താൾ:CiXIV131-6 1879.pdf/74

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 66 —

പകൎത്തെടുത്തതിനാൽ അവർ നായ്ക്കളെ പോറ്റാതെയും തങ്ങളോടു അ
ടുത്തു വരുവാൻ സമ്മതിക്കാതെയും ഇരിക്കുന്നതുകൊണ്ടു തുൎക്കർ തങ്ങൾ
വെറുക്കുന്ന ക്രിസ്ത്യാനരെ എപ്പേരും ഈ നാട്ടിലേ മാപ്പിള്ളമാരിൽ പല
രോ ചെറിയ ഹേതുവിന്നും തമ്മിലും മറ്റവരെയും ആ പേരിനാൽ നാ
ണം കെടുക്കയും ചിലരും ഈ കൊള്ളരുതാത്ത വാരിഷ്ഠാനത്തെ കേട്ടു
പ്രയോഗിക്കയും ചെയ്യുന്നു. എന്നാൽ ദൈവസാദൃശ്യപ്രകാരം സൃഷ്ടനാ
യ മനുഷ്യനെ നായെന്നും നായിന്റെ മോനെന്നും വിളിക്കരുതെന്നും
ആ വാവിഷ്ഠാനം മനുഷ്യന്നു തീണ്ടൽ വരുത്തുന്നു എന്നു കേരളോപകാ
രി വായനക്കാൎക്കു പറവാൻ ആവശ്യമില്ലെങ്കിലും ആ ചീത്ത വാക്കിന്റെ
പ്രയോഗത്തെ കേട്ടാൽ അതിന്നു അമൎച്ചയെ വരുത്തേണ്ടതിന്നു അപേ
ക്ഷിപ്പാൻ അനുവാദം ഉണ്ടല്ലോ. സ്വൎഗ്ഗരാജ്യത്തിൽ പ്രവേശിച്ചു നില
നില്പാൻ ഇച്ച്ശിക്കുന്നവൻ ദൈവം പരിശുദ്ധൻ ആകും പോലേ തന്നെ
എപ്പേൎപ്പെട്ട അശുദ്ധി മലിനതകളിൽനിന്നു ശുദ്ധീകരിക്കുന്നു എന്നു നാം
ഒരിക്കലും മറക്കരുതേ.

WHAT IS HINDUISM?

ഹിന്തുമതമെന്തു?

ഹിന്തുമതഗ്രന്ഥങ്ങളിലെല്ലാം അത്യന്തം പുരാതനമായതു നാലുവേ
ദങ്ങൾ തന്നെ. അവറ്റിലേ ഉപദേശങ്ങൾ ആവിതു:

1. വിശേഷാൽ വഴിപ്പെടേണ്ടിയ ദേവന്മാർ.

൧. അഷ്ടദിൿപാലകർ. അവരാർ എന്നാൽ കിഴക്കേദിക്കു പാലിക്കു
ന്നവനും ഗ്രഹമണ്ഡലാധിപനും ഭൂതാദികൾക്കു അധിപതിയും ആയ
ഇന്ദ്രൻ. തെക്കുകിഴക്കു ദിൿപാലകനും തീയുടയവനുമായ അഗ്നി. തെ
ക്കേദിക്കിനെ പരിപാലിക്കുന്നവനും പാതാളനാഥനുമായ യമൻ. തെക്കു
പടിഞ്ഞാറെ ദിക്കിനെ പാലിക്കുന്ന നിറൃതി. പടിഞ്ഞാറു പാലകനും
മേഘനാഥനുമായ വരുണൻ. വടക്കുപടിഞ്ഞാറു ദിക്കിനെ രക്ഷിക്കുന്ന
വനും കാറ്റുദേവനുമായ വായു. വടക്കേ ദിക്കു പാലിക്കുന്നവനും ധനാ
ധിപതിയുമായ കുബേരൻ. വടക്കുകിഴക്കേദിൿപാലകനായ ഈശാനൻ
എന്നിവരത്രെ. ൨. നവഗ്രഹങ്ങൾ—ഞായർ, തിങ്കൾ, ചൊവ്വ, ബു
ധൻ, വ്യാഴം, വെള്ളി, ശനി, രാഹു, കേതു എന്നിവയാകുന്നു. ൩. ഇരുപ
ത്തേഴു നക്ഷത്രങ്ങൾ—അവയാവിതു: അശ്വതി ഭരണി കാൎത്തിക രോഹി
ണി മകയിരം തിരുവാതിര പുണൎതം പൂയം ആയില്യം മകം പൂരം ഉത്രം
അത്തം ചിത്ര ചോതി വിശാഖം അനിഴം തൃക്കേട്ട മൂലം പുരാടം ഉത്രാടം
തിരുവോണം അവിട്ടം ചതയം പൂരൂരുട്ടാതി ഉത്രട്ടാതി രേവതി. (ചന്ദ്ര

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/74&oldid=188033" എന്ന താളിൽനിന്ന് ശേഖരിച്ചത്