താൾ:CiXIV136.pdf/115

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

PART II. 105

പിടിച്ച മറിച്ചിട്ടു നെഞ്ഞിൽ ഇരുന്ന എന്റെ കൊറളെ പിടിച്ചു
അപ്പൊൾ അച്ശൊ എന്നെ കൊല്ലുന്നുവൊ എന്ന വിളിച്ച ഞാൻ
വൈരം കൊടുത്ത ഞാൻ രയിരുവിന്റെ കഴുത്തും താത്തി അമ
ൎത്ത പിടിച്ചു എന്നാറെ വാ നമ്പി എന്ന രയിരു പറഞ്ഞു. നമ്പി
അപ്പൊൾ പാഞ്ഞ വന്ന പിശ്ശാംകത്തി കൊണ്ട കുത്തി അയ്യൊ
നമ്പി എന്നെയൊ കുത്തുന്നത എന്ന രയിരു ചൊതിച്ച എന്നെ
പിടി എളക്കി. അപ്പൊൾ ഞാൻ എണീട്ട വടക്കൊട്ട എന്റെ വീ
ട കെള്ളെ പാഞ്ഞു. വഴിയെ രയിരുവും പാഞ്ഞു ആ സമയം
അമ്പു അവന്റെ കൈയ്ക്കൽ ഉണ്ടായിരുന്ന തൊക്ക കൊണ്ട വെ
ടി വെച്ചു— ആ വെടി രയിരുവിന കൊണ്ട ഊയി എന്ന പറ
ഞ്ഞ അവിടെ വീണു— പിന്നെ ഞാൻ ഭയപ്പെട്ട എന്റെ വീട്ടി
ലെക്ക പാഞ്ഞ പൊയി. ക്ഷീണം കൊണ്ട എറയത്ത കിടക്കുമ്പൊ
ഴക്ക അന്ന്യായം നമ്പിയും— അമ്പുവും— രാമനും കൂടി പാഞ്ഞ വ
ന്ന ൨—ാമതും എന്റെ നെരെ കലശൽക്ക ഭാവിക്കുമ്പൊഴക്ക താ
ലൂക്ക കൊൽക്കാരൻ കണ്ണനും കൊടത്തിലെ ശിവായി കൃഷ്ണൻ
എന്ന ഒരുത്തനും കൂടി വന്ന കലശൽ അരുതെന്ന സമാധാനം
ചെയ്തു— നമ്പി മുതൽ ൩—ാൾ വീട്ടിൽനിന്ന കിഴിഞ്ഞ പൊകയും
ചെയ്തു—ഞാൻ ആദ്യം അച്ശന്റെ അടുക്കെക്ക പൊകുമ്പൊഴും എ
ന്നെ കലശൽ ചെയ്ത മടങ്ങി ഞാൻ വീട്ടിൽ വരുമ്പൊഴും എ
ന്റെ ജെഷ്യൻ നമ്പി എന്നവരും— കുഞ്ഞാൻ എന്നവരും— കൊ
ശവൻ രാമറും— ചന്തുവും— വീട്ടിൽ ഉണ്ടായിരുന്നു— പുലിക്കാനത്ത
വീട്ടിൽ അച്ശൻ സൂക്ഷിച്ചിരുന്ന മുതലകൾ മരിച്ച രയിരു അ
ന്ന്യായം നമ്പി— അനന്തിരവൻ ചാത്തു—ഇവരും അമ്പു എന്നവ
രും മറ്റും കൂടി എടുത്തകൊണ്ട പൊകയും വെറെ ഉള്ള മുതലകളും
എടുപ്പാനും അച്ശന്റെ നെരെ കലശൽക്ക ഭാവിക്കയും ചെയ്യുന്ന
സങ്ങതികളും സഹായത്തിന്ന ഒരു അംശം കൊൽക്കാരനെ ആ
ക്കിരുന്നവനെ അധികാരി വിളിച്ചു എന്നും ഒരു കൊൽക്കാരനെ
സഹായത്തിന്ന ആക്കി തരെണമെന്നും ബൊധിപ്പിച്ചതിന്റെ
ശെഷം കൊൽക്കാര ഇല്ലെന്നും ആളുകളെ വരുത്തി പാൎപ്പിച്ച
കൊള്ളെണമെന്നും കല്പിക്കുകകൊണ്ട ദിവസെന ഒന്നും രണ്ടും
ആളുകളെ ചൊറ കൊടുത്ത പാൎപ്പിച്ച വരുമാറുണ്ട— അതുകൊണ്ടാ
കുന്നു രാമറ മുതലായ്വര അന്ന അവിടെ ഉണ്ടാവാൻ സംഗതി
വന്നത. അച്ശനും അനന്തിരവനായ അന്ന്യായക്കാരൻ മുതലാ
യ്വരും തമ്മിൽ മുതൽ സംബന്ധം മത്സരം ഉള്ളതുകൊണ്ടും അച്ശ
ന്റെ ചൊൽപ്പടിക്ക ഞാനും മറ്റും താലൂക്കിൽ പൊയി അന്ന്യായം
പറകയും അവരെ നടപ്പ വിസ്താരത്തിന്ന സാക്ഷികളെയും
മറ്റും ഹാജരാക്കാൻ താലൂക്കിൽനിന്ന കൊൽക്കാരൻ വരികയും
ഇതിന ഒക്കെയും ഞാൻ ഉത്സാഹിക്കുന്നു എന്ന വിചാരിച്ചും കലശ
ൽക്ക തിലെ ദിവസം അന്ന്യായക്കാരൻ എന്നെ കണ്ട സമയം

P

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/115&oldid=179683" എന്ന താളിൽനിന്ന് ശേഖരിച്ചത്