താൾ:CiXIV131-6 1879.pdf/89

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കേരളോപകാരി

AN ILLUSTRATED MALAYALAM MAGAZINE

Vol. VI. MAY 1879. No. 5.

THE REV. JACOB RAMAVARMA.

യാക്കോബ് രാമവൎമ്മൻ.

ഒരു ഹിന്തു പാതിരിയുടെ ജീവിതം.

(VIാം പുസ്തകം ൬൦ാം ഭാഗത്തിൽനിന്നു തുടൎച്ച.)

ഇപ്രകാരം അത്രേ എന്റെ കഥാസംക്ഷേപം. കൎത്താവു ഈ നാല്പ
ത്തുരണ്ടു സംവത്സരം എന്നെ കാത്തു നടത്തി എന്റെ സകല അപരാ
ധങ്ങളിലും എന്നെക്കനിഞ്ഞു രക്ഷിപ്പാനായി അവൻ എനിക്കു ചെയ്ത
ഉപകാരങ്ങൾ എത്ര വലിയതു — എന്നോടു സമവയസ്സുള്ള അനേകം സ്നേ
ഹിതരും ബന്ധുക്കളും രക്ഷയില്ലാതെ മരിച്ചിട്ടും എന്നെ തന്റെ അനന്ത
കൃപയുടെ ഒരു തൂണായിട്ടു ഇത്ര സംവത്സരം ജീവനോടേ രക്ഷിച്ചതു എ
ത്രയും ആശ്ചൎയ്യം! അവന്റെ നാമത്തിൻനിമിത്തം സകലവും ഉപേക്ഷി
ച്ചു വിടുന്നവൎക്കു ഇഹത്തിൽ തന്നെ നൂറിരട്ടി ലഭിക്കും എന്ന വാഗ്ദത്തം
മിക്കവാറും ഈ പന്ത്രണ്ടു വൎഷത്തിന്നകം എത്ര പ്രാവശ്യം എനിക്കു അ
നുഭവമായിരിക്കുന്നു; പരത്തിലേക്കുള്ളതും അവൻ നിശ്ചയമായി നിവൃത്തി
ച്ചു തരും എന്നു ഞാൻ ഉറപ്പായി വിശ്വസിക്കുന്നു. അവന്റെ രക്തം
എന്റെ രക്ഷയും അവന്റെ മരണം എന്റെ നിത്യജീവനും ആകുന്നു.
കൎത്താവു ഇപ്രകാരം തന്നെത്താൻ എനിക്കു വെളിപ്പെടുത്തി എന്നെ
മോചിച്ചു രക്ഷിച്ചതിന്റെ ശേഷവും എന്നിൽ ഉണ്ടാകുന്ന പിൻവീഴ്ച
സ്നേഹക്കുറവു ഗൎവ്വം അസന്തുഷ്ടി സ്വനീതി അവന്റെ വേലയിലുള്ള
ഉത്സാഹക്കുറവു മുതലായ തെററുകൾ്ക്കു കുറവല്ല (= വേണ്ടുവോളമുണ്ടു) നി
ശ്ചയം എങ്കിലും ഇവയെല്ലാം അവൻ എന്നോടു കണക്കിടാതെ തന്റെ
സ്വന്ത വിശുദ്ധരക്തം നിമിത്തം എന്നോടു ക്ഷമിച്ചു തന്റെ ആത്മാവിനാ
ൽ എന്നെ സകല സത്യത്തിലും താഴ്മയിലും സ്നേഹത്തിലും നടത്തിക്ക
നിഞ്ഞു രക്ഷിക്കും എന്നു വിശ്വസിച്ചു അവനോടു അപേക്ഷിക്കുന്നു."

മേൽ എഴുതിയപ്രകാരം രാമവൎമ്മൻ തന്റെ ജീവിതം ഗുണദോഷ
ങ്ങൾ ഒന്നും ഒഴിക്കാതെ അറിയിച്ച ശേഷം പീഠത്തിൽനിന്നു കിഴിഞ്ഞു

5

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/89&oldid=188068" എന്ന താളിൽനിന്ന് ശേഖരിച്ചത്