താൾ:CiXIV131-9 1882.pdf/31

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 55 —

സിൽ പോകേണ്ടിവന്നു. പോകും തിരക്കിൽ വെൻസ്കിയോടു: നീ നമ്മു
ടെ പണത്തെ ഒഴിച്ചു എന്റെ ഭാൎയ്യയെയും കുട്ടിയെയും കൂട്ടി പൎവ്വത
ത്തിൽ ഓടി തുൎക്കർ പോകുംവരെ അവിടെ പാൎക്ക എന്നു പറഞ്ഞിരുന്നു.
വെൻസ്കിയോ ഭരമേല്പിക്കപ്പെട്ടവരെ രക്ഷിക്കേണ്ടതിന്നു താല്പൎയ്യമായി
ആഗ്രഹിച്ചു മറിയയും കുട്ടിയുമായി ഓടുംവഴിയിൽ തുൎക്കർ പട്ടണത്തിൽ
കയറിയിരുന്നതിനാൽ ദൈവാലയഗോപുരമുകളിൽ കയറേണ്ടി വന്നു.
അവിടെനിന്നു അവർ വിറയലോടേ തുൎക്കർ ചെയ്യുന്ന നാശക്രിയകളെ ക
ണ്ടു. ഒടുക്കം തുൎക്കർ പള്ളിയിൽ എത്തി അതിന്നു തീ ഇട്ടു. ഇതിനിടയിൽ
തങ്ങളെ ഓടിപ്പാനായി ചക്രവൎത്തിയുടെ സൈന്യം വരുന്നു എന്നു കേട്ട
റിഞ്ഞതിനാൽ വേറേ നാശങ്ങളെ ഒന്നും ചെയ്യാതേ നഗരത്തെ വിട്ടു ഓ
ടിപ്പോയി. പള്ളിയിലോ തീ പിടിച്ചു പുക ഗോപുരത്തോളം കയറിയാ
റേ അതിൽ ഉള്ള വെൻസ്കി മുതലായവർ വളരേ ഭയപ്പെട്ടു. വെൻസ്കി
യജമാനന്റെ ഭാൎയ്യയെയും കുട്ടിയെയും രക്ഷിപ്പാൻ വളരേ ആഗ്രഹിക്ക
കൊണ്ടു രക്ഷെക്കായി ശേഷിക്കുന്ന ഏകവഴിയെ നോക്കിക്കണ്ടു മണി
യെ കയറ്റുവാനുള്ള വലിയ കയറിനെ കല്പണിക്കാർ ഉണ്ടാക്കിയ ദ്വാര
ത്തൂടേ പുറത്തിട്ടു മറിയയോടു: നിങ്ങൾ ഒരു കൈകൊണ്ടു കുട്ടിയെ എ
ടുത്തു മറ്റേ കൈയാൽ എന്നെ വിടാതെ കഴുത്തിൽ പിടിക്കേണം. സുബോ
ധം കളയാതേ ഇരിപ്പാൻ വേണ്ടി നിങ്ങൾ താഴോട്ടു നോക്കാതേയും കണ്ണു
കൾ തുറക്കാതേയും എന്നെ മുറുക പിടിക്കേണം എന്നു പറഞ്ഞു. അങ്ങി
നേ അവർ ചെയ്തു കൊണ്ടു താൻ കയറു പിടിച്ചു ആയതിൽ കൂടിതന്റെ
വലിയ ഭാരവുമായി മെല്ലവേ ഇറങ്ങുവാൻ ആരംഭിച്ചു. ഇതിന്നിടയിൽ തീ
കെടുപ്പാനായി ജനങ്ങൾ പള്ളിയിലേക്കു വന്നാറേ മേലോട്ടു നോക്കി ഈ ഭ
യങ്കരമുള്ള കാഴ്ചയെ കണ്ടു. ഭൎത്താവും അഛ്ശനുമായ പ്രെതെനിക്ക് അമ്പ
രന്നു സുബോധമില്ലാതെ നിലത്തു വീണു. വെൻസ്കിയുടെ കയ്യിൽനിന്നു
ചോര ഒലിച്ചു വന്നതു താഴെ നില്ക്കുന്നവർ കണ്ടു എനിക്കു ഇനി വഹിയാ
എന്ന കൂക്കലിനെയും കേട്ടു. ഇനി രണ്ടു വിനാഴിക പൊറുത്തോളു ഇനി അ
ല്പം പൊറുക്കണേ എന്നിങ്ങനേ താഴേ നില്ക്കുന്നവർ വിളിച്ചു ധൈൎയ്യപ്പെ
ടുത്തി വേഗം ഒരു ഏണിയെ കൊണ്ടു വന്നു കയറി ഒന്നാമതു സുബോ
ധമില്ലാത്ത സ്ത്രീയെയും കുട്ടിയെയും പിന്നേ വെൻസ്കിയെയും പിടിച്ചു
ഇറക്കി. പ്രെതെനിക്കിനെയും ഈ മൂവരെയും മരിച്ച പോലേ ഭവനത്തിൽ
കൊണ്ടു പോയി നല്ലവണ്ണം ശുശ്രൂഷിച്ചതിനാൽ വേഗത്തിൽ സൌഖ്യം
വന്നു. വെൻസ്കിയുടെ കയ്യിലെ മുറിവുകൾ്ക്കോ വളരെ കാലത്തോളം വേ
ദന ഉണ്ടായിരുന്നു. അപ്പോഴും പ്രെതെനിക്കും ഭാൎയ്യയും അവനെ നന്നാ
യി ശുശ്രൂഷിച്ചു. ക്രമേണ അവന്നു സൌഖ്യം വന്നിട്ടും കൈകളുടെ മുറി
വിൻ അടയാളവും ഈ ഭയത്താൽ വന്ന തലരോമനരയും മരണപൎയ്യ

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-9_1882.pdf/31&oldid=190179" എന്ന താളിൽനിന്ന് ശേഖരിച്ചത്