താൾ:CiXIV131-6 1879.pdf/86

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 78 —

ദ്യാൎത്ഥികൾ അതു സഹിക്കാതെ കൂട്ടം കൂട്ടമാ
യി ആയുധമെടുത്തു സൎവ്വകലാശയിൽ ചെന്നു
അവിടെ കാവൽനിന്ന പടയാളികളുടെ തോ
ക്കും മറ്റും പിടുങ്ങി ഏതാനും കട്ടാക്കുട്ടി തക
ൎത്തു അവരെ നീക്കേണ്ടത്തിന്നു വന്ന പടയാളി
കളോടു പടവെട്ടി ഇരുപുറത്തു എണ്പതോളം
ആൾ പട്ടു കുതിരപ്പട എത്തി പലരെ പിടി
ച്ചു മറ്റുള്ളവരെ ആട്ടിക്കളഞ്ഞ ശേഷമേ കൂ
ട്ടർ അമൎന്നുള്ളു. സൎവ്വകലാശാലകളോടു കൂടി
യ മറ്റു ചില നഗരങ്ങളിൽ വിദ്യാൎത്ഥികൾ
കലഹഭാവം കാണിച്ചിരിക്കുന്നു.

കാസാൻ എന്ന വലിയ കൂറുപാട്ടിൽ കോയ്മ
രാജ്യഭാരവിഷയമായ ഏതാണ്ടൊരു സംഗതി
യാൽ തറഗ്രാമങ്ങൾതോറും ഉള്ള ഉയൎന്ന കുന്നു
മേടുകളിൽ മണികളെ തൂക്കുവാൻ കല്പിച്ചിരി
ക്കുന്നു. പല തറകളിൽ തത്താരരുടെ മുഹമ്മ
ദീയ പള്ളികൾ ഉണ്ടാകകൊണ്ടു അവറ്റോടു
ചേരുന്ന മിന്നാരങ്ങളിൽ മണികളെ തൂക്കിച്ച
തിനാൽ ഇതു ഞങ്ങളെ ക്രിസ്ത്യാനരാക്കുവാൻ
ഉള്ള ഉപായം എന്നു മുഹമ്മദീയ തത്താരർ ഊ
ഹിച്ചു കോയ്മെക്കു വിരോധമായി ആയുധം
എടുത്തു. മൂന്നു മുല്ലമാർ നമ്മുടെ മതത്തോടു ഇ
തു അശേഷം സംബന്ധിക്കുന്നില്ലല്ലോ വല്ല
ആപത്തിന്നായി നാട്ടുകാരെ വിളിപ്പാൻ മാ
ത്രം മണികളെ തൂക്കിച്ചു എന്നു പറഞ്ഞു സാ
ന്ത്വനവാക്കുകളെ കേൾക്കാതെ അവരെ വെ
ട്ടികളകയും ക്രിസ്ത്യാനരായി തീൎന്ന തത്തരരും
കൂട ലഹളയിൽ കൂടുകയും ചെയ്തിരിക്കുന്നു.

തുൎക്കരോടുള്ള യുദ്ധത്തിൽ തീൻപണ്ടങ്ങളും
മറ്റും രുസ്സകോയ്മെക്കു കൊടുത്തയച്ച മൂന്നു ക
ച്ചവടക്കാർ ഏകദേശം പതിനൊന്നു കോടി
രൂബലോളം കള്ളക്കണക്കു ഉണ്ടാക്കി ആ കോ
യ്മയെ ചതിപ്പാൻ നോക്കിയിരിക്കുന്നു.

രുസ്സർ തുൎക്കരോടു യൂരോപയിൽ നടത്തിയ
യുദ്ധത്തിൽ 129,471 പേർ ആയുധ വ്യാധിക
ളാലും പട്ടുപോകയും രുസ്സ്യയിലേക്കു 120,950
അയച്ച ദീനക്കാർ മുറിപ്പെട്ടവർ എന്നിവരിൽ
നിന്നു 42,950 ആൾ മരിക്കയും ചെയ്തു. ചിറ്റാ
സ്സ്യയിൽ രുസ്സൎക്കുണ്ടായ ആൾനഷ്ടം എത്ര എ
ന്നു ഇതുവരെക്കും കേട്ടിട്ടില്ല.

രുസ്സ്യസാംരാജ്യത്തിൽ രണ്ടുവക എത്രയും
വല്ലാത വ്യാധികൾ ബാധിച്ചു വരുന്നു.

൧. അസ്ത്രഖാൻ കൂറുപാട്ടിൽ വൊല്ഗ നദീ
തീരത്തു വിശേഷിച്ചു ജരെവ് സരെപ്ത എ
ന്നീ നഗരങ്ങൾ തുറ്റങ്ങി കസ്പിയ തടാകത്തോ
ളം സന്നിജ്വരം (typhus) കൊണ്ടു വളരെ ആ
ൾ മരിക്കുന്നു. അതിൽ മൂന്നിൽ രണ്ടു പങ്കു
മുതിൎന്നവരും, ആകേ തുകയിൽ മുക്കാൽ പുരു
ഷന്മാരും കാൽ അംശം സ്ത്രീകളും തന്നെ.

