താൾ:CiXIV131-8 1881.pdf/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കേരളോപകാരി

AN ILLUSTRATED MALAYALAM MAGAZINE.

Vol. VIII. JUNE 1881. No. 6.

SAVED AT SEA, A LIGHT-HOUSE STORY.
(By the Rev.C.Muller.)
സമുദ്രത്തിൽ നിന്നു രക്ഷപ്പെട്ടതു, ഒരു വിളക്കുമാടക്കഥ.
൪. അദ്ധ്യായം.
ചെറിയ തിമ്പി.
(൬൭ാം ഭാഗത്തിൽനിന്നു തുടൎച്ച.)

ഇത്ര നല്ല കുട്ടിയെ കണ്ടപ്രകാരം എനിക്കു ഓൎമ്മ ഇല്ല. തലമുടി
ചെമ്പിച്ചതും മുഖം ചുവന്നതും കണ്ണുകൾ നീലനിറമുള്ളവയും ആയിരു
ന്നു. ഞങ്ങൾ വിസ്മയിച്ചു നോക്കിക്കൊണ്ടിരിക്കുമ്പോൾ, അവൾ ഉണൎന്നു ക
ണ്ണുതുറന്നു, ആളെ അറിയായ്ക കൊണ്ടു സങ്കടപ്പെട്ടു കരഞ്ഞു. ഹാ കഷ്ടം
കുട്ടി അമ്മയെ ഓൎത്തു കരയുന്നു, എന്നു ജേമ്സിന്റെ ഭാൎയ്യ പറഞ്ഞതു കേ
ട്ടു: അമ്മേ, അമ്മേ എന്നു തിണ്ണം വിളിച്ചു കരഞ്ഞപ്പോൾ ജേമ്സിന്റെ ഭാ
ൎയ്യയും പൊട്ടി കുട്ടിയെക്കാളും കരഞ്ഞു. എൻ പ്രിയയേ നീ കരയല്ല.
ഈ തൊഴിലിനെ കുട്ടി കണ്ടാൽ, അവൾ പേടിച്ചു അധികം കരയും, എ
ന്നു ജേമ്സ് പറഞ്ഞിട്ടും അവൾ അടങ്ങിയില്ല: ഹാ എൻ ഭൎത്താവേ, ന
മ്മുടെ ചെറിയ കുട്ടി ഇങ്ങിനേയുള്ള സങ്കടത്തിൽ അകപ്പെട്ടിട്ടു എന്നെ
വിളിച്ചെങ്കിലോ, എന്നു വളരേ വ്യസനിച്ചും കരഞ്ഞും കൊണ്ടു പറഞ്ഞു.
എന്നാറെ മുത്തഛ്ശൻ കുട്ടിയെ അവളുടെ കൈയിൽനിന്നു എടുത്തു, എ
ന്റെ മടിയിൽ ആക്കി, ജേമസിന്റെ ഭാൎയ്യയെ നോക്കി: മറിയമ്മേ മുത്താഴത്തി
നു വല്ലതും ഉണ്ടാക്കി എങ്കിൽ കൊള്ളായിരുന്നു, കുട്ടിക്കു ശീതിക്കയും വിശ
ക്കയും ചെയ്യുന്നു, ഞങ്ങൾക്കു മൂവൎക്കും അങ്ങിനേ തന്നേ, എന്നു പറഞ്ഞു.
ഇതിനെ അവൾ കേട്ട ഉടനേ അടുക്കളയിൽ ചെന്നു തീ കത്തിച്ചു. പി
ന്നേ അവൾ സ്വന്തവീട്ടിലേക്കു പാഞ്ഞു, പണിക്കാരത്തി കുട്ടികളെ ന
ല്ല വണ്ണം നോക്കുന്നുവോ എന്നു അന്വേഷിച്ചു, അല്പം താമസിച്ചാറെ
ഞങ്ങളുടെ മുത്താഴത്തിന്നായി ഒരു കണ്ടം ഇറച്ചിയെ കൊണ്ടു വന്നു. ഞാ
ൻ തീയുടെ അരികത്തു ഒരു നാല്ക്കാലിയുടെ മേൽ ഇരുന്നു, കുട്ടിയെ എ


6

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-8_1881.pdf/25&oldid=189215" എന്ന താളിൽനിന്ന് ശേഖരിച്ചത്