താൾ:CiXIV131-6 1879.pdf/98

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 90 —

ക്കയറിനെ ആ ചൂടിയോടു കൂട്ടിക്കെട്ടി: ഇപ്പോൾ ഉരത്തോടെ വലിച്ചു
കൊൾവിൻ! അറെച്ചു പോകരുതേ! എന്നുറക്കേ നിലവിളിച്ചാറെ അവൻ
ആയ്തു വലിച്ചെടുത്തു അങ്ങുണ്ടായിരുന്ന കൊക്കയോടു കൊളുത്തിവരും
അളവിൽ കാണികൾ അമ്പരന്നു ഉറ്റു നോക്കി കൊണ്ടിരുന്നു. ഭാൎയ്യയോ
മുഖം കുനിഞ്ഞു തന്റെ ഉള്ളിൽ ദൈവത്തോടു ആൎപ്പോടു കെഞ്ചി: അ
യ്യോ, മുമ്പെ നിരാശയിൽ അകപ്പെട്ടു ഭയപ്പെടുകയും അദ്ധ്വാനിക്കയും
ചെയ്തതിന്റെ ശേഷം എന്റെ ഭൎത്താവിന്നു ഇറങ്ങി വരുവാൻ വേണ്ടു
ന്ന ശക്തിയും ചുറുക്കും പോരാതെയായിരിക്കാം, എന്നു അവൾ നിനെച്ചു
പേടിച്ചു തുടങ്ങി എങ്കിലും, അവൾ മുൻ കാണിച്ച ക്ഷമധൈൎയ്യസ്ഥിര
തകൾ കൊണ്ടു അവന്റെ ഹൃദയത്തിൽ വൎദ്ധിച്ചു വന്ന ദൈവാശ്രയ
ത്താൽ പുതിയ ജീവൻ പകൎന്നുവന്നതു നിമിത്തം: എൻ ദേഹിയേ നീ ചാ
ഞ്ഞും എന്റെ മേൽ അലച്ചും പോകുന്നതു എന്തു? ദൈവത്തെ പാൎത്തു
നില്ക്ക അവനെയല്ലോ എന്റെ മുഖത്തിൻ രക്ഷകളും എന്റെ ദൈവവും
എന്നു ഞാൻ ഇനി വാഴ്ത്തും നിശ്ചയം എന്നു ഭൎത്താവു തന്നിൽ ആശ്വസി
ച്ചു പ്രാൎത്ഥിച്ചു കൊണ്ടു കമ്പക്കയറു മുറുക പിടിച്ചു കിഴിയുവാൻ തുനി
ഞ്ഞു. ഇതിനെച്ചൊല്ലി ഭാൎയ്യ ഏതും അറിയാതെ പ്രാൎത്ഥിക്കുന്നതും വി
ശ്വസിക്കുന്നതും ഒഴികേ മറ്റൊന്നും ചെയ്താൽ ഫലിക്കയില്ല എന്നുറെച്ചു
കൎത്താവിനെ തന്നെ അഭയമാക്കിയതു.

"എത്തിപ്പോയി" "എത്തിപ്പോയി" എന്നു ജനസമൂഹം ആൎത്ത
പ്പോൾ: അമ്മേ! അമ്മേ! അഛ്ശൻ രക്ഷിക്കപ്പെട്ടു! എന്നു ചെറിയ മകൻ
നിലവിളിച്ചു" ഉടനെ സൌഖ്യത്തോടു നിലത്തെത്തിയ ഭൎത്താവു ചാടി
വന്നു ഭാൎയ്യയെ ആലിംഗനം ചെയ: എന്റെ പൊന്നേ! നിന്റെ ബുദ്ധി
എന്നെ രക്ഷിച്ചു എന്നെ താങ്ങി സുഖേന എത്തിച്ച ദൈവത്തിന്നു സ്തോ
ത്രം ഉണ്ടാവൂതാക!" എന്നു ഭത്താവു മഹാസന്തോഷത്തോടെ സ്തുതിച്ചു
പറഞ്ഞു എങ്കിലും, അവൾ ഉരിയാടായ്കയാൽ "നിണക്കു എന്തു" "നീ
സന്തോഷിക്കുന്നില്ലയോ" എന്നു ഭൎത്താവു ചോദിച്ചു നോക്കുമ്പോൾ
താൻ ഭാൎയ്യയെ പിടിച്ചിരുന്നില്ലെങ്കിൽ അവൾ ബോധം കെട്ടു നിലത്തു
വീഴുമായിരുന്നു എന്നു കണ്ടു നടുങ്ങി. എത്രയോ ഭയങ്കരമായ വ്യസനത്തി
ന്റെ ശേഷം അപൂൎവ്വമായ രക്ഷയും സന്തോഷവും പൊടുന്നനവേ ഉ
ണ്ടായതുകൊണ്ടു അവൾ തളൎന്നു മോഹാലസ്യം ഉണ്ടായതേയുള്ളൂ. അ
ല്പ സമയം കഴിഞ്ഞിട്ടു അവൾ വീണ്ടും ഉണൎന്നു മനം തെളിഞ്ഞു മൂവ
രും വീട്ടിലേക്കു പോയി മുട്ടുകുത്തി പൂൎണ്ണ ഹൃദയത്തോടേ ദൈവത്തെ സ്തു
തിക്കയും ചെയ്തു.

പ്രിയവായനക്കാരേ! ചരണകോശം അത്യാവശ്യം എന്നല്ല. ഏറിയ
തിനെ കൊണ്ടു എങ്കിലും കുറഞ്ഞതിനെ കൊണ്ടു എങ്കിലും രക്ഷിപ്പാൻ
യഹോവെക്കു പ്രയാസം ഒട്ടുമില്ല എന്നു ഈ അത്ഭുതമായ കഥ എത്രയും

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/98&oldid=188087" എന്ന താളിൽനിന്ന് ശേഖരിച്ചത്