താൾ:CiXIV131-6 1879.pdf/81

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 73 —

A MEDITATION.

വേദധ്യാനം.

നിങ്ങളിൽ ആർ എന്നെ പാപം ചൊല്ലി ബോധം വരുത്തുന്നു? യോ. ൮, ൪൫.

ൟൟ ചോദ്യത്തെ യേശു തന്റെ ശത്രുക്കളോടു ധൈൎയ്യമായി കഴിച്ചതു.
അവൻ അതിവിശുദ്ധനും നിൎമ്മലനും പാപത്തിൽനിന്നു വേൎവ്വിട്ടവനുമാ
കകൊണ്ടത്രേ. ഇങ്ങനെ ചോദിപ്പാൻ തനിക്കു കഴിവുണ്ടായുള്ളൂ. യേശു
പാപം ചെയ്തില്ല എന്നു തന്നെയല്ല ചതി മുതലായതു അവന്റെ വായി
ലും പാപഛായയുള്ള യാതൊരു ചിന്ത ആലോചന ആഗ്രഹം എന്നി
ത്യാദികൾ പോലും മനസ്സിലും ഉണ്ടായിട്ടില്ല എന്നേ വേണ്ടു. തനിക്കും
അവന്റെ ഭക്തൎക്കുമുള്ള വ്യത്യാസമാവിതു: ക്രിസ്തുഭക്തന്മാൎക്കു പുതു ജന്മ
ത്തിൽ ലഭിച്ച ദിവ്യശക്തിയാലും പരിശുദ്ധാത്മാവിനാലും വാക്കുകളിലും
ക്രിയകളിലും സ്ഥൂല പാപങ്ങളിൽനിന്നു ഒഴിഞ്ഞിരുന്നു അവയെ വെറുക്ക
യും ചെയ്യുന്നു. എങ്കിലും ഓരോരു സമയത്തു തങ്ങളുടെ ഇഷ്ടത്തിന്നു വി
രോധമായി മനസ്സിൽ പൊങ്ങി വരുന്ന ഓരോ വേണ്ടാത ചിന്ത, മോഹം
മുതലായവറ്റെ അശേഷം തടുത്തു ഇല്ലാതാക്കുവാൻ അവൎക്കു കഴികയി
ല്ല. കൎത്താവായ യേശുവോ ൟ വകയിൽനിന്നു അശേഷം ഒഴിഞ്ഞവ
നായിരുന്നു. പരിശുദ്ധൻ എന്നും അല്ലോ അവനുണ്ടായ പേർ. പിശാ
ചു, ലോകം, നിന്ദ, കഷ്ടം, പരിഹാസം, വിശപ്പു, ദാഹം, ഉപദ്രവം, ഹിം
സ ഈ വകയാൽ പരീക്ഷിക്കപ്പെട്ടവനായിരുന്നു എങ്കിലും പാപത്താൽ
നാം പരീക്ഷിക്കപ്പെടും പ്രകാരം പരീക്ഷിക്കപ്പെട്ടില്ല താനും. ക്രിസ്തൻ
മനുഷ്യനായി അവതരിച്ചപ്പോൾ ജഡവും രക്തരും ഉള്ളവനായി തീൎന്നെ
ങ്കിലും മനുഷ്യസ്വഭാവത്തിന്നു ആദ്യദോഷത്താൽ പറ്റി വന്ന കുല അ
ശുദ്ധി മുതലായതൊന്നും അവനിൽ പകൎന്നു വന്നില്ല. ഇങ്ങനെ താൻ
പാപമില്ലാത്തവനാകകൊണ്ടു മനുഷ്യൎക്കു വേണ്ടി തന്മൂലമായി പ്രായശ്ചി
ത്തമുണ്ടാക്കുവാനും അവരെ ദൈവത്തോടു നിരപ്പിപ്പാനും മതിയായവൻ.
ശേഷമുള്ള മനുഷ്യർ ലംഘനക്കാരും പാപം നിമിത്തം അധൎമ്മികളുമാക
കൊണ്ടു അവരിൽ ആരും ഇതിന്നു മതിയാകുന്നില്ല. സങ്കീൎത്തനക്കാരൻ
പറയുന്നിതു: തന്റെ സഹോദരനെ ആരും വീണ്ടെടുക്കയില്ല. തനിക്കു
മതിയായ പ്രായശ്ചിത്തവില ദൈവത്തിന്നു കൊടുക്കയുമില്ല. ൪൯, ൯.
ഇതു സത്യം. ഇതു നിമിത്തം രക്ഷപ്പെടേണ്ടതിന്നു എന്തു ചെയ്യേണം എ
ന്നു പരമാൎത്ഥമായി ചോദിക്കുന്നവനോടു ഞാൻ ധൈൎയ്യമായി പറയുന്നി
തു: കൎത്താവായ യേശുവിൽ വിശ്വസിക്ക എന്നാൽ നീയും നിൻ ഗ്രഹ
വും രക്ഷിക്കപ്പെടും. നടപ്പു. ൧൬, ൩൧.

യൎദ്ദനിൽ മുങ്ങി വന്നിതാ

പാപിഷ്ഠർ ഓരോ വൎഗ്ഗം;
മദ്ധ്യേ നില്ക്കുന്നു രക്ഷിതാ
ഹാ എന്തിന്നീ സംസൎഗ്ഗം

അവരിൽ എത്ര മലമോ

അയോഗ്യ മോഹ പാപമോ
ഇവന്നത്രേയും പുണ്യം (൭൮, ൧.).
J.M.F.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/81&oldid=188048" എന്ന താളിൽനിന്ന് ശേഖരിച്ചത്