താൾ:CiXIV131-9 1882.pdf/38

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 62 —

ചമെന്ന സംസ്കൃതനിഘണ്ഡു അച്ചടിപ്പിച്ചു
പ്രസിദ്ധം ചെയ്യുന്ന വകെക്കു ഇന്ത്യാഗവർ
മെന്തിൽനിന്നു 20,000ക. സഹായധനമായി
കൊടുത്തിരിക്കുന്നു. വിജയനഗരത്തിലേ മ
ഹാരാജാവും 5,000ക. ദാനമായി കൊടുത്തിരി
ക്കുന്നു. ഇതു കൂടാതെ 50 പ്രതികൾ രാജാവും
200 പ്രതികൾ ഇന്ത്യാഗവർമെന്തും എടുത്തു
കൊള്ളാമെന്ന് ഏറ്റിരിക്കുന്നു. നാട്ടുഭാഷകളി
ൽ അച്ചടിപ്പിച്ചു വരുന്ന പത്രങ്ങളുടെ സ്വാത
ന്ത്ര്യത്തെ ഇല്ലായ്മ ചെയ്വാനായി മുമ്പിലേത്ത
ഉപരാജാവായ “ലിറ്റൻപ്രഭു”വിന്റെ കാല
ത്തു നൂതനമായി നിശ്ചയിച്ച ഏടാകൂടമായ നി
യമത്തെ ദുൎബലപ്പെടുത്തിയിരിക്കുന്നു എന്നു കേ
ൾക്കുന്നതിൽ വായനക്കാർ സന്തോഷിക്കുമ
ല്ലോ.

വടക്കേ രാജ്യങ്ങളിലേക്കു എഴുന്നള്ളിയി
രിക്കുന്ന തിരുവിതാങ്കോടു മഹാരാജാവ് അവ
ൎകൾ കഴിഞ്ഞ ഫെബ്രുവരി 22-ാം ൹ കാലികാ
തയിൽ ചെന്നു ചേൎന്നു എന്നും 23-ാം ൹ തിരുമ
നസ്സ് കൊണ്ടു ഉപരാജാവ് അവൎകളെ ചെന്നു
കണ്ടു കൂടിക്കാഴ്ച കഴിഞ്ഞതായും 24-ാം ൹ ഉപ
രാജാവ് മഹാരാജാവവർകളെ ചെന്നു കണ്ടു
കൂടിക്കാഴ്ച കഴിഞ്ഞതായും അറിയുന്നു. മഹാ
രാജാവവർകൾ 26-ാം ൹ കാലികാതയിൽ നി
ന്നു പുറപ്പെട്ടു മാൎച്ചമാസം 22-ാം൹ തിരുവനന്ത
പുരത്തു എഴുന്നള്ളിയിരിക്കുന്നതിന്നു നിശ്ച
യിച്ചിരിക്കുന്നു. ഈ എഴുന്നെള്ളത്തിങ്കൽ നാനാ
രാജ്യങ്ങളിലുള്ള മഹാന്മാരായ ആളുകൾ മഹാ
രാജാവിനെ ബഹുമാനത്തോടേ കൈക്കൊണ്ടി
രിക്കുന്ന അവസ്ഥ നാട്ടുരാജാക്കന്മാൎക്കു ഇതി
ന്നു മുമ്പിൽ വന്നിട്ടില്ലാത്തതാകുന്നു എന്നു നി
സ്സംശയം. മഹാരാജാവു തിരുമനസ്സുകൊണ്ടു
പല സ്ഥലങ്ങളിലും വെച്ചു കല്പിച്ചു കൊടുത്തിട്ടു
ള്ള വിജ്ഞാപനപത്രങ്ങളുടെ മറുപടി വായി
ച്ചാൽ ഇന്ത്യാസാമ്രാജ്യത്തിൽ പ്രത്യക്ഷങ്ങളായും
അപ്രത്യക്ഷങ്ങളായും ഇരിക്കുന്ന നന്മകളും അ
ഭ്യുദയഹേതുക്കളായ അനേക ഏൎപ്പാടുകളും തി
രുവിതാങ്കോടുനിവാസികൾക്കും അനുഭവമാ
യി വരുവാൻ സംഗതിയുണ്ടെന്നു വിചാരി
ക്കാം.

വിദ്യാസംബന്ധമായ കാൎയ്യങ്ങളെ പരിശോ
ധന ചെയ്ത് മേലാലുള്ള നടപടികളെ ക്രമ
പ്പെടുത്തേണ്ടതിന്നു ഉപരാജാവിന്റെ കല്പന
പ്രകാരം ഒരു വിദ്യായോഗം (Education Com-
mission) കാലികാതയിൽ ഫെബ്രുവരി 10-ാം ൹
ഒന്നാമതായി കൂടി ഓരോ സംസ്ഥാനത്തിന്നും
അതാതിന്റെ പ്രതിനിധികളായി വിദ്യാകാ
ൎയ്യങ്ങളിൽ നിപുണന്മാരായ മഹാന്മാരെ ഈ
യോഗത്തിലേക്കു അയച്ചിട്ടുണ്ടു. മദ്രാസിൽ നി
ന്നു പോയിരിക്കുന്നവർ ഫൌലർ ( Mr. Fowler)
സായ്പും മില്ലർ (Rev. W. Miller) സായ്പും രംഗ
നാഥമുതലിയാരും നാഗപട്ടണം യേശുവിത
രുടെ പാഠകശാലയിലേ മേലദ്ധ്യക്ഷൻ ജീൻ
സായ്പും (Rev. Jeani) ആകുന്നു. ഈ യോഗം
ഇപ്പോൾ മൂന്നു വകയായിട്ടാകുന്നു കൂടുന്നതു;
ഒന്നാമതു പൊതുകാൎയ്യങ്ങളെ തീൎച്ചപ്പെടുത്തു
ന്ന പൊതുയോഗമായിട്ടും രണ്ടാമതു പ്രത്യേക
കാൎയ്യങ്ങളെ അന്വേഷിച്ചു റിപ്പോൎട്ട ചെയ്യേ
ണ്ടുന്നതിന്നു പ്രത്യേകവകുപ്പായിട്ടും മൂന്നാമതു
ഓരോ സംസ്ഥാനത്തു നടപ്പുള്ള വിദ്യാകാൎയ്യ
ങ്ങളുടെ യഥാസ്ഥിതിയെ കുറിച്ചു റിപ്പോൎട്ട ചെ
യ്യേണ്ടുന്നതിന്നു അതാത് സംസ്ഥാനത്തിന്റെ
പ്രതിനിധികൾ ഉ ള്ള സംസ്ഥാനയോഗമായി
ട്ടും ആകുന്നു. ഇവരുടെ ആലോചനകൊണ്ടു
വിദ്യാനടപടികളിൽ അനേകമാറ്റങ്ങൾ ഉ
ണ്ടായേക്കാം.

G. T. Vurgese, B. A.

II. അന്യരാജ്യങ്ങളിൽനിന്നു
ചില വൎത്തമാനങ്ങൾ.

1. ഐൎല്ലന്തിൽ ഉള്ള മത്സരം കുറേ ശമി
ച്ചു പോയെന്നു പറയാം. സൎക്കാർ വളരേ കടു
പ്പമായി മത്സരക്കാരെ കീഴടക്കുന്നതിനാൽ മാ
ത്രമല്ല ജനങ്ങൾ തന്നാൽ തന്നേ തളൎന്നു കോ
യ്മയോടു എപ്പോഴും എതിൎത്തു നില്ക്കുന്നതിനാൽ
സൎക്കാരിന്നു നഷ്ടം വരാതേ തങ്ങൾക്കു തന്നേ
പെരുത്തു ആപത്തും ഉപജീവനകാൎയ്യത്തിൽ
ക്രമേണ മുട്ടും വരികേ ഉള്ളൂ എന്നവർ കണ്ടറി
ഞ്ഞു കോയ്യയുടെ അധികാരത്തെ സമ്മതിച്ച
ശേഷം സൎക്കാരും അവരുടെ ഭാരത്തെയും ആ

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-9_1882.pdf/38&oldid=190195" എന്ന താളിൽനിന്ന് ശേഖരിച്ചത്