താൾ:CiXIV131-8 1881.pdf/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 74 —


വിചിത്രവസ്തുക്കൾ ഒക്കെയും ആ ഗുഹയു ടെ അകത്തുള്ളതിനോടു ഉപമി
പ്പാൻ എന്തു മാത്രം. ഉള്ളോട്ടു ചെല്ലുന്തോറും വെളിച്ചം മങ്ങി മങ്ങി
പ്രകാശം കുറഞ്ഞ ദിക്കിൽ ഒരു ഭാഗത്തു രണ്ടു കോൽ വീതിയിൽ ഞങ്ങ
ൾ ഒരു പഴുതിനെ കണ്ടു അതു വെള്ളമുള്ള ദിക്കെന്നു ആ നാട്ടുകാരിൽ
ഒരുവൻ പറഞ്ഞു. അപ്പോൾ ഞങ്ങൾ ചില കല്ലുകളെ അതിലേക്കു ഉ
രുട്ടി അവ ഉരുണ്ടു വെള്ളത്തിൽ വീണപ്രകാരം തോന്നി. ഈ നിശ്ചയം
നല്ലവണ്ണം ആരെങ്കിലും അറിഞ്ഞുവന്നാൽ തക്ക സമ്മാനം കൊടുക്കും
എന്നു പറഞ്ഞു അതിന്നായി ഞങ്ങളുടെ കൂട്ടത്തിൽനിന്നു ഒരു കപ്പൽക്കാ
രനെ സമ്മതിപ്പിച്ചു അവന്റെ കൈയിൽ ഒരു പന്തവും കൊടുത്തു അ
കത്തോട്ടു അയച്ചു. ഇങ്ങിനേ അര നാഴിക കഴിഞ്ഞശേഷം അവൻ അ
തിൽനിന്നു അമാനുഷനിൎമ്മിതമായ ചില വസ്തുക്കളെ ഞങ്ങളുടെ അടു
ക്കൽ കൊണ്ടു വന്നു. ഇങ്ങിനെയുള്ള ചരക്കുകൾകൊണ്ടു ആ സ്ഥലം
നിറഞ്ഞിരിക്കുന്നു എന്നു പറകകൊണ്ടു ഞാനും ആ പഴുതിൽ കൂടി കട
ന്നു 50 കോൽ വഴി ഉള്ളോട്ടു ചെന്നാറെ അതിന്നു കീഴേ വിസ്താരമുള്ളൊ
രു സ്ഥലം കണ്ടു അതിൽ ഇറങ്ങുവാൻ പാടില്ലാതെ നേരേ കുത്തനയാ
കകൊണ്ടു ഞങ്ങൾ മടങ്ങിവന്നു ഒരു ഏണിയെയും വെളിച്ചത്തിന്നായി
ചില പന്തങ്ങളെയും ഉണ്ടാക്കി എല്ലാവരും കൂടി അവിടേക്കു ചെന്നു.
ഏണി ചാരി ഓരോരുത്തരായി ഇറങ്ങി ഞങ്ങളുടെ കൈകളിൽ ഉണ്ടാ
യിരുന്ന പന്തങ്ങൾ ഒക്കയും കൊളുത്തിയാറെ ആ സ്ഥലവിശേഷത്തെ
ഏതിനോടു ഒപ്പിക്കേണ്ടു എന്നു എനിക്കു തോന്നി പന്തങ്ങളുടെ വെളി
ച്ചം ആ സ്ഥലത്തു പ്രകാശിക്കകൊണ്ടു കണ്ണിന്നു മുമ്പേ ഒരിക്കലും ഉ
ണ്ടാകാത്ത ആനന്ദം ഉണ്ടായി അതിന്റെ അകത്തും നാലു ഭാഗങ്ങളി
ലും മുകളിലും കണ്ണാടിക്കൊത്ത നിൎമ്മ ലവും കടുപ്പവുമായിരിക്കുന്ന സ്ഫടി
കച്ചുവരുകൾ പൂൎണ്ണമായിരിക്കയാൽ അതിന്മേൽ തട്ടിയ വെളിച്ചത്താൽ
നാലു ഭാഗത്തും നോക്കിയാൽ കണ്ണിന്നു കൂച്ചലും മനസ്സിന്നു ആനന്ദവും
തോന്നത്തക്ക മനോഹരമുള്ള ഒരു ഭവനം പോലെ ആയിരുന്നു. അതി
ന്റെ അടി നിൎമ്മലമായ സ്ഫടികംകൊണ്ടു മുററും പാവിയും ഇടക്കിടേ
സ്ഫ ടികത്തൂണുകളും നടുവിൽ സിംഹാസനങ്ങളും പീഠങ്ങളുംകൊണ്ടു നി
റഞ്ഞിരിക്കുന്നതല്ലാതെ മററും അനേക വസ്തുക്കളെ കണ്ടാൽ മനുഷ്യൻ
നിൎമ്മിച്ച ഓരോ വസ്തുക്കളെ നാണിപ്പിപ്പാൻ ഉണ്ടാക്കിയതു എന്നു തോ
ന്നിപ്പോകും. ഞങ്ങൾ അവിടേനിന്നു ചില മനോഹരഗീതങ്ങൾ പാടി
സംസാരിച്ചപ്പോൾ ഗുഹയുടെ മുഴക്കംകൊണ്ടു സ്വരങ്ങൾ ഏററവും വ
ലുതായി തോന്നി. അതിൽ പിന്നെ ഒരു വെടിവെച്ചപ്പോൾ ഭയങ്കരമാ
യ മുഴക്കം കൊണ്ടും മാറെറാലികൊണ്ടും ഞങ്ങളുടെ ചെവികൾ അടെ
ച്ചു പോയി. ഇതിന്റെ നടുവിൽ ആറു കോൽ ഉയരത്തിൽ സ്ഫടികംകൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-8_1881.pdf/14&oldid=189193" എന്ന താളിൽനിന്ന് ശേഖരിച്ചത്