നുഷ്യന്റെ ബുദ്ധി വൈഭവാദികൾകൊണ്ടു ആ ബാധയെ ശമിപ്പിക്കയോ തടുക്കയോ ചെ യ്വാൻ ഇത്രോടം സാധിച്ചില്ല എന്നു കേട്ടാൽ ജീവിപ്പാനും കൊല്ലുവാനും അധികാരമുള്ള ദൈവത്തിന്റെ കൈക്കീഴിൽ നമ്മെ താഴ്ത്തി ആ ബാധയെ നിൎത്തേണ്ടതിന്നു നാം അപേ ക്ഷ കഴിക്കുക.
ഈ ബാധ പണ്ടുപണ്ടേ ഓരോ സമയം വിലാത്തിയിൽ ഭയങ്കരമായി നാശത്തെ വരു ത്തിയെങ്കിലും പൂൎവ്വന്മാരുടെ ചരിത്രത്തിൽ ഇ തിനെകൊണ്ടു വേണ്ടുന്ന വിവരം കാണുന്നില്ല 542 ക്രി. ആ. യുസ്തിന്യാൻ ചക്രവൎത്തി വാഴു മ്പോൾ ഈ വ്യാധി തന്നെ ബാധിച്ചു എന്നു നിശ്ചയമായിട്ടറിയാം. പന്ത്രണ്ടാം പതിമൂ ന്നാം പതിനാലാം നൂറ്റാണ്ടുകളിൽ വിലാത്തി രാജ്യങ്ങൾക്കു അതിനാൽ ഏകദേശം മൂലനാ ശം ഭവിച്ചു. റൂമിസ്ഥാനം കഴിച്ചാൽ 1713ആ മതിൽ ഒടുക്കത്തേ ബാധ വിലാത്തിയിൽ വ ലുങ്ങനെ ഉണ്ടായി. 1828-29 രുസ്സർ തുൎക്കർ എന്നിവരുടെ പോർ കഴിഞ്ഞ ശേഷം റൂമി സ്ഥാനത്തിൽ അനേക രുസ്സഭടന്മാർ ഈ ബാ ധയാൽ ഒടുങ്ങി. മദ്ധ്യതരന്നാഴിയുടെ ചില തുറമുഖങ്ങളിൽ ആ ബാധയെ കൂടകൂടെയും 1841 ഇസ്തംബൂലിൽ അവസാനമായും ആ ബാ ധ കണ്ടതു. 1770ആമതിൽ രുസ്സ്യയിൽ വി ശേഷിച്ചു മൊസ്കൌവിൽ അതിഭങ്കരമാംവ ണ്ണംബാധയാൽ അനവധിജീവനാശം ഭവിച്ചു.
Cöln. Z. 1879, No. 3.
റൂമിസ്ഥാനം.— റുമേന്യ രുസ്സൎക്കു ബെ സ്സറാവിയെ ഏല്പിക്കയും രുസ്സരോ റുമേന്യൎക്കു അതിന്നു പകരമായി ദൊബ്രുച്ചയെ കൊടുക്ക യും ചെയ്ത പ്രകാരം മുമ്പേ പറഞ്ഞുവല്ലോ. ഈ ദൊബ്രുച്ചയെക്കൊണ്ടു റുമേന്യക്കു വളരെ തൊന്തിരവു വന്നു എന്നു പറയാം. തസ്സർ ആ രാജ്യത്തെ വിടുവാൻ മനസ്സില്ലാത്ത പ്രകാരം അതിൽ താമസിക്കയും അവിടെ പാൎക്കുന്ന ബു ല്ഗാരുടെ കയ്യിൽ തങ്ങൾ തുൎക്കരിൽനിന്നു യു ദ്ധത്തിൽ പിടിച്ച മേത്തരമായ തോക്കുകളെ തങ്ങളുടെ ആക്കാരെ കൊണ്ടു കൊടുപ്പിക്ക യും ഇനിയും നല്ല സ്ഥിരത വരാത്ത അതിർ പ്രദേശങ്ങളിൽ നികുതിയെ പിരിപ്പിക്കയും ചെയ്യുന്നതൊഴികേ ബുല്ഗാൎയ്യയിൽനിനു കവ ൎച്ചക്കൂട്ടർ വന്നു കൊള്ളയിടുവാനും സിലിസ്ത്യ കോട്ടയിൽ കട്ടമുതൽ വില്പാനും വിരോധിക്കു ന്നില്ല. അതു കൂടാതെ ദൊബ്രുച്ചയിൽ പാൎക്കുന്ന ബുല്ഗാരൎക്കു രുസ്സർ പിന്തുണ ആകുന്നു എന്നു കണ്ടു കഴിഞ്ഞ യുദ്ധത്തിൽ തങ്ങൾക്കു വരാത്ത നഷ്ടങ്ങളും കൂട റുമേന്യക്കോയ്മ വെച്ചു കൊടു
ക്കേണം എന്നു ബുദ്ധിമുട്ടിക്കയും റുമേന്യക്കോ യ്മ ഓരാണ്ടേ ഇവിടേ ഇരിക്കയുള്ളൂ എന്നു വാ റോല തൂക്കിക്കയും (വാറുക്കടലാസ്സു പറ്റിക്കു കയും) ചെയ്യുന്നു. റുമേന്യ പടകൾ ദൊബ്രുച്ച യിൽ പ്രവേശിച്ച ശേഷം ഓടിപ്പോയ തുൎക്ക രും തത്താരരും തിരിച്ചു വന്നു എങ്കിലും അവ രുടെ നില എത്രയും പരിതാപമുള്ളതു. റുമേ ന്യക്കോയ്മ അവരെ ഹിമകാലത്തിൽ പുലൎത്താ ഞ്ഞാൽ അവർ പട്ടിണിയിട്ടു ചാകേയുള്ളു. ഈ എല്ലാ അലമ്പൽ വിചാരിച്ചാൽ റുമേന്യൎക്കു ആ പുതിയ കാൎയ്യഭാരം കൊണ്ടു മലെപ്പു വരുവാൻ എളുപ്പം തന്നെ.
മക്കെദോന്യാ.— റൂമിസംസ്ഥാനത്തി ൽ ചേൎന്ന ഈ കൂറുപാട്ടിൽ ഇതിന്നിടേ രുസ്സ രുടെ അറിവിനാൽ ഒരു വലിയ ലഹള നട ന്നു. തുൎക്കരുടെ പതിവല്ലാത്ത പട്ടാളക്കാർ നൂ റ്റിരുപതു തറഗ്രാമങ്ങളെ എരിച്ചു ഏറിയവ രെ കൊന്നു കളഞ്ഞു. C. Z. 1879, No. 2.
ബുല്ഗാൎയ്യ.— അതിലേ മുഖ്യനഗരങ്ങ ളായ രുശ്ചുൿ, വൎണ്ണ, തിൎന്നോവ, വിദ്ദിൻ, സൊഫിയ എന്നിവറ്റിന്നു തക്കവണ്ണം രുസ്സർ ബുല്ഗാൎയ്യെക്കു അഞ്ചു കൂറുപാടുകളും ൩൮ പാൎവ്വ ത്യങ്ങളും കല്പിച്ചു. തിൎന്നോവയിൽ കൂടേണ്ടുന്ന ആലോചന സഭക്കാർ മൂന്നു വിധം, ഒന്നാമതു മുഖ്യ കോയ്മ ഉദ്യോഗസ്ഥന്മാരും 43 ശ്രേഷന്മാ രും 81 ആകേ 114 രണ്ടാമതു ഓരോ പതിന്നാ യിരം വീതം നിവാസികൾക്കു ഓരോ ആലോ ചനക്കാരൻ ആകേ 120. മൂന്നാമതു 9 ബുല്ഗാര അദ്ധ്യക്ഷന്മാരും 1 ഗ്രേക്ക അദ്ധ്യക്ഷന്നും വി ദ്ദിനിലേ മുഫ്തിയും സൊഫിയയിലേ മഹാറ ബ്ബിയും മറ്റും നാടുവഴി തെരിഞ്ഞെടുക്കുന്ന ആലോചനക്കാരും ആകെ 52 ഇങ്ങനെ ഒട്ടു ക്കു 286 ആലോചനക്കാർ രണ്ടാം വകക്കാരെ 240 ഓളം വൎദ്ധിപ്പിച്ച ശേഷം നാനൂറ്റിൽ പരം ആലോചനക്കാരുണ്ടാകും. ഈ രാജ്യത്തെ രുസ്സക്കോയ്മയോടു ഉറ്റു ചേൎക്കേണ്ടതിന്നു അ തിലെ എഴുത്തുപ്പള്ളികളിൽ രുസ്സുഭാഷയെയും പഠിപ്പിപ്പാൻ പോകുന്നു. C. Z. No. 2.
പരന്ത്രീസ്സ് രാജ്യം.— ൧൮൭൧ ആമതി ൽ പരീസി മൂലസ്ഥാനത്തിൽ പുരച്ചൂടു (arson) നടത്തി തടവിൽ പാൎപ്പിച്ച സ്ഥിതിസമാന ക്കാരായ സാമാന്യാസ്തിക്കാരിൽനിന്നു (commu nists) 1800 പേൎക്കു ക്ഷമയും വിടുതലും കിട്ടി (ജനു. ൧൫).
ജനുവരി ൩൦൹ രക്ഷാപുരുഷനായ മൿ മേഹന്നു സൈന്യസംബന്ധമായി ഏതാനും മു ഷിച്ചൽ ഉണ്ടായതു ആലോചന സഭക്കാർ കൂ