണ്ണൻ കയിക്കൊറെ എന്റെ അന്ന്യായപ്രകാരം
തെളിവ കൊടുക്കുവാൻ വെണ്ടി ഞാൻ വക്കീലാക്കി അന്ന്യായ
പ്രകാരം വെണ്ടുന്ന തെളിവുകൾ എന്റെ വക്കീലൊടും സാക്ഷി
കളൊടും ആ കച്ചെരിയിൽ വാങ്ങിയും മെപ്പടിപ്രതികൾ കുറ്റം
സമ്മതിക്കയും ചെയ്ത കാൎയ്യത്തിന്ന പ്രതികൾക്ക യാതൊരു ശി
ക്ഷയും കല്പിക്കാത്ത വിവരം ഞാൻ അറിഞ്ഞ എന്റെ രൊഗ
ത്തൊടു കൂടി ഞാൻ ആ കച്ചെരിക്കു കൂട കൂട പലസമയം ചെന്ന
ആമീൻ തമ്പുരാനെ ബൊധിപ്പിച്ചതിന്ന എന്നൊട യാതൊന്നും
ആ കച്ചെരിയിൽനിന്നു കല്പിക്കാതെയും പിന്നെയും ഞാൻ കൂട
കൂട ചെന്ന ബൊധിപ്പിച്ചാറെ മെപ്പടി തങ്ങൾ തമ്പുരാന്റെ ധ
നിക പ്രബലതയാൽ എന്റെ ഏറ്റവും കഠിനമായും അത്ത്യാ
ക്ഷെപമായ അസഭ്യവാക്കുകളും പറഞ്ഞതിനാൽ പിന്നെ ഞാ
ൻ ആ കച്ചെരിയിൽ നിന്ന തീൎപ്പ കല്പിച്ചീട്ടുണ്ടെങ്കിൽ അതിന്റെ
പകൎപ്പ പകൎത്ത തരാൻ കല്പന ഉണ്ടാകെണമെന്ന ഞാൻ ബൊ
ധിപ്പിച്ചാറെ പകൎപ്പ തരിക ഇല്ലെന്നും ൫൦ തെങ്ങക്ക വില നി
ന്റെ വക്കീൽ വക്കൽ കൊടുത്ത തീൎന്നിരിക്കുന്നു എന്നും മറ്റും
കല്പിച്ചതിനാൽ മെപ്പടി വക്കീലൊടും ഞാൻ ചൊദിച്ചാറെ മെൽ
പറഞ്ഞ ൫൦– തെങ്ങയുടെ വില വാങ്ങി അന്ന്യായം തീൎപ്പാക്കി
ഇരിക്കുന്നു എന്ന വക്കീലും പറയുന്നു. ആയ്ത അന്ന്യായക്കാരനാ
യ എന്നെ അറിയിക്കാതെ മെപ്പടി വക്കീലും എന്റെ പൂൎവ്വവി
രൊധിയും അതി ധനികനും ആയ മെപ്പടി തങ്ങൾ തമ്പുരാനും
ആമീൻ തമ്പുരാനും കൂടി യൊജിച്ച എന്നെ തൊൽപ്പിച്ച നഷ്ടം
ചെയ്യിച്ചതാകകൊണ്ട ൟ സന്നിധാനത്തിങ്കിലെ ദയാകടാക്ഷ
മുണ്ടായിട്ട മെപ്പടി അന്ന്യായസങ്ങതിയെ കുറിച്ചുണ്ടായ സകല
ദെസ്താപെജകളും ൟ സന്നിധാനം മുമ്പാകെ വരുത്തി നൊക്കി
എന്റെ തെങ്ങ എളന്നീര മുതലായ്തിന്ന ക്രമപ്രകാരം വില തരീ
പ്പാനും മെപ്പടി ധനിക പ്രബലതയുടെ വിവരം എന്നാൽ തെ
ളിവ കൊടുപ്പാൻ കഴിയായ്കകൊണ്ട മെപ്പടി വക്കീലും ആമിൻ
തമ്പുരാനും തങ്ങൾ തമ്പുരാനും കൂടി യൊജിച്ചതിനാൽ സമ്മതി
ച്ചിരിക്കുന്ന കുറ്റത്തിന്ന പ്രതികളെ ശിക്ഷിക്കാത്തതിന്നും മെലാ
ൽ പ്രതികളാൽ യാതൊരു ഉപദ്രവം കൂടാതെ ആക്കി തരീപ്പാനും
തക്കതായ ഒരു കല്പന ഉണ്ടായി സങ്കടംതീൎത്ത രക്ഷിക്കെണ്ടതി

s 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/141&oldid=179709" എന്ന താളിൽനിന്ന് ശേഖരിച്ചത്