താൾ:CiXIV131-8 1881.pdf/76

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 140 —

രങ്ങൾക്കു ചുരുക്കവും ധ്വനികൾ ഉയരമായി തീരുംതോറും അധികവുമു
ള്ള ആട്ടം ഉണ്ടെന്നറിക. ചെപ്പിത്തോണ്ടികൊണ്ടു ചെവിപ്പീ എടുക്കുന്ന
തു അനേകവട്ടം കലശലുള്ള ദീനങ്ങൾക്കു ഹേതുവായി തീൎന്നതു കൊണ്ടു
ചെപ്പിത്തോണ്ടി അശേഷം പ്രയോഗിക്കാതിരിക്ക നല്ലൂ. ചെവിപ്പീ അ
ധികമെങ്കിൽ അതിനെ എടുപ്പാൻ അല്പം നല്ലെണ്ണയെ ചെവിയിൽ ഒഴി
ച്ചു കാതിനെ ഇളക്കി കുറേനേരം കഴിഞ്ഞിട്ടു ചെവിപ്പീ കഴുകി എടുക്കാം.
കൊതു, എറുമ്പു, പുഴു ഇത്യാദികൾ വല്ലപ്പോഴും ചെവിയിൽ കടന്നുപോ
യാൽ മേൽപറഞ്ഞ പ്രകാരം എണ്ണകൊണ്ടു പ്രയാസം കൂടാതേ അവയെ
കൊന്നു നീക്കുവാനും കഴിവുണ്ടു. E. Ibdfr.

POPE LEO XIII AND THE EVANGELICAL CHURCHES.
മാർപാപ്പാവായ പതിമൂന്നാം ലേയോവും സുവിശേഷസഭയും.

മേൽപറഞ്ഞ പാപ്പാവു രണ്ടു ലോകൈകപത്രങ്ങളെച്ചമെച്ചു ൧–ാമ
തിൽ താൻ പറയുന്നതാവിതു: നവീകരണം എന്നു പേൎപ്പെടുന്ന സഭാപ്പു
തുക്കം ആകട്ടേ സൎവ്വസാധാരണത്വം (Communism and Socialism) നഹിസ്ഥി
ത്വം (Nihilism) എന്നീ അറെപ്പുള്ള ഉപദേശങ്ങൾ ഉത്ഭവിക്കേണ്ടതിനു കാ
രണവും ഏറക്കുറയ മനുഷ്യവംശത്തിനു ശവക്കുഴിയും ആകുന്നു.

രുസ്സ്യ ചക്രവൎത്തി ചതികുലയാൽ അന്തരിച്ചതിനാൽ സുവിശേഷസ
ഭയെ ഹീനമാക്കി രോമസഭയെ തേജസ്കരിച്ചുംകൊണ്ടു സകലക്രിസ്തീയ
രാജാക്കന്മാരെ പാപ്പാവു നോക്കി: ഇതാ എങ്കലേക്കു തിരിഞ്ഞു കൊൾവിൻ
ഞാൻ നിങ്ങളെ അലമ്പലില്ലാതാക്കും എന്നു വിളിച്ചുപറയുന്നു. ചരിത്ര
ത്തെ നോക്കിയാലോ കാൎയ്യം വേറേ. കൈസൎക്കുള്ളവ കൈസൎക്കും കൊടു
ക്കുക എന്നു യേശുക്രിസ്തനും ഏതു ദേഹിയും ശ്രേഷ്ഠാധികാരങ്ങൾക്കു കീ
ഴടങ്ങുക എന്നു പൌൽഅപൊസ്തലനും (രോമർ൧൩, ൧) കല്പിച്ചിരിക്കേ
പാപ്പാക്കളെ പോലേ ഈ കല്പനെക്കു വിരോധമായി നടന്നതു മററാരുള്ളു.
എന്റെ രാജ്യം ഇഹത്തിൽനിന്നുള്ളതല്ല എന്നു കൎത്താവു പറഞ്ഞിരിക്കേ
ഭൂമി എല്ലാം സഭെക്കും പാപ്പാക്കൾക്കും കീഴ്പെടുത്തുവാൻ നോക്കിയതു പാ
പ്പാക്കളല്ലയോ. ആകയാൽ സ്വാമിദ്രോഹവും മമ്മോൻസേവയും ഉള്ള
പാപ്പാക്കളുടെ അനന്തരവർ: ഇവിടേ അല്ലാതേ മറെറങ്ങും രക്ഷയില്ല
എന്നു വിളിച്ചാലും മൂഢന്മാരേ വിശ്വസിപ്പു.

പിന്നേ രാജ്യങ്ങളെ കീഴ്മേൽമറിക്കുന്ന ഉപദേശങ്ങളോ സുവിശേഷ
സഭ പരിപാലിച്ചു കൈയാടുന്ന ദൈവവചനത്തിൽനിന്നു പുറപ്പെടുന്നു
എന്ന ധാൎഷ്ട്യമുള്ള സങ്കല്പം ആർ പ്രമാണിക്കും? പത്തുവൎഷംമുമ്പേ രോ
മകത്തോലിക്ക നഗരമായ പരീസിൽ സൎവ്വസാധാരണക്കാർ നടത്തിയ ദു
ഷ്കൎമ്മങ്ങൾ ആരും മറന്നില്ല. പോയ നൂററാണ്ടിൽ രോമകത്തോലിക്ക

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-8_1881.pdf/76&oldid=189315" എന്ന താളിൽനിന്ന് ശേഖരിച്ചത്