താൾ:CiXIV131-8 1881.pdf/47

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 99 —

ആഴ്ചകളെ പോലേ തന്നേ. മുത്തഛ്ശൻ തോട്ടപ്പണി എടുക്കയും വൎത്തമാ
നപത്രികകളെ വായിക്കയും ഞാൻ പാറകളുടെ ഇടയിൽ നടന്നു കളിക്ക
യും പാഠം പഠിക്കയും വീട്ടിൽ പണി എടുക്കയും ചെയ്യും. ഞങ്ങൾക്കു പ
ള്ളി ഇല്ല, കൎത്താവിൻ ദിവസത്തെ വിശേഷിപ്പിക്കുന്ന ഒരു കാൎയ്യവുമില്ല.
ഇങ്ങിനേ ഞങ്ങൾ ഏകദേശം മൃഗങ്ങളെപ്പോലേ നാൾ കഴിച്ചു പോന്നു.
ആ ഭയങ്കരമുള്ള രാത്രിയിൽ ഞങ്ങൾ ചേതം വന്ന കപ്പലിനോടു കൂട സ
മുദ്രത്തിന്റെ അടിയിലേക്കു ആണുപോയി എങ്കിൽ ഞങ്ങളുടെ ജീവാത്മാ
ക്കളുടെ ഓഹരി ഇപ്പോൾ എന്തുപോൽ, എന്നു ഞാൻ ഇപ്പോൾ തന്നേ
പലപ്പോഴും വിചാരിച്ചു വിറക്കുന്നു. ദൈവം ഞങ്ങളെ ഇരുവരെയും ഇ
നിയും കുറയക്കാലം ജീവനോടെ രക്ഷിച്ചതുകൊണ്ടു ഞാൻ അവനെ സ്തു
തിക്കേണ്ടുന്നതു എങ്ങിനേ? മുത്തഛ്ശൻ പരമാൎത്ഥവും ദയാശീലവുമുള്ള
ഒരു കിഴവൻ തന്നേ, എങ്കിലും സ്വൎഗ്ഗത്തേക്കു പോകുവാൻ യേശുവത്രേ
വഴി, എന്നു താൻ അറിഞ്ഞില്ല വിചാരിച്ചതുമില്ല.

ചെറിയ തിമ്പി എപ്പോഴും എന്റെ കൂട തന്നേ, ജേമ്സിന്റെ കുട്ടിക
ളെ അവൾ ഭയപ്പെട്ടു അവരുടെ ഇടയിൽ പെരുമാറിയില്ല. ദിവസേന
അവൾ ചില പുതിയ വാക്കുകളെ പഠിപ്പിച്ചു, തന്റെ ഭാഷകൊണ്ടു ഞങ്ങ
ളെ എത്രയോ രസിപ്പിക്കും. ഇങ്ങിനേ ആ കുട്ടി തന്റെ പല മനോഹര
വഴികൾകൊണ്ടു ഞങ്ങൾക്കു ബഹുപ്രിയമുള്ളതാകകൊണ്ടു ഞങ്ങൾ ക
പ്പലിന്റെ ഉടയവരുടെ മറുവടി നിമിത്തം വളരേ ഭയപ്പെട്ടുനിന്നു. അവ
രുടെ കത്തു എത്തിയ തിങ്കൾ മഹാമഴയുള്ള നാൾ തന്നേ, എന്നിട്ടും
ഞാൻ രാവിലേ തുടങ്ങി പാതാരത്തിന്മേൽ നിന്നു തീക്കപ്പലിന്നായി കാ
ത്തിരുന്നു. അതു എത്തിയ ഉടനേ കപ്പിത്താൻ കത്തിനെ എന്റെ കൈ
യിൽ തന്നാറെ, ഞാൻ വീട്ടിലേക്കു പാഞ്ഞു അതിനെ മുത്തഛ്ശനു ഏല്പി
ച്ചു. ചെറിയ തിമ്പി അവന്റെ കാൽക്കൽ ഇരുന്നു കടലാസിന്റെ ഒരു ക
ണ്ടം തന്റെ വിരലിനെ ചുററി കെട്ടി. എന്നെ കണ്ടപ്പോൾ അവൾ എ
ഴുനീറ്റു എന്റെ അരികത്തു പാഞ്ഞുവന്നു. ഹാ ഈ കുട്ടി ഇപ്പോൾ തീ
ക്കപ്പലിൽ കയറി ഞങ്ങളെ വിട്ടു പോകേണം, എന്ന വൎത്തമാനം ആ ക
ത്തിൽ ഉണ്ടെങ്കിലോ, എന്നു ഞാൻ വിചാരിച്ചു സങ്കടപ്പെട്ടു.

മുത്തഛ്ശൻ കത്തു തുറന്നു വായിച്ചു. ചേതം വന്ന കപ്പലിനു വേണ്ടി
ഞങ്ങൾ ചെയ്തതിൻ നിമിത്തം ഉടയക്കാർ ഞങ്ങൾക്കു വളരേ നന്ദി പ
റഞ്ഞു, വില്ലിയർ എന്ന പേരുള്ള ആൾ ആ കപ്പലിൽ കയറിയിരുന്നി
ല്ല. കപ്പൽ കലികാതയുടെ തുറമുഖത്തുനിന്നു വന്നതാകകൊണ്ടു , ആ ന
ഗരത്തിലേക്കു കത്തു എഴുതി അയച്ചു, കുട്ടിയുടെ വൎത്തമാനം അറിവാൻ
സംഗതി ഉണ്ടോ എന്നു നോക്കും; അതിന്റെ ഇടയിൽ നിങ്ങൾ കുട്ടിയെ
നല്ലവണ്ണം വിചാരിച്ചു രക്ഷിച്ചുകൊള്ളേണം. അതിനെ നിങ്ങൾ വെറു


7*

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-8_1881.pdf/47&oldid=189258" എന്ന താളിൽനിന്ന് ശേഖരിച്ചത്