൨. ആ കൂറുപാട്ടിൽ പെരുവാരി ബാധ
(plague) കഠിനമായി മനുഷ്യൎക്കു പകൎന്നു ദീനം
പിടിച്ച നൂറു പേരിൽ സകൂടമായി ൯൫ മരി
ച്ചു പോകുന്നു. അടക്കം ചെയ്യേണ്ടതിന്നു ആ
ൾ പോരായ്കയാലും അവിടുത്തുകാർ ഭയപ്പെ
ടുകയാലും ശവങ്ങൾ നിരത്തിന്മേൽ കിടക്കു
ന്നു. നിവാസികൾ ഭയപരവശന്മാരായി അ
മ്പരന്നു നില്ക്കുന്നു. രുസ്സകോയ്മ അതിപ്രയ
ത്നം കഴിച്ചു വൈദ്യന്മാരേയും മരുന്നും പണ
വും മറ്റും കൊണ്ടു ധാരാളമായി സഹായിച്ചി
ട്ടും ഈ ദുൎഘടമായബാധ സരതൊവ് (Ssaratow)
കൂറുപ്പാടോളം കടന്നു പോയി. ബാധയുടെ
ഉല്പത്തി ഏതിനാൽ എന്നു നല്ല നിശ്ചയം ഇ
ല്ലെങ്കിലും ചിറ്റാസ്യയിൽ ചത്തളിയാറായി
കിടക്കുന്ന തുൎക്കപ്പടയാളികളുടെ വസ്ത്രാദികളെ
കൊസക്കർ അവിടേക്കു കൊണ്ടു വന്നതിനാൽ
ആകുന്നു എന്നു വൈദ്യന്മാരുടെ പക്ഷം. ഈ
ദീനത്തിന്റെ ലക്ഷണങ്ങൾകൊണ്ടും വൈ
ദ്യന്മാർ ബുദ്ധിമുട്ടുന്നു. ദീനക്കാരെ ഒന്നുകിൽ
ഉള്ളിൽ അതിശൈത്യമോ പൊറുത്തുകൂടാത്ത
ഉഷ്ണമോ പിടിച്ചു കൊണ്ടു തോലിന്റെ പുറ
ത്തു വിശേഷിച്ചു ഭേദം കാണ്മാനില്ല. ഉൾകു
ളിർ സഹിക്കുന്നവരുടെ നാഡിക്കു കലശലുള്ള
പനിക്കു സമയായ ധൃതിയുണ്ടു. തലപൊന്തു
വാൻ കഴിയാവണ്ണം കനക്കുന്നു കണ്ണൊളി
മങ്ങുന്നു സ്വരം വിറെക്കുന്നു നാവു വെളുക്കയും
പിന്നീടു കറുക്കുകയും ചെയ്തിട്ടു മനമ്പിരിച്ചലും
ഛൎദ്ദിയും ഉണ്ടാകുന്നു നരമ്പുകൾ കോപിച്ചു
ചിലമണിക്കൂറിൻ ഇടയിൽ ചൊല്ലികൂടാത്ത
ഞെരുക്കവും അഴിനിലയും പിടിച്ചു ദീനക്കാ
രൻ മരിക്കുന്നു. ഉയരോടിരിക്കുമ്പോൾ തോ
ലിൽ പുള്ളികൾ കാണ്മാനേയില്ല, മറ്റുവകയു
ടെ ലക്ഷണങ്ങൾ സഹിച്ചുകൂടാത്ത തലനോ
വും ശമിക്കാത്ത ദാഹവും അതിന്റെ ശേഷം
ഏങ്ങലും കൂടകൂട ഛൎദ്ദിയും സന്നിയും ദീന
ക്കാരന്റെ ശക്തിയെ പോക്കുന്ന ധാരാളമായ
വിയൎപ്പും എന്നിവകൂടാതെ കടിപ്രദേശത്തി
ലോ വാരികളിന്മേലോ മറ്റോ ബഹു വേദന
യുള്ള വീക്കം ആയതു കുരുവായി കൂടി പൊട്ടു
ന്നു. ചിലപ്പോൾ ചെറിയ വെള്ള പൊക്കിള
ഉണിലുകൾ തോലിന്മേൽ പൊന്തീട്ടു എരിക്കു
രുവായി (carbuncle) മാറുന്നു. ചിലർ ക്ഷിപ്ര
സന്നി (apopoxy) പിടിച്ച വിധത്തിൽ ക്ഷണ
ത്തിൽ മരിക്കുന്നു മറ്റവർ മൂന്നു നാലു ദിവസം
ചാവാറായികിടക്കുന്നു വേറെ ചിലർ ഒടുവോ
ളം സുബോധത്തോടെ ഇരിക്കുന്നു പലരോ ഒ
രു വിധം ഭ്രാന്തു പിടിച്ചു വീടു വിട്ടു ഊരിലും
നാട്ടിലും അലഞ്ഞോടുന്നു. ഈ മഹാസങ്കട
ത്തിൽ ആരുടെ മനം ഉരുകാതു എന്നിട്ടും മ
"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/86&oldid=188060" എന്ന താളിൽനിന്ന് ശേഖരിച്ചത്