– 143 –
തകത്തെ കുറിച്ചു. വൎത്തമാനം വന്നു. ബ്രൈ തോൻ എന്ന പട്ടണത്തിലേക്കു ഓടുന്ന ഒരു തീവണ്ടിയിൽ ആണ് അതു സംഭവിച്ചതു. ആ വണ്ടി ഒരു മലയുടെ ഉള്ളിൽ കൊത്തിയ വഴി യൂടേ ഓടിയ ശേഷം ഉദ്യോഗസ്ഥൻ വണ്ടി യുടെ ഒന്നാം തരത്തിലെ ഒരു മുറിയിൽ പ്ര വേശിച്ചപ്പോൾ വസ്ത്രങ്ങൾ ചോരപിരണ്ട ഒരാൾ അവിടേ കുത്തിരിക്കുന്നതു കണ്ടു ത ന്നോടു: അയ്യോ സുരംഗത്തിൽ ഉൾപ്പെട്ട ഉട നേ രണ്ടാൾ എന്റെ പണം കവരുവാനായി ട്ടു കൈത്തോക്കുകൊണ്ടു എന്നെ വെടിവെച്ചു എല്ലാം അപഹരിച്ചതിന്റെ ശേഷം പോയ്ക്ക ളഞ്ഞു എന്നു പറഞ്ഞു. ഉദ്യോഗസ്ഥൻ ഈ യാ ത്രക്കാരന്റെ ചെരിപ്പിൽ ഒരു പൊൻഘടി കാരം കണ്ടപ്പോൾ ഇതെന്തെന്നു ചോദിച്ചാറേ അദ്ദേഹം അതു കൂടേ ആ ദുഷ്ടർ എടുക്കും എ ന്നു ഞാൻ ഭയപ്പെട്ടു വേഗത്തിൽ ചെരിപ്പിൽ ഇട്ടു കളഞ്ഞു എന്നു പറഞ്ഞതു ഉദ്യോഗസ്ഥൻ വിശ്വസിച്ചു അവനിൽ ഒട്ടും സംശയിക്കാതേ അദ്ദേഹം ഇറങ്ങി വേറേ ദിക്കിലേക്കു പോകു വാൻ സമ്മതിച്ചു. ചില മണിക്കൂർ കഴിഞ്ഞ ശേഷമോ ആ സുരംഗത്തിൽ ഒരു മനുഷ്യന്റെ ശവം കണ്ടെത്തിയ പ്രകാരം ഒരു വൎത്തമാനം വന്നപ്പോൾ ആ യാത്രക്കാരൻ പറഞ്ഞതൊക്ക യും ശുദ്ധകളവെന്നും ഇവൻ തന്നേ കുലപാത കനായി വേറൊരുത്തനെ കൊന്നുകളഞ്ഞു എ ന്നും തെളിഞ്ഞു. അവൻ തെറ്റിപ്പോയിട്ടും ദൈവത്തിന്റെ കൈ ആ കൌശലക്കാരനെ ക ണ്ടെത്തി. ലൊണ്ടൻപട്ടണത്തിൽ ഒരു വിധ വയുടെ വീട്ടിൽ അദ്ദേഹം വന്നു ഒരു മുറി കൂലി ക്കു ചോദിച്ചു. ആ വിധവ സമ്മതിച്ചതിനാൽ അവൻ തന്റെ സാമാനങ്ങളെ മുറിയിൽ ആ ക്കിയ ശേഷം ആരും പിന്നേതിൽ അവനെ കണ്ടതും ഇല്ലാ. അവൻ രാത്രിയിൽ മാത്രം പു റത്തു പോകുന്നതല്ലാതേ കിളിവാതിൽ പോ ലും സൂക്ഷമത്തോടേ അടക്കുകയും അപ്പവും പാൽക്കട്ടിയും കൊണ്ടത്രേ ഉപജീവനം കഴി ക്കയും ചെയ്തുകൊണ്ടിരുന്നു. ഒടുക്കം ആ വിധ വ സംശയിച്ചു പക്ഷേ ഈ ആൾ ഒരു ചതി യൻ; നിശ്ചയിച്ച കൂലി എനിക്കു ഒരിക്കലും കി ട്ടുകയില്ല എന്നു ഭയപ്പെട്ടിട്ടു കാൎയ്യം സൎക്കാരോ |
ടു ഉണൎത്തിച്ചപ്പോൾ പോലീസ്‌ക്കാർ ശോധ ന ചെയ്താറേ ഈ ആൾ ആ കുലപാതകൻ തന്നെ എന്നു തുമ്പു കിട്ടിപോൽ.–വെസ്ത് മിൻ സ്തർ എന്നു കീൎത്തിപ്പെട്ട പള്ളിയിൽ അംഗ്ലക്കോ യ്മ ഈ രാജ്യത്തിന്റെ മുമ്പേത്ത ഉപരാജാവായ ലാരെൻ്സ എന്ന കൎത്താവിന്നു (Lord Lawrence) ഒരു ഓൎമ്മസ്തംഭം വെച്ചു എന്നു കേൾക്കുന്നു. ഇ തിന്മേലുള്ള എഴുത്തു എത്രയും വിശിഷ്ടം: “അ വൻ ദൈവത്തെ ഇത്ര ഭയപ്പെട്ടതുകൊണ്ടു മനു ഷ്യഭീതിയിൽനിന്നു ഏറ്റവും ഒഴിഞ്ഞവനാ യിരുന്നു എന്നത്രേ.” ദൈവം എന്നോടു കൂട എന്നു വരികിൽ എനിക്കു എതിരാർ എന്നു ധൈൎയ്യത്തോടേ പറവാൻ പാടുണ്ടല്ലോ! ഇം രുസ്സ്യ രാജ്യത്തിൽ തല്ക്കാലം അല്പം സ്വസ്ഥ |