താൾ:CiXIV136.pdf/134

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

124 THE MALAYALAM READER

ടും പറമ്പ നടപ്പകാരനെന്ന അന്ന്യായക്കാരന്റെ വിസ്താരത്തി
ൽ പെരപുറപ്പെട്ട ഒണക്കനൊടും വിസ്തരിക്കുകയും ൟ സ
ങ്ങതിയിൽ സായ്പവർകൾ മാൎച്ച ൧൭൹–ം എപ്രെൽ ൧൹–ം
അയച്ച കത്തകളും മുഖ്യസ്തന്മാരെ റപ്പൊടത്തകളും ചിറ
ക്കകം നിലത്തിന്ന ൧ാം പ്രതി അന്ന്യായക്കാരന എഴുതി കൊടു
ത്ത പാട്ടൊലയുടെയും വാദിക്കുന്ന കുനി ഒണക്കന അന്ന്യായ
ക്കാരൻ കുഴിക്കാണത്തിന്ന എഴുതികൊടുത്തതിന്ന അവൻ അ
ന്ന്യായക്കാരന എഴുതികൊടുത്ത മറുകുഴിക്കാണത്തൊലയുടെയും
പകൎപ്പകൾ അന്ന്യായക്കാരൻ പകൎത്ത ഹാജരാക്കിയ്തും ൟ വി
സ്താരത്തിൽ ചെൎക്കുകയും ചെയ്തു. വിസ്തരിച്ച പ്രതിക്കാര കുറ്റം
സമ്മതിച്ചീട്ടില്ലാ ൟ കാൎയ്യത്തിന്നുണ്ടായ വിസ്താരം റപ്പൊടത്ത
മുതലായ്ത നൊക്കുകയും അന്ന്യെഷിക്കുകയും ചെയ്തിൽ പൊ
ലിസ്സകായ്യൎത്തിൽ പ്രതിക്കാരെ ശിക്ഷിപ്പാനായിട്ട തെളിവും സ
ങ്ങതിയും കാണായ്കകൊണ്ട പൊലീസ്സ നിക്കി. അന്ന്യായപ്പെട്ട
കുനി പറമ്പ തന്റെ കാമെത്ത ദൈയ്പത്തിൽ കൊട്ടം വകയാണ
ന്നും ഏറകാലമായി ഒണക്കന കൊടുത്ത അവൻ ആലകെട്ടുക
യും വാഴവെച്ച അനുഭവിച്ചും വരുന്നത കൂടാതെ ൟ കൊല്ലം
കുംഭമാസത്തിൽ കുഴിക്കാണത്തിന്നും കൊടുത്ത അവൻ നടക്കു
ന്നു എന്ന അന്ന്യായക്കാരനും മെപ്പടി ദെവസ്സം വക താൻ നട
ക്കുന്ന ചിറക്കകം നിലത്തിൽ ചെൎന്ന കുനിയാണെന്നും അതി
ന്ന അന്ന്യായക്കാരന അവകാശവും നടപ്പുംഇല്ലെന്നും അതിൽ
മൂന്ന തയ്യും വാഴയും താൻ വെച്ചീട്ടുള്ളതാണന്നും ൩൧൨ ഉറുപ്പി
ക പാട്ടം നിശ്ചയിച്ച ൪– കൊല്ലത്തെക്ക അഞ്ചാം പ്രതിക്ക കൊ
ടുത്തിരിക്കുന്നുഎന്നും മറ്റും ൧ാം പ്രതിയും അതിലെക്ക അനുസ
രിച്ച ശെഷം പ്രതിക്കാരും പറഞ്ഞത കൂടാതെ വാഴപാട്ടം താൻ
നടന്ന വരുന്നു എന്ന ൫ാം പ്രതിയും ആ കുനി ഏറെക്കാലമാ
യി താൻ നടന്ന വരുന്നു എന്നും ആലകെട്ടിയ്തും അഞ്ച കണ്ട
വാഴ വെച്ചതും താനാണെന്നും ശെഷം വാഴകൾ ൧ാം പ്രതി
കൊരൻ തന്റെ സമ്മതപ്രകാരം വെച്ചതാണെന്നും ൧ാം പ്രതി
യുടെ സമ്മതപ്രകാരം ൫ാംപ്രതി പാട്ടം അടക്കിവരുന്നതാണെ
ന്നും മറ്റും ഒണക്കനും പറഞ്ഞിരിക്കുന്നു. ഇരുകക്ഷിക്കാരും അ
വര അവരുടെ വാദപ്രകാരം സാക്ഷികളാലും തെളിയിച്ചീട്ടുണ്ട.
സമീപസ്തന്മാരായ ൨–ാളൊട വിസ്തരിച്ചതിൽ ഒരുത്തൻ അന്ന്യാ
യഭാഗവും ഒരുത്തൻ പ്രതിഭാഗവും അനുസരണമായി പറഞ്ഞി
രിക്കുന്നു. ൟ എല്ലാവസ്തകളും നൊക്കി ആലൊചിച്ചതിൽ വാ
ദിക്കുന്ന കുനി കാമെത്ത ദെവസ്സം വകയാണെന്നുന്നുള്ളതിലെക്ക
സംശയമില്ലാ. ൭ാം പ്രതി നടക്കുന്ന ചിറക്കകത്ത നിലത്തിൽ ഉൾ
പ്പെട്ടതാകുന്നു എന്ന അവൻ പറയുന്നതില്ക്ക ആധാരലക്ഷ്യം കാ
ണിച്ചിട്ടില്ലെങ്കിലും ആ നിലംതന്നെ മെപ്പടി ദെവസ്സം വക

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/134&oldid=179702" എന്ന താളിൽനിന്ന് ശേഖരിച്ചത്