താൾ:CiXIV131-8 1881.pdf/26

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 82 —

ന്റെ മടിയിൽ ഇരുത്തി, അവൾ ഏകദേശം രണ്ടു വയസ്സും നല്ല സൌ
ഖ്യവും ശക്തിയുമുള്ള കുട്ടി തന്നേ. ക്രമേണ അവൾ കരച്ചിൽ മാററി, എ
ന്നെ പേടിയാതെ എൻ മാറിൽ ചാരിയിരുന്നു. വല്ലവരും അരികത്തു
വന്നെങ്കിൽ മുഖം എന്റെ ഉടുപ്പിൽ മറെച്ചുവെക്കും. ജേമ്്സിന്റെ ഭാൎയ്യ കൊ
ണ്ടു വന്ന പാലും അപ്പവും ഞാൻ തന്നേ കുട്ടിയുടെ വായിൽ കൊടുക്കേ
ണ്ടിവന്നു. അവളുടെ കണ്ണു വളരേ മയങ്ങുകകൊണ്ടു കുട്ടിക്കു രാത്രിയിൽ
ഉറക്കം കിട്ടിയില്ല, അവളെ കട്ടിലിൽ വെച്ചു ഉറക്കുകവേണം, എന്നു മു
ത്തഛ്ശൻ ജേമ്്സിന്റെ ഭാൎയ്യയോടു പറഞ്ഞാറെ, ഞാൻ അവളെ എന്റെ
കട്ടിയുടെ കിടക്കയിൽ തന്നേ കിടത്തിക്കോള്ളാം എന്നു അവൾ പറഞ്ഞു
കുട്ടിയെ എന്റെ മടിയിൽനിന്നു എടുപ്പാൻ നോക്കിയപ്പോൾ, കുട്ടി മു
മ്പേ പോലെ വളരേ കരഞ്ഞു. എന്നാൽ കുട്ടി ഇവിടേ ഇരിക്കട്ടേ, അ
വൾ അലിക്കിനോടു ഇണങ്ങിപ്പോയി, എന്നു മുത്തഛ്ശൻ പറഞ്ഞു ജേ
മ്സിന്റെ ഭാൎയ്യയെ പറഞ്ഞയച്ചു. പിന്നേ ഞങ്ങളുടെ വീട്ടിൽ അവൾക്കാ
യിട്ടു ഒരു കിടക്കയെ വിരിച്ചാറെ, ജേമ്സിന്റെ ഭാൎയ്യ തന്റെ കുട്ടിയുടെ ഒരു
തുണിയെ കൊണ്ടുവന്നു, അവളുടെ ഉടുപ്പിനെ നീക്കി അവളെ കഴുകി തു
ണിയെ ഉടുപ്പിച്ചു കിടക്കയിൽ കിടത്തി. പിന്നേ അവൾ കൈനീട്ടി: കൈ
പിടിക്ക, തിമ്പിയുടെ ചെറിയ കൈ പിടിക്ക എന്നു പറഞ്ഞു. ഇതു അ
വളുടെ വായിൽനിന്നു വീണ ഒന്നാം വാക്കു തന്നേ. അവൾ എന്തു പറ
ഞ്ഞു, എന്നു ജേമ്സിന്റെ ഭാൎയ്യ ചോദിച്ചു. ഞാൻ അവളുടെ കൈ പിടി
ക്കേണം, തിമ്പിയുടെ ചെറിയ കൈ തന്നേ എന്നു കുട്ടി പറഞ്ഞു,
എന്നു ഞാൻ പറഞ്ഞാറെ, എന്നാൽ തിമ്പി എന്നതു അവളുടെ പേർ:
കുട്ടിയേ അവർ നിന്നെ തിമ്പി എന്നുതന്നേ വിളിച്ചുവോ, എന്നു ജേമ്സി
ന്റെ ഭാൎയ്യ ചോദിച്ചു എങ്കിലും കുട്ടി ഒന്നും മിണ്ടാതെ ഉറങ്ങിപ്പോയി.
അവളുടെ കൈ വിട്ടാൽ ഉണരും എന്നു ഞാൻ സംശയിച്ചതുകൊണ്ടു കു
റയ നേരം അങ്ങിനേ തന്നേ അവളുടെ അരികത്തു ഇരുന്നു. ജേമ്സിന്റെ
ഭാൎയ്യ അവളുടെ ഉടുപ്പിനെ മടക്കി വെച്ചപ്പോൾ: ഇതു വിശേഷമു ള്ള വ
സ്ത്രം, ഈ കുട്ടി ഒരു ധനവാന്റെ മകൾ ആയിരിക്കേണം. ഇതാ ഈ കു
പ്പായത്തിന്മേൽ ഓർ എഴുത്തു കാണുന്നു എന്നു പറഞ്ഞു എനിക്കു കാട്ടി.
അപ്പോൾ ഞാൻ കുട്ടിയുടെ കൈയെ മെല്ലേ വിട്ടു അതിനെ തലയണ
മേൽ വെച്ചു, ആ എഴുത്തിനെ നോക്കി “വില്ലിയർ' എന്നു വായിച്ചു.
എന്നാൽ അതു തന്നേ അവളുടെ കുഡുംബപ്പേർ. അയ്യോ അവളുടെ
അമ്മയപ്പന്മാർ സമുദ്രത്തിന്റെ അടിയിൽ മരിച്ചു കിടക്കുന്നുവല്ലോ.
ഇതുപോലെ ഒരു കഷ്ടം ഉണ്ടോ. എന്റെ ചെറിയവൾ ഇങ്ങിനേ ആ
യെങ്കിലോ. അയ്യോ എനിക്കു സഹിച്ചുകൂടാ, എന്നു ചൊല്ലി കരഞ്ഞും

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-8_1881.pdf/26&oldid=189217" എന്ന താളിൽനിന്ന് ശേഖരിച്ചത്