താൾ:CiXIV136.pdf/129

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

PART III. 119

ൾ ദൂരസ്തന്മാരായും അവര പറഞ്ഞ വാക്കുകൾ അന്ന്യൊന്ന്യവി
ത്ത്യാസങ്ങളായും കാണുന്നതിനാൽ ആ സാക്ഷി വാക്ക നെരാ
യിട്ടുള്ളത എന്നും പ്രമാണിക്കെണ്ടതാണെന്നും കണ്ടീട്ടില്ലാ. അ
ന്ന്യായം വക ൩–ാം സാക്ഷിക്ക ചാത്തികൊടുത്ത നടന്നവരു
ന്നതാണെന്ന അന്ന്യായക്കാരൻ പറയുന്നത ആ സാക്ഷി സ
മ്മതിക്കാതെ തെക്കുംകാട ഉള്ള സ്ഥലം പ്രതി കൈവശമെന്നും
ശെഷം വെറെ ആളൊട താൻ വാങ്ങിയ്താണെന്നും പറയുന്ന
ത നെരല്ലെന്നും ആ സാക്ഷി പ്രതിക്കാരന്റെ മകനാകകൊണ്ട
പ്രതി ഭാഗം നിന്ന വ്യാപ്തിയായി പറഞ്ഞതാണെന്നും കണ്ടി
രിക്കുന്നു വെറെ ആളൊട വാങ്ങിയ്താണെന്ന ആ സാക്ഷി പ
റഞ്ഞിട്ടുള്ളതിന്ന ആധാരം കാണിച്ചീട്ടില്ലാ ആ സാക്ഷി അന്ന്യാ
യക്കാരന എഴുതികൊടുത്തിട്ടുള്ള മിച്ചാര കച്ചീട്ട അന്ന്യായക്കാര
ൻ കാണിക്കയും ചെയ്തിരിക്കുന്നു. ആ സ്ഥലത്ത ചെന്ന അ
ന്ന്യെഷണം ചെയ്തതിൽ അന്ന്യായത്തിൽ പറയുന്ന പറമ്പ
അന്ന്യായക്കാരൻ പറയുന്ന പ്രകാരം ഒന്നായീട്ടുള്ളതും അത മു
മ്പെ ൧൦ാം സാക്ഷിയുടെ കാരണവനൊട പ്രതിക്കാരന്റെ കാ
രണവൻ വെറുമ്പാട്ട അവകാശമായി വാങ്ങി നടന്ന വന്നിരു
ന്നു എന്നും ആ എടവാട പ്രതിക്കാരനുമായി ൧൦൨൩ൽ തീൎത്ത
വാങ്ങി ൧൦൨൬ൽ അന്ന്യായക്കാരന ജന്മം കൊടുത്ത അന്ന്യായ
ക്കാരൻ കൈവശം നടന്ന വരുന്നതാണെന്നും ജന്മിയായ ൧൦ാം
സാക്ഷി ൟ സ്ഥലത്തനിന്ന കുറെ ദൂരമായ ചെമ്പ്രെരി അംശ
ത്തിൽ ഭാൎയ്യ വീട്ടിൽ കുറെ കാലമായി പാൎത്ത ൟ സ്ഥലത്ത അ
ന്ന്യെഷണം ഇല്ലാതെ ഇരുന്ന കാലം അതിലെ തെക്കമരങ്ങൾ
ആ പറമ്പിൽ പാൎത്തിരുന്ന പ്രതിക്കാരൻ തന്റെ മനസ്സ പ്രകാ
രം ഒരൊരത്തൎക്ക കൊടുത്ത വന്നിരുന്നു എന്നും അത പ്രമാണി
ച്ച പ്രതിക്കാരന്റെ ജന്മമെന്ന സാക്ഷിക്കാര പറവാനും സമി
പസ്ഥനായിരിക്കുന്ന അന്ന്യായക്കാരൻ ജന്മം വാങ്ങിയ്തിന്റെ
ശെഷം ൟ പറമ്പിന്മെൽ പ്രതിക്കാരന പ്രവെശിപ്പാൻ പാടി
ല്ലാതെ വന്നതിനാൽ പ്രതിക്കാരനും ആ ഭാഗം സാക്ഷിക്കാരാ
യവരും തമ്മിൽ ഒത്ത മരങ്ങൾ മുറിച്ച എടുക്കെണ്ടുന്ന താല്പൎയ്യ
ത്തിൽ തെക്കുള്ള സ്ഥലത്തിന്ന തെക്കും കാട എന്നനൂതനമായി ഒ
ര പെര ഉണ്ടാക്കി തന്റെ കൈവശമാക്കികൊള്ളാൻ വെണ്ടി ത
ന്റെ ജന്മമെന്നും ജന്മികൾ മരം കൊടുത്തവരുന്ന ക്രമമാകയാ
ൽ മരം കൊടുത്തതായി ചില ലക്ഷ്യങ്ങളും ഉണ്ടാക്കി അന്ന്യായ
ത്തിൽ പറയുംപ്രകാരം ഒരു മരം വെട്ടിയ്തും അപ്പൊൾ അന്ന്യാ
യക്കാരൻ ചെന്ന വിരൊധിച്ചാറെ അക്ക്രമമായി വാക്കുകൾ പറ
ഞ്ഞാതാണെന്നുന്നും അറിഞ്ഞിരിക്കുന്നു. ജന്മിയുടെ അന്ന്യെഷണം
ഇല്ലാതെയും പ്രതി കൈവശമായി ഇരുന്നിരുന്നെയും കാലത്തി
ൽ അവന്റെ മനസ്സ പ്രകാരം പ്രവൃത്തിച്ചിരിക്കുന്നത പ്രമാണി

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/129&oldid=179697" എന്ന താളിൽനിന്ന് ശേഖരിച്ചത്