താൾ:CiXIV131-8 1881.pdf/6

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 66 —

ങ്ങൾക്കു ഒരു കയറു എറിഞ്ഞു ചാടി. അതിനെ ഞാൻ പ്രയാസത്തോ
ടെ പിടിച്ചാറെ, മുത്തഛ്ശൻ അതിനെ തോണിയോടു കെട്ടി ഉറപ്പിച്ചു.
എന്നാറെ അവൻ ജേമ്സേ ഉറക്കേ വലിക്ക, നാം എങ്ങിനേ എങ്കിലും ചി
ലരെ ഇറക്കി കൊണ്ടു പോകേണം, എന്നു ചൊല്ലി തോണിയെ കഴിയുന്നിട
ത്തോളം അടുക്കി പിടിച്ചു. അപ്പോൾ കയറു ഉറപ്പിച്ചിരുന്ന ഭാഗത്തു
ആണുങ്ങളും പെണ്ണുങ്ങളും തിക്കിത്തിരക്കി കൂടുന്നതു ഞാൻ നോക്കി കാണു
കയാൽ ഞാൻ വളരേ വ്യസനിച്ചു. ഇവരെ എല്ലാവരെയും ഒരുമിച്ചു
കൊണ്ടു പോകുവാൻ പാടില്ലല്ലോ, തോണി നിറഞ്ഞാൽ നാം കയറി
നെ അറുക്കേണം എന്നു മുത്തഛ്ശൻ ക്ലേശത്തോടെ പറഞ്ഞു. ഇങ്ങി
നേ ഞങ്ങൾ കപ്പലിന്റെ അരികിൽ തന്നേ ഇരിക്കകൊണ്ടു തിരകൾ വ
രുന്നതിന്നിടയിൽ ആളുകൾ തോണിയിലേക്കു തുള്ളിച്ചാടുവാൻ സംഗതി
ഉണ്ടായി, അസാരം ഒരു ശാന്തതയും സംഭവിച്ചു തുടങ്ങി. ഇവിടേ ഒന്നാ
മതു വരുന്നുണ്ടു, ജേമ്സേ നോക്കിക്കൊള്ളു എന്നു മുത്തഛ്ശൻ പറഞ്ഞ
പ്പോൾ കയറിന്റെ സമീപം ഒരാൾ നിന്നു, തഞ്ചം നോക്കി കൈയിൽ
പിടിച്ചിരിക്കുന്ന ഒരു കെട്ടിനെ ഞങ്ങളുടെ തോണിയിലേക്കു എറിഞ്ഞു
കളഞ്ഞു. അതിനെ കണ്ടിട്ടു മുത്തശ്ശൻ കൈ രണ്ടും മലൎത്തി കെട്ടിനെ
പിടിച്ചു: ഇതിൽ ഒരു കുട്ടി ഉണ്ടല്ലോ എന്നു പറഞ്ഞു, എന്റെ കൈ
യിൽ വെച്ചു തന്നു. ഞാൻ അതിനെ വാങ്ങി തോണിയുടെ അടിയിൽ
എന്റെ അരികിൽ കിടത്തി. എന്നാൽ മറെറാന്നു വരിക, വേഗം എൻ
മക്കളേ, എന്നു മുത്തഛ്ശൻ പറഞ്ഞപ്പോൾ, ജേമ്സ് അവന്റെെ കൈ തട്ടി:
സന്തിയേ ഒന്നു നോക്കുക, എന്നു വിറച്ചുംകൊണ്ടു പറഞ്ഞപ്പോൾ മു
ത്തഛ്ശൻ പിന്നോക്കം മറിഞ്ഞു നോക്കി ഭയങ്കരമുള്ളൊരു തിര വരുന്നതു
കണ്ടു . ഒരു നൊടി താമസം എങ്കിൽ അത്തിര ഞങ്ങളുടെ തോണിയെ
ഉരുവിന്മേൽ ഉന്തിത്തള്ളി പൊളിച്ചുകളയും എന്നു അവൻ അറിഞ്ഞു,
കയറു വിട്ടു തിര ഞങ്ങളുടെ അരികിൽ എത്തുമ്മുമ്പേ പ്രയാസേന കപ്പ
ലിന്റെ വഴിയിൽ നിന്നു തെറ്റിപ്പോയി. തിര എൻസ്ലിപ്പാറമേൽ ത
ള്ളി വീണപ്പോൾ ഇടിപോലെ ഭയങ്കരമായ ഒരു മുഴക്കം മുഴങ്ങിയതിനാ
ൽ എനിക്കു ഏകദേശം ശ്വാസം മുട്ടിപ്പോകയും ചെയ്തു. തിര കടന്ന
ശേഷം: നാം മടങ്ങിച്ചെന്നു മററും ചിലരെ കൊണ്ടു പോകുവാൻ നോ
ക്കുക, എന്നു മുത്തഛ്ശൻ പറഞ്ഞാറെ ഞങ്ങൾ തോണിയെ തിരിച്ചു ചു
ററും നോക്കിയപ്പോൾ, കപ്പലിനെ കാണുന്നില്ല, ആ ഭയങ്കരമുള്ള തിര
അതിനെ തകൎത്തു കഷണംകഷണമാക്കി കളഞ്ഞിരുന്നു. കപ്പലും അ
തിലുള്ള എപ്പേൎപ്പെട്ടതും കടലിന്റെ അടിയിൽ മുങ്ങിക്കിടക്കുന്നു അല്പം
ചില മരക്കണ്ടങ്ങൾ മാത്രം വെള്ളത്തിന്മീതേ പൊങ്ങി നീന്തുകയും ചെ
യ്തു. വല്ലവരെയും വെള്ളത്തിൽനിന്നു എടുത്തു രക്ഷിപ്പാൻ സംഗതി ഉ

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-8_1881.pdf/6&oldid=189175" എന്ന താളിൽനിന്ന് ശേഖരിച്ചത